യു.കെ.വാര്‍ത്തകള്‍

യുകെയില്‍ രോഗാവസ്ഥയിലും ജോലി ചെയ്യേണ്ടിവരുന്ന നഴ്‌സുമാര്‍; സര്‍വേ റിപ്പോര്‍ട്ട്

യുകെയില്‍ ആശുപത്രി ജീവനക്കാര്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജീവനക്കാരുടെ ക്ഷാമം വലിയ വെല്ലുവിളി ആയതോടെയാണ് നിലവിലെ ജീവനക്കാര്‍ ദുരിതം അനുഭവിക്കുന്നത്. നിലവിലുള്ള നഴ്‌സുമാരുടെ ജോലിയും സമ്മര്‍ദ്ദത്തിലാണ്.

റോയല്‍ കോളജ് ഓഫ് നഴ്‌സിങ് നടത്തിയ പഠനത്തില്‍ 20000 ലധികം നഴ്‌സുമാര്‍ തങ്ങളുടെ പ്രതിസന്ധികള്‍ വ്യക്തമാക്കി കഴിഞ്ഞു. 66 ശതമാനം പേര്‍ അസുഖമുണ്ടായിരുന്നെങ്കിലും ഡ്യൂട്ടിക്ക് വരേണ്ടിവന്നതായി കണക്കുകള്‍ പറയുന്നു. 2017 ല്‍ 49 ശതമാനമായിരുന്നു. സ്വന്തം ആരോഗ്യനില അവഗണിച്ചാണ് തിരക്ക് കൂടുമ്പോള്‍ നഴ്‌സുമാര്‍ ജീവിക്കുന്നത്.

ആരോഗ്യപ്രശ്‌നങ്ങള്‍ സഹിച്ചാണ് പലരും ജോലി ചെയ്യുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 65 ശതമാനവും സമ്മര്‍ദ്ദമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറയുന്നുണ്ട്. കൂടുതല്‍ സമയം ചിലപ്പോള്‍ ജോലി ചെയ്യേണ്ടിവരും. രോഗികളുടെ എണ്ണം കൂടുന്നതോടെ ജോലി സമ്മര്‍ദ്ദവും ഉയരും.

സഹപ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കാതിരിക്കാന്‍ പലരും അസുഖമാണെങ്കിലും ജോലിയ്‌ക്കെത്താറുണ്ട്. ഒഴിവുകള്‍ നികത്തപ്പെടുന്നില്ല. കൂടുതല്‍ നഴ്‌സുമാരെ നിയമിക്കലാണ് ഏക പ്രതിവിധിയെന്ന് നഴ്‌സുമാരുടെ സംഘടന വ്യക്തമാക്കുന്നു. എന്നാല്‍ സര്‍ക്കാരോ ട്രസ്റ്റുകളോ സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞു ഇത് നീട്ടിക്കൊണ്ടുപോവുകയാണ്.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions