യു.കെ.വാര്‍ത്തകള്‍

ലണ്ടന്‍ ജയിലില്‍ നിന്ന് കൊടും കുറ്റവാളികളെ തെറ്റായി മോചിപ്പിച്ചു; തിരച്ചില്‍ ശക്തം

കൊടും കുറ്റവാളികളെ വീണ്ടും തെറ്റായി മോചിപ്പിച്ചു യുകെയിലെ ജയില്‍ വകുപ്പ് വീണ്ടും വിവാദത്തില്‍. ലണ്ടനിലെ വാന്‍സ്വര്‍ത്ത് ജയിലില്‍ നിന്ന് രണ്ടുതടവുകാര്‍ തെറ്റായി മോചിതരായതിനെ തുടര്‍ന്ന് ആണ് ജയില്‍ വകുപ്പ് പുലിവാല് പിടിച്ചിരിക്കുന്നത്.

24 വയസുള്ള അള്‍ജീരിയന്‍ സ്വദേശി ബ്രാഹിം കടൂര്‍ ഷെരിഫ് എന്ന ലൈംഗീക പീഡന കുറ്റവാളി ഒക്ടോബര്‍ 29 ന് തെറ്റായി പുറത്തിറങ്ങിയപ്പോള്‍ 35 വയസുകാരനായ വില്യം സ്മിത്ത് നവംബര്‍ 3ന് മോചിതയായി.

അടുത്തിടെ എസെക്‌സിലെ ഹെംപ്സ്റ്റഡ് ജയിലില്‍ നിന്നും അധികൃത കുടിയേറ്റ കുറ്റവാളി ഹദുഷ് കെബാതു തെറ്റായി മോചിതനായ സംഭവം വലിയ വിവാദമുണ്ടാക്കിയിരുന്നു. അതിന് ശേഷം കൂടുതല്‍ പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ ഡേവിഡ് ലാമി ഉറപ്പു നല്‍കിയെങ്കിലും പിഴവുകള്‍ ആവര്‍ത്തിച്ചതോടെ വിമര്‍ശനം ശക്തമായിരിക്കുകയാണ്.

മെട്രോ പൊളിറ്റന്‍ പൊലീസ് ഇപ്പോള്‍ ഇരുവരെയും പിടികൂടാനുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ജയിലിലെ രേഖകളിലെ പിഴവുകളാണ് തെറ്റായ മോചനങ്ങള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇംഗ്ലണ്ടിലും വെയില്‍സിലും കൂടി 262 തടവുകാര്‍ തെറ്റായി ജയില്‍ മോചിതരായി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 128 ശതമാനം കൂടുതലാണ്.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions