യു.കെ.വാര്‍ത്തകള്‍

എ&ഇയില്‍ നിന്നും ചികിത്സയില്ലാതെ മടങ്ങുന്നവരുടെ എണ്ണം മൂന്നിരട്ടി കൂടി; കണക്കുകള്‍ പുറത്തുവിട്ട് ആര്‍സിഎന്‍

അടിയന്തര ആവശ്യങ്ങള്‍ക്കാണ് രോഗികള്‍ ആശുപത്രികളിലെ എ&ഇകളിലേക്ക് എത്താറുള്ളത്. എന്നാല്‍ ഇവിടെ നിന്നും ആശുപത്രിയിലേക്ക് അഡ്മിഷന്‍ കിട്ടുന്നത് തന്നെ ബുദ്ധിമുട്ടാണ്. യാതൊരു ചികിത്സയും കിട്ടാതെ എ&ഇയില്‍ നിന്നും മടങ്ങുന്ന ആളുകളുടെ എണ്ണം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ മൂന്നിരട്ടി വര്‍ധിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

അടിയന്തര ആശുപത്രി ചികിത്സകള്‍ക്ക് ഡിമാന്‍ഡ് കൂടുകയും, കാത്തിരിപ്പ് ഏറുകയും ചെയ്യുന്നതിനിടെയാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങുന്ന അവസ്ഥ വര്‍ദ്ധിക്കുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് എന്‍എച്ച്എസ് കണക്കുകളിലെ പരിശോധനകളില്‍ നിന്നും കണ്ടെത്തി.

2025 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ കാലയളവില്‍ 320,000-ലേറെ ആളുകളാണ് എ&ഇകളില്‍ നിന്നും ചികിത്സ കിട്ടാതെ മടങ്ങിയത്. 2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നിരട്ടി വര്‍ധനവാണ് ഇക്കാര്യത്തിലുള്ളത്.

ഭൂരിഭാഗം പേരും കാത്തിരുന്ന് മടുത്താണ് എ&ഇ വിട്ടത്. 12 മണിക്കൂറിലേറെ കാത്തിരിപ്പ് വേണ്ടിവന്ന രോഗികളുടെ എണ്ണത്തില്‍ 90 മടങ്ങ് വര്‍ധന ഉണ്ടായെന്നും ആര്‍സിഎന്‍ കണക്കുകള്‍ കണ്ടെത്തി. ചികിത്സ കിട്ടാതെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും രോഗികള്‍ മടങ്ങുന്നത് അപകടകരവും, സിസ്റ്റം തകര്‍ന്നതിന്റെ ലക്ഷണവുമാണെന്ന് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറിയും, ചീഫ് എക്‌സിക്യൂട്ടീവുമായ പ്രൊഫ നിക്കോള റേഞ്ചര്‍ ചൂണ്ടിക്കാണിച്ചു.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions