യു.കെ.വാര്‍ത്തകള്‍

ഒറ്റ ദിവസം പെയ്തത് ഒരു മാസത്തെ മഴ; ട്രെയിനുകള്‍ പലതും മുടങ്ങി; പല റോഡുകളും ബ്ലോക്കായി

ക്ലോഡിയ കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ ബ്രിട്ടനില്‍ 24 മണിക്കൂറിനുള്ളില്‍ ലഭിച്ചത് ഒരു മാസം ലഭിക്കേണ്ടുന്ന മഴ. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതോടെ പലയിടങ്ങളിലും ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. ക്രിസ്ത്മസ് ലൈറ്റ്‌സ് സ്വിച്ച് ഓണ്‍ പരിപാടികളും റദ്ദാക്കേണ്ടതായി വന്നു. കരകവിഞ്ഞൊഴുകിയ നദിയില്‍ ഒഴുക്കില്‍ പെട്ട ഒരു വളര്‍ത്തു നായ്ക്കായുള്ള തിരച്ചിലിനിടയിലും ഗതാഗത തടസ്സം അനുഭവപ്പെട്ടു. സെന്‍ട്രല്‍ ഇംഗ്ലണ്ടിന്റെ ഭാഗങ്ങളിലും വെയ്ല്‍സിലും 6 ഇഞ്ച് വരെ മഴ ലഭിക്കുമെന്നായിരുന്നു മുന്നറിയിപ്പില്‍ പറഞ്ഞിരുന്നത്.

വെയ്ല്‍സിലെ കൂടുതല്‍ ഭാഗങ്ങള്‍, ലണ്ടന്‍ ഉള്‍പ്പടെ സെന്‍ട്രല്‍ ഇംഗ്ലണ്ടിന്റെയും തെക്കന്‍ ഇംഗ്ലണ്ടിന്റെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 6 മണി വരെ നീളുന്ന 24 മണിക്കൂര്‍ റെയിന്‍ വാര്‍ണിംഗ് ആയിരുന്നു പുറപ്പെടുവിച്ചിരുന്നത്. അതുകൂടാതെ വടക്ക് പടിഞ്ഞാറന്‍ വെയ്ല്‍സിലും വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും രണ്ട് മഞ്ഞ മുന്നറിയിപ്പുകളും നിലവിലുണ്ടായിരുന്നു. നൂറ്റിമുപ്പതോളം വെള്ളപ്പൊക്ക മുന്നറിയിപ്പുകളായിരുന്നു നല്‍കിയിരുന്നത്.

അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി ബ്രിട്ടീഷ് റെഡ് ക്രോസ്സ്, അവരുടെ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട് കനത്ത മഴയ്ക്കൊപ്പം മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ വരെയാണ് കാറ്റ് ആഞ്ഞടിച്ചത്. വോഴ്സ്റ്റര്‍ഷയറിലെ ബ്ലെക്ക്ഡൗണില്‍ പാളത്തിലേക്ക് കടപുഴകി വീണ മരത്തിലിടിച്ച് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റെയില്‍വേയുടെ ഒരുട്രെയിന് വലിയ തോതിലുള്ള കേടുപാടുകള്‍ പറ്റി. ഇതിനെ തുടര്‍ന്ന് ഗതാഗതവും സ്തംഭിച്ചു. ബര്‍മ്മിഗ്ഹാമിലെ ജ്വല്ലറി ക്വാര്‍ട്ടര്‍, ബള്‍ക്കിംഗ്ടണ്‍, വാര്‍വിക്ക്ഷയര്‍, സ്റ്റോക്ക്‌സ്ബ്രിഡ്ജ്, ഷെഫീല്‍ഡ് എന്നിവിടങ്ങളിലേത് ഉള്‍പ്പടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടത്താനിരുന്ന ക്രിസ്ത്മസ് ലൈറ്റ് സ്വിച്ച് ഓണ്‍ പരിപാടികളും റദ്ദാക്കേണ്ടതായി വന്നു.

നദികള്‍ കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി നൂറ്റി രണ്ടോളം വെള്ളപ്പൊക്ക മുന്നറിയിപ്പാണ് പരിസ്ഥിതി വകുപ്പ് പ്രഖ്യാപിച്ചത്. വടക്കന്‍ ഇംഗ്ലണ്ടില്‍ ചുരുങ്ങിയത് 17 വീടുകളെങ്കിലും വെള്ളപ്പൊക്കത്തില്‍ മുങ്ങിയതായാണ് റിപ്പോര്‍ട്ട്. വെയ്ല്‍സില്‍ വെള്ളപ്പൊക്കത്തിനെതിരെ 23 അലര്‍ട്ടുകളാണ് നല്‍കിയിട്ടുള്ളത്. ഡെവണില്‍, ബാര്‍ന്‍സ്റ്റേപ്പിളിനും എക്സെറ്റെറിനും ഇടയില്‍ വെള്ളപ്പൊക്ക മുണ്ടായതോടെ സര്‍വ്വീസുകള്‍ തടസ്സപ്പെട്ടതായി നാഷണല്‍ റെയില്‍ അറിയിച്ചു. ഞായറാഴ്ച വരെ ഇത് നീണ്ടുനിന്നേക്കാം.

അതിനിടയില്‍ നവംബര്‍ 25 നും 26നും ആയി ശൈത്യകാല കാലാവസ്ഥ വന്നെത്തുമെന്നാണ് ഡബ്ല്യു എക്സ് ചാര്‍ട്ട്‌സിലെ കാലാവസ്ഥ ഭൂപടം വ്യക്തമാക്കുന്നത്. സ്‌കോട്ട്‌ലാന്‍ഡിലെ ഇന്‍വെര്‍നെസ്സ് മുതല്‍ തെക്കന്‍ ഇംഗ്ലണ്ടിലെ സസ്സെക്സ് വരെ ഏകദേശം 500 മൈല്‍ ദൂരത്തില്‍ മഞ്ഞുവീഴ്ചയുണ്ടാകും. കിഴക്കന്‍ ഐര്‍ഷയര്‍, ഡംഫ്രൈസ്, ഗാല്ലോവേ എന്നിവിടങ്ങളിലായിരിക്കും മഞ്ഞുവീഴ്ചയുടെ തീവ്രത കൂടുതല്‍ അനുഭവപ്പെടുക. മണിക്കൂറില്‍ 1 മില്ലിമീറ്റര്‍ കനത്തില്‍ വരെ മഞ്ഞുവീഴ്ച പ്രതിക്ഷിക്കാം.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions