യു.കെ.വാര്‍ത്തകള്‍

കാന്‍സര്‍ രോഗികള്‍ക്ക് 2 മാസത്തിനുള്ളില്‍ ചികിത്സ ലഭിക്കാനുള്ള നിയമപരമായ അവകാശം നല്‍കണമെന്ന് വിദഗ്ധര്‍

കാന്‍സര്‍ രോഗികള്‍ക്ക് ജിപിയുടെ ചികിത്സാ നിര്‍ദ്ദേശം ലഭിച്ചാല്‍ പരമാവധി രണ്ടു മാസത്തിനുള്ളില്‍ ചികിത്സ ലഭിക്കാനുള്ള നിയമപരമായ അവകാശം നല്‍കണമെന്ന് വിദഗ്ധര്‍. ലാന്‍സറ്റ് ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ രോഗികളെ അവരുടെ ആശുപത്രിയില്‍ ചികിത്സിക്കാന്‍ കഴിയില്ലെങ്കില്‍ എന്‍എച്ച്എസ് മറ്റൊരു ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ വിദേശത്തോ ചികിത്സ ക്രമീകരിക്കാന്‍ ബാധ്യസ്ഥരായിരിക്കണമെന്നാണ് അര്‍ത്ഥമാക്കുന്നത്.

ഡെന്‍മാര്‍ക്കില്‍ കാന്‍സര്‍ രോഗികള്‍ക്ക് 28 ദിവസത്തിനുള്ളില്‍ ചികിത്സ ആരംഭിക്കാനുള്ള നിയമാവകാശമുണ്ട്. ഈ സംവിധാനം രോഗികളുടെ ജീവിത രക്ഷാ നിരക്ക് ഉയര്‍ത്തുകയും കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്തതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ദേശീയ കാന്‍സര്‍ പദ്ധതി ഗുണകരമായിട്ടില്ല.

കാന്‍സര്‍ രോഗികള്‍ക്ക് അവരുടെ ചികിത്സയ്ക്കായി വിദഗ്ധ ഡോക്ടര്‍മാര്‍ക്കെതിരെ ലഭിക്കാനുള്ള അവകാശവും നിയമം മൂലം സംരക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചികിത്സ വൈകുന്നത് മൂലം പലരോഗികളും കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇതിന് പരിഹാരമാണ് വിദഗ്ധര്‍ പുതിയ നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നത്.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions