യു.കെ.വാര്‍ത്തകള്‍

പെന്‍ഷന്‍കാരെയും പിഴിയാന്‍ റേച്ചല്‍ റീവ്‌സ്; 9 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ കുടുങ്ങും

ലേബര്‍ പ്രകടനപത്രികയെല്ലാം കാറ്റിപ്പറത്തി ബജറ്റില്‍ പെന്‍ഷന്‍കാരെയും പിഴിയാന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ബജറ്റ് അവതരണത്തില്‍ പെന്‍ഷന്‍ പോട്ടുകളില്‍ നിന്നും പണം പിടിക്കാനുള്ള പദ്ധതിയുമായി ചാന്‍സലര്‍ രംഗത്തിറങ്ങുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

ജോലിക്കാര്‍ സാലറി ത്യജിച്ച് പെന്‍ഷന്‍ സ്‌കീമുകളിലേക്ക് മാറ്റുന്ന രീതിയാണ് ലക്ഷ്യമിടുന്നത്. ഇതില്‍ ജോലിക്കാര്‍ക്കും, എംപ്ലോയേഴ്‌സിനും നല്‍കുന്ന നികുതിരഹിത പരിധി ഉയര്‍ത്തുകയാണ് റീവ്‌സിന്റെ ഉദ്ദേശം. ഇതുവഴി 2 ബില്ല്യണ്‍ പൗണ്ട് ഖജനാവിലേക്ക് ഉയര്‍ത്താന്‍ ചാന്‍സലര്‍ക്ക് സാധിക്കും.

എന്നാല്‍ പെന്‍ഷന്‍ സേവിംഗ്‌സ് നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം വേട്ടയാടുന്നത് ലേബര്‍ എംപിമാരില്‍ നിന്നും ഉള്‍പ്പെടെ വിമര്‍ശനത്തിന് ഇടയാക്കും. ഇതിന് പുറമെ ഇന്‍കം ടാക്‌സ് വര്‍ദ്ധിപ്പിക്കുമെന്നും വ്യക്തമായതിനാല്‍ പാര്‍ട്ടി എംപിമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഗവണ്‍മെന്റ്.

നവംബര്‍ 26ന് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പൊതുഖജനാവില്‍ കുറവുള്ള വരുമാനം കണ്ടെത്തുകയാണ് റീവ്‌സിന്റെ ഉദ്ദേശം. ഇന്‍കം ടാക്‌സില്‍ 2 പെന്‍സ് വരെ വര്‍ദ്ധന നടപ്പിലാക്കാന്‍ ചാന്‍സലര്‍ തയ്യാറാകുമെന്നാണ് കരുതുന്നത്. 50,270 പൗണ്ടില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 2 പെന്‍സ് നാഷണല്‍ ഇന്‍ഷുറന്‍സ് ഇളവ് നല്‍കുകയും ചെയ്യുമെന്നാണ് സൂചന.

എന്നാല്‍ ഇതിന്റെ ആശ്വാസം പെന്‍ഷന്‍കാര്‍ക്ക് ലഭിക്കില്ല. കാരണം ജോലിക്കാര്‍ക്ക് സമാനമായി ഇവര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് നല്‍കുന്നില്ല. ഉയര്‍ന്ന വരുമാനക്കാര്‍ക്കും ഈ നീക്കം തിരിച്ചടിയാകും. 50,270 പൗണ്ടിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് കട്ടിംഗ് ലഭിക്കില്ലെന്നതിനാല്‍ ഇതുവഴിയും 6 ബില്ല്യണ്‍ പൗണ്ട് വരെ നേടാമെന്നതാണ് റീവ്‌സിന്റെ പദ്ധതി.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions