യു.കെ.വാര്‍ത്തകള്‍

ജനത്തെ വലച്ച രണ്ട് ബജറ്റുകള്‍: റേച്ചല്‍ റീവ്‌സിന്റെ കസേര മാസങ്ങള്‍ക്കുള്ളില്‍ തെറിക്കുമെന്ന് വോട്ടര്‍മാര്‍

ഇന്‍കം ടാക്‌സ് പരിധികള്‍ മരവിപ്പിച്ചത് ലേബര്‍ പ്രകടനപത്രികയുടെ നഗ്നമായ ലംഘനമാണ് ലേബര്‍ ബജറ്റെന്ന് വ്യക്തമാക്കിവോട്ടര്‍മാര്‍. അതുകൊണ്ടുതന്നെ ചാന്‍സലര്‍ കസേരയില്‍ റീവ്‌സ് മാസങ്ങള്‍ തികയ്ക്കില്ല എന്നാണ് പകുതിയിലേറെ വോട്ടര്‍മാര്‍ പ്രവചിക്കുന്നത്. ഇന്‍കം ടാക്‌സ് പരിധികള്‍ മരവിപ്പിച്ച് നിര്‍ത്തിക്കൊണ്ട് പ്രകടനപത്രികാ വാഗ്ദാനത്തിന്റെ ലംഘനമാണ് ലേബര്‍ നടപ്പാക്കിയതെന്ന് വോട്ടര്‍മാര്‍ കരുതുന്നു.

റേച്ചല്‍ റീവ്‌സിന്റെ രണ്ടാം ബജറ്റിന് ശേഷം ചാന്‍സലര്‍ സ്ഥാനത്ത് നിന്നും റീവ്‌സിനെ മാറ്റേണ്ടതാണെന്നാണ് വോട്ടര്‍മാര്‍ പ്രവചിക്കുന്നത്. ജീവിതച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്നതാകും ബജറ്റെന്ന് റീവ്‌സ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ കേവലം ആറ് ശതമാനം വോട്ടര്‍മാര്‍ക്കാണ് ഈ വിശ്വാസമുള്ളത്. രാജ്യത്തിന്റെ വലിയ ആശങ്കയും ഇതുതന്നെ. മോര്‍ ഇന്‍ കോമണ്‍ നടത്തിയ സര്‍വ്വെയിലെ ഫലങ്ങള്‍ നം.10, നം.11 കേന്ദ്രങ്ങളില്‍ ഞെട്ടല്‍ സമ്മാനിക്കാന്‍ പോന്നതാണ്.

നികുതി വര്‍ധനവുകളെ ന്യായീകരിക്കാനായി കെട്ടിയിറക്കിയ 30 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി നുണയാണെന്ന് തെളിഞ്ഞതോടെ റീവ്‌സിന് മേല്‍ കനത്ത രാജിസമ്മര്‍ദമാണുള്ളത്. വെല്‍ഫെയര്‍ ബില്ലുകള്‍ക്കുള്ള പണം ചെലവഴിക്കാനായാണ് ഈ വാദങ്ങള്‍ ഉയര്‍ത്തിയെന്ന് ഇപ്പോള്‍ വ്യക്തമവുമാണ്. കമ്മിയില്ലെന്ന് മാത്രമല്ല, അധിക ഫണ്ട് ഉണ്ടെന്നും ഒബിആര്‍ അറിയിച്ച ശേഷമായിരുന്നു റീവ്‌സിന്റെ പ്രചരണങ്ങള്‍.

26 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി ബോംബാണ് ബജറ്റില്‍ റീവ്‌സ് പൊട്ടിച്ചത്. ഇന്‍കം ടാക്‌സ് പരിധി മരവിപ്പിക്കുന്നതും, വീടുകളിലെ നികുതി കൂട്ടിയതും, പെന്‍ഷന്‍കാരെയും നികുതിയില്‍ പെടുത്തിയതും, ഇലക്ട്രിക് കാറുകള്‍ക്ക് റോഡ് നികുതി ഏര്‍പ്പെടുത്തിയതുമെല്ലാം ജനങ്ങളെ രോഷത്തിലാക്കിയിട്ടുണ്ട്. മാസങ്ങള്‍ക്കും റീവ്‌സിന്റെ കസേര തെറിയ്ക്കുമെന്ന് തന്നെയാണ് ഇപ്പോള്‍ വോട്ടര്‍മാരുടെ വിധിയെഴുത്ത്.

മെയില്‍ സണ്‍ഡേ പുറത്തുവിട്ട സര്‍വെയിലാണ് രണ്ടിലൊന്ന് വോട്ടര്‍മാരും ചാന്‍സലറുടെ രാജി ആവശ്യപ്പെടുന്നതായി വ്യക്തമായത്. 68 ശതമാനം വോട്ടര്‍മാരാണ് റീവ്‌സ് രാജിവെയ്ക്കണമെന്ന് സര്‍വ്വെയില്‍ ആവശ്യപ്പെട്ടത്. 32 ശതമാനം മാത്രമാണ് ഇവര്‍ തുടരുന്നതിനെ അനുകൂലിച്ചത്.

  • എഡിന്‍ബറോയില്‍ അക്രമിയുടെ കത്തിയാക്രമണം; രണ്ടു പേര്‍ക്ക് കുത്തേറ്റു
  • അടിയന്തര ചികിത്സ വേണ്ട രോഗി ബെഡിനായി കാത്തിരിക്കേണ്ടിവരുന്നത് 24 മണിക്കൂര്‍
  • ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങി വിദേശകാര്യ മന്ത്രാലയം
  • ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയെന്ന് കീര്‍ സ്റ്റാര്‍മര്‍
  • സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
  • അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധം: എണ്ണവില കുതിയ്ക്കുന്നു; ലണ്ടന്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട വാഹനനിര
  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions