യു.കെ.വാര്‍ത്തകള്‍

റീവ്‌സിന്റെ ഇരുട്ടടി: എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വര്‍ധന മലയാളികളുടെ പോക്കറ്റ് കീറും

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് സമ്മാനിച്ച നികുതി ഭാരങ്ങളുടെ കൂട്ടത്തില്‍ യുകെ മലയാളികള്‍ക്ക് തിരിച്ചടിയായി എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വര്‍ധന. വിമാനയാത്രാ ചെലവുകള്‍ കുതിച്ചുയരാന്‍ ഇടയാക്കുന്ന എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി അടുത്ത വര്‍ഷവും, 2027-ലും വര്‍ധിപ്പിക്കുമെന്നാണ് റീവ്‌സിന്റെ പ്രഖ്യാപനം. യാത്രാ വിമാന നിരക്ക് ഉയരുന്നതിനൊപ്പം പ്രൈവറ്റ് ജെറ്റുകളുടെ നികുതി നാലിരട്ടിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

ഇതോടെ നാട്ടിലേക്കുള്ള വിമാനയാത്രയ്ക്ക് ചെലവേറുമെന്നാണ് സ്ഥിരീകരണമായിട്ടുള്ളത്. ബ്രിട്ടീഷ് വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നികുതിയാണ് എപിഡി. ഇത് യാത്രാ നിരക്കുകളായി യാത്രക്കാരില്‍ നിന്നും പിരിച്ചെടുക്കും. യാത്രയുടെ ദൈര്‍ഘ്യം അനുസരിച്ച് ഈ നിരക്കില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകും.

2026-ല്‍ എപിഡി ഉയരുമെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ ഇത് 2027-ലും ആവര്‍ത്തിക്കുമെന്നാണ് റീവ്‌സിന്റെ പ്രഖ്യാപനം. റീട്ടെയില്‍ പ്രൈസ് ഇന്‍ഫ്‌ളേഷന് അനുസൃതമായാണ് നിരക്ക് ഉയരുന്നത്. ഇന്ത്യയിലേക്കുള്ള വിമാനയാത്രകള്‍ ബാന്‍ഡ് ബി'യിലാണ് ഉള്‍പ്പെടുന്നത്. 2001 മൈല്‍ മുതല്‍ 5500 മൈല്‍ വരെ വരുന്ന ഈ യാത്രകള്‍ക്ക് നിലവില്‍ ഇക്കണോമി ക്ലാസില്‍ 90 പൗണ്ടും, ഫസ്റ്റ് ക്ലാസില്‍ 216 പൗണ്ടുമാണ് പാസഞ്ചര്‍ ഡ്യൂട്ടി.

എന്നാല്‍ 2027 ആകുന്നതോടെ ഇക്കണോമി നിരക്ക് 105 പൗണ്ടിലേക്കും, ഫസ്റ്റ് ക്ലാസില്‍ 251.95 പൗണ്ടിലേക്കുമാണ് ഉയരുക. ഇതോടെ നാലംഗ കുടുംബം വിമാനയാത്രക്ക് ഇറങ്ങിയാല്‍ 1000 പൗണ്ടിലേറെ അധിക ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഏവിയേഷന്‍ നികുതി ചുമത്തുന്ന രാജ്യമാണ് യുകെ. ഇത് ബിസിനസ്സ് യാത്രകളെയും ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

റീവ്സിന്റെ മറ്റു നികുതി കൊള്ളയുടെ ബഹളത്തിനിടയില്‍ എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വര്‍ധന അധികം ശ്രദ്ധ നേടിയിരുന്നില്ല.

  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions