യു.കെ.വാര്‍ത്തകള്‍

യുകെയില്‍ നഴ്‌സുമാര്‍ക്കെതിരായ വംശീയ അതിക്രമങ്ങള്‍ കുത്തനെ ഉയരുന്നു; മൂന്നു വര്‍ഷത്തിനിടെ 55% വര്‍ധന

യുകെയില്‍ നഴ്‌സുമാര്‍ക്കെതിരെ വംശീയ അതിക്രമങ്ങള്‍ കുത്തനെ ഉയരുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മൂന്ന് വര്‍ഷത്തിനിടെ നഴ്‌സുമാര്‍ നേരിട്ടിട്ടുള്ള വംശീയ പീഡന പരാതികള്‍ 55 ശതമാനം വര്‍ധിച്ചതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (ആര്‍.സി.എന്‍) നടത്തിയ പഠനം വ്യക്തമാക്കുന്നു. ഈ വര്‍ഷം മാത്രം ആയിരത്തിലധികം നഴ്‌സുമാര്‍ വംശീയതയെ തുടര്‍ന്ന് സഹായത്തിനായി യൂണിയനുമായി ബന്ധപ്പെട്ടിട്ടുന്നാണ് കണക്ക്. 2022-ല്‍ ഇതേ കാലയളവില്‍ 700 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

റിപ്പോര്‍ട്ടില്‍ വിവരിച്ചിരിക്കുന്ന സംഭവങ്ങള്‍ ആരോഗ്യരംഗത്തെ ഗുരുതരമായ യാഥാര്‍ത്ഥ്യം തുറന്നുകാട്ടുന്നു. ചില നഴ്‌സുമാര്‍ക്ക് അവധി നിഷേധിച്ച് മാനേജര്‍മാരും, മോശം പരാമര്‍ശങ്ങളുമായി സഹപ്രവര്‍ത്തകരും നടത്തുന്ന ഒട്ടേറെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ ആണ് റിപ്പോര്‍ട്ടില്‍ ഉള്ളത് . രോഗികളും കുടുംബാംഗങ്ങളും നടത്തുന്ന മോശം പരാമര്‍ശം എല്ലാം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

'ആരോഗ്യസംവിധാനത്തിന്റെ ലജ്ജാകരം' എന്നാണ് ആര്‍.സി.എന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ ഇതിനെ വിലയിരുത്തിയത് . തൊഴിലിടങ്ങളില്‍ വംശീയതയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടത് തൊഴില്‍ ദാതാക്കളുടെ നിയമപരമായ ഉത്തരവാദിത്വമാണെന്നും അവര്‍ പറഞ്ഞു.

എല്ലാ ജാതിയിലും മതത്തിലും പെട്ട നഴ്‌സിംഗ് സ്റ്റാഫാണ് ആരോഗ്യരംഗം നിലനില്‍ക്കാന്‍ കാരണമെന്നും കുടിയേറ്റ വിരുദ്ധ പ്രസ്താവനകള്‍ വംശീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നതും റേഞ്ചര്‍ മുന്നറിയിപ്പു നല്‍കി. ഇതിനിടെ ആരോഗ്യ വകുപ്പിന്റെ വക്താവ് എല്ലാ രൂപത്തിലുള്ള വംശീയതക്കെതിരായ അടിയന്തര അവലോകനം ആരംഭിച്ചതായി വ്യക്തമാക്കി.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions