യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് റിക്കവറി പ്ലാനെല്ലാം പേപ്പറില്‍ മാത്രം; മുന്നറിയിപ്പുമായി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി

എന്‍എച്ച്എസ് റിക്കവറി പ്ലാനിന്റെ ഭാഗമായി വെയ്റ്റിംഗ് സമയം കുറയ്ക്കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ പരാജയപ്പെടുന്നതായി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി മുന്നറിയിപ്പ്. ബില്ല്യണ്‍ കണക്കിന് പൗണ്ട് നിക്ഷേപം നടത്തുമ്പോഴും പ്രയോജനം ഉണ്ടാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ലേബറിന്റെ പ്രധാനപ്പെട്ട വാഗ്ദാനം പാലിക്കുന്നത് സംബന്ധിച്ച് ഗുരുതരമായ സംശയങ്ങളാണ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ഉയര്‍ത്തുന്നത്. എന്‍എച്ച്എസിനെ 'ശരിയാക്കുമെന്ന്' വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയ ലേബര്‍ 2029 ആകുന്നതോടെ എല്ലാ രോഗികള്‍ക്കും 18 ആഴ്ചക്കുള്ളില്‍ ആശുപത്രി പരിചരണം ലഭ്യമാക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു.

ടെസ്റ്റുകളും, ചികിത്സകളും വേഗത്തില്‍ ലഭ്യമാക്കുന്നതില്‍ മെച്ചപ്പെടല്‍ ഉണ്ടാകുന്നില്ലെന്നാണ് വിവിധ രാഷ്ട്രീയ കക്ഷികളില്‍ പെട്ട അംഗങ്ങള്‍ ഉള്‍പ്പെട്ട പിഎസി റിപ്പോര്‍ട്ട് പറയുന്നത്. സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നത് സ്തംഭനാവസ്ഥയിലാണ്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറെയും, ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിനെയും റിപ്പോര്‍ട്ട് നിശിതമായി വിമര്‍ശിക്കുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ചെലവേറിയ, പദ്ധതിയില്ലാത്ത, പുനഃസംഘടനയ്ക്ക് ഉത്തരവിട്ടതിനാണ് ഈ വിമര്‍ശനം.

വന്‍തോതിലാണ് രോഗികള്‍ക്ക് അടിയന്തരമല്ലാത്ത ചികിത്സകള്‍ക്ക് കാത്തിരിക്കേണ്ടി വരുന്നത്. ചിലപ്പോള്‍ ഒരു വര്‍ഷം വരെ ഈ കാത്തിരിപ്പ് നീളുന്നുണ്ട്. എക്‌സ്-റേയ്ക്കും, സ്‌കാനിംഗിനും ആറാഴ്ചയില്‍ അധികം വേണ്ടിവരുന്നുണ്ടെന്നും റിപ്പോര്‍ട്ട് കണ്ടെത്തി. പിഎസി റിപ്പോര്‍ട്ട് മന്ത്രിമാരെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions