യു.കെ.വാര്‍ത്തകള്‍

അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇനി മെഡിക്കല്‍ യാത്രയ്ക്ക് ടാക്‌സി കിട്ടില്ല !

യുകെയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണം വരും. അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ യാത്രയ്ക്ക് ടാക്‌സി നിരോധിക്കും. അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് മെഡിക്കല്‍ ചികിത്സയ്ക്കായി ടാക്‌സി ഉപയോഗിക്കുന്നത് ഫെബ്രുവരി മുതല്‍ നിരോധിക്കാന്‍ തീരുമാനിച്ചു.

ബിബിസി നടത്തിയ അന്വേഷണത്തില്‍ ചില അഭയാര്‍ത്ഥികള്‍ നൂറുകണക്കിന് മൈല്‍ നീളുന്ന ടാക്‌സി യാത്ര നടത്തിയതായി കണ്ടെത്തി. ഒരു അഭയാര്‍ത്ഥി 250 മൈല്‍ ടാക്‌സിയില്‍ യാത്ര ചെയ്തപ്പോള്‍ സര്‍ക്കാരിന് 600 പൗണ്ട് ചെലവായത് വിവാദമായിരുന്നു.

സര്‍ക്കാര്‍ നിലവില്‍ ശരാശരി 15.8 മില്യണ്‍ പൗണ്ടാണ് ഗതാഗത ചിലവിനായി ഉപയോഗിക്കുന്നത്. പല നഗരങ്ങളിലും ഹോട്ടലില്‍ നിന്ന് ആശുപത്രിയിലേക്ക് ചെറിയ ദൂരത്തിന് പോലും ടാക്‌സി വിളിക്കുകയാണ് ഇവര്‍. ചില കരാര്‍ കമ്പനികള്‍ അനാവശ്യമായി ദൂരം കൂട്ടിയാണ് യാത്ര നടത്തുന്നത്.

അഭയാര്‍ത്ഥികള്‍ താമസസ്ഥലം മാറ്റുന്നതോടെയാണ് ജിപിയെ കാണാന്‍ ദീര്‍ഘയാത്രകള്‍ ആവശ്യമായി വരുന്നത്. സൗജന്യ ബസ് പാസ് നല്‍കി ചെലവേറിയ ടാക്‌സി യാത്രകള്‍ ഒഴിവാക്കാനാണ് അഭയാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെടുന്നത്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions