യു.കെ.വാര്‍ത്തകള്‍

ഹണ്ടിംഗ്ടണ്‍ ട്രെയിന്‍ അക്രമണത്തില്‍ പോലീസ് പ്രതിക്കൂട്ടില്‍; മുന്‍പ് ലഭിച്ച റിപ്പോര്‍ട്ടുകള്‍ അവഗണിച്ചു

ഹണ്ടിംഗ്ടണില്‍ നിരവധി പേരുടെ ജീവന്‍ അപകടത്തിലാക്കിയ ട്രെയിന്‍ കത്തിക്കുത്തില്‍ പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച. അക്രമത്തിന് ഇറങ്ങുന്നതിന് മുന്‍പ് പ്രതി മറ്റ് പല സ്ഥലങ്ങളിലും കത്തിയുമായി എത്തി ഭീഷണി മുഴക്കിയെന്നും, ഒരു 14-കാരനെ കുത്തിയെന്നുമാണ് വ്യക്തമാകുന്നത്.

ട്രെയിനിലെ അക്രമത്തിന് 24 മണിക്കൂര്‍ മുന്‍പ് മുതല്‍ പ്രതി പൊതുസ്ഥലങ്ങളില്‍ അക്രമാസക്തമായെന്നും, വിവരം പോലീസിന് ലഭിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്നുമാണ് വ്യക്തമാകുന്നത്. ഇതോടെ പ്രതിയെ ട്രെയിനില്‍ അക്രമം നടത്തുന്നതിലേക്ക്ന്നാ എത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഹാലോവീന്‍ ദിനത്തില്‍ രണ്ട് കൗമാരക്കാര്‍ക്ക് 100 മൈല്‍ അകലത്തില്‍ നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ കുത്തേറ്റതിന് പിന്നിലും പ്രതി ആന്റണി വില്ല്യംസ് ആണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പീറ്റര്‍ബറോ സിറ്റി സെന്ററില്‍ 14-കാരനെ വെള്ളിയാഴ്ച വൈകുന്നേരം കുത്തിയതും ഇയാളാണെന്നാണ് സംശയിക്കുന്നത്.

ഇതിന് ശേഷം ഫ്‌ളെറ്റണ്‍ മേഖലയിലെ ബാര്‍ബര്‍ ഷോപ്പിലെത്തി കത്തിയുമായി ജീവനക്കാരെയും, കസ്റ്റമേഴ്‌സിനെയും ഭീഷണിപ്പെടുത്തി. ഇതിന് ശേഷം ശനിയാഴ്ച പുലര്‍ച്ചെയാണ് ട്രെയിനില്‍ കത്തിക്കുത്ത് നടത്തിയത്. ബാര്‍ബര്‍മാര്‍ വിഷയം പോലീസില്‍ അറിയിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാന്‍ മാത്രമാണ് പോലീസ് ആവശ്യപ്പെട്ടത്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions