യു.കെ.വാര്‍ത്തകള്‍

സ്വന്തം എംപിമാരുടെ ഷോക്ക്: ബജറ്റില്‍ ഇന്‍കം ടാക്‌സ് വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ച് റേച്ചല്‍ റീവ്‌സ്

ബജറ്റില്‍ ഇന്‍കം ടാക്‌സ് വര്‍ധനയ്ക്കുള്ള നീക്കം ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ച് ലേബര്‍ ഇത്തരമൊരു നീക്കം നടത്തുമെന്ന അഭ്യൂഹങ്ങള്‍ പടരുന്നതിനിടെയാണ് സ്വന്തം എംപിമാര്‍ ചാന്‍സലര്‍ക്ക് താക്കീത് നല്‍കിയത്. പാര്‍ട്ടി എംപിമാരും, പൊതുജനങ്ങളും ഇതിനെ എതിര്‍ക്കുമെന്ന് ഉറപ്പായതോടെ ഇന്‍കം ടാക്‌സ് വര്‍ദ്ധനയ്ക്കുള്ള നിര്‍ദ്ദേശം തള്ളിയെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്.

ഈ നീക്കം വേണ്ടെന്ന് വെച്ചതായി ട്രഷറിയില്‍ നിന്നും ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയെ അറിയിച്ചെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ 30 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി നേരിടുന്ന ചാന്‍സലര്‍ക്ക് ഇത് ഹിമാലയന്‍ ദൗത്യമാണ് സമ്മാനിക്കുക. ഈ മാസം ആദ്യം ഒബിആറിന് അയച്ച സാമ്പത്തിക പ്രഖ്യാപനങ്ങള്‍ തിരുത്തി എഴുതിയതായി മറ്റൊരു സ്രോതസ്സും സ്ഥിരീകരിച്ചെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ മറ്റ് പല നികുതികളെ ആശ്രയിച്ചാകും ഈ തുക ഖജനാവിലേക്ക് കണ്ടെത്തേണ്ടി വരിക. ഇതില്‍ ഗാംബ്ലിഗ്, വിലയേറിയ പ്രോപ്പര്‍ട്ടികള്‍ക്കുള്ള ഉയര്‍ന്ന നികുതി എന്നിവ ഉള്‍പ്പെടാം. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ നേതൃസ്ഥാനത്തിന് പോലും ഇളക്കം തട്ടുമെന്ന് വ്യക്തമായതോടെയാണ് ഈ മാറ്റങ്ങള്‍ ഉണ്ടായത്.

ഇത്തരമൊരു മാറ്റം ഉണ്ടായത് സത്യമാണെങ്കില്‍ നല്ല കാര്യമെന്നാണ് ടോറി നേതാവ് കെമി ബാഡെനോക് പ്രതികരിച്ചത്. എന്നാല്‍ ഒരു മാറ്റം കൊണ്ട് മാത്രം കാര്യങ്ങള്‍ മെച്ചപ്പെടില്ല. ജോലി, ബിസിനസ്സ്, വീട്, പെന്‍ഷന്‍ എന്നിവയില്‍ പുതിയ നികുതി വരില്ലെന്ന് റീവ്‌സ് ഗ്യാരണ്ടി നല്‍കണം, സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കണം, ബാഡെനോക് പറഞ്ഞു.

ചാന്‍സലര്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ തിരുത്തി ഓപസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിക്ക് അയച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഈ നിര്‍ദ്ദേശവുമായി മുന്നോട്ട് പോകുമെന്ന് റീവ്‌സ് ബജറ്റ് നിരീക്ഷകരെ അറിയിച്ചിരുന്നു. പദ്ധതി ഉപേക്ഷിച്ചതോടെ ആളുകള്‍ നികുതി നല്‍കുന്ന പരിധി വെച്ച് കളിക്കാനുള്ള നീക്കങ്ങളാകും റീവ്‌സ് നടത്തുക.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions