നാട്ടുവാര്‍ത്തകള്‍

നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍

വിശ്വസിച്ചേല്‍പ്പിക്കുന്ന കൈകളില്‍ നിന്ന് തന്നെ കുട്ടികള്‍ക്ക് നേരെ അക്രമം ഉണ്ടായാലോ ? അത്തരം ദുരനുഭവത്തിന് ഇരയായിരിക്കുകയാണ് വടക്കന്‍ ലണ്ടനിലെ വെസ്റ്റ് ഹാംപ്സ്റ്റഡിലുള്ള ബ്രൈറ്റ് പൊറിസോണ്‍ നഴ്‌സറിയിലെ കുരുന്നുകള്‍. ചൈനീസ് വംശജനും ബ്രിട്ടീഷ് പൗരനുമായ വിന്‍സന്റ് ചാന്‍ ആണ് കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്തത്. കുട്ടികള്‍ ഉറങ്ങുന്ന സമയത്താണ് വീഡിയോകളും ചിത്രങ്ങളും എടുത്തത്.

2017ല്‍ ജോലിയ്ക്ക് കയറിയ ഇയാള്‍ നാലു കുട്ടികളെ ദുരുപയോഗം ചെയ്തതായി കണ്ടെത്തി. സഹപ്രവര്‍ത്തകന് തോന്നിയ സംശയത്തിന് പിന്നാലെ പൊലീസ് അന്വേഷണം നടത്തി. 70 ഡിവൈസുകളിലായി 25000 ഓളം അശ്ലീല ചിത്രങ്ങള്‍ ഇയാളില്‍ നിന്ന് കണ്ടെത്തി. ചെറിയ കുട്ടികളെ ദുരുപയോഗം ചെയ്ത കേസില്‍ 36 കേസുകളാണ് ചുമത്തിയിരിക്കുന്നത്.

ഐപാഡിലാണ് ഇയാള്‍ ചിത്രം പകര്‍ത്തിയത്. കുട്ടികളുടെ ഒരു ദിവസം ചിത്രീകരിച്ച് മാതാപിതാക്കള്‍ക്ക് അയക്കാനാണ് ഇയാള്‍ക്ക് ഐപാഡ് നല്‍കിയിരുന്നത്. മാസം 2000 പൗണ്ട് ഫീസ് ഈടാക്കിയിരുന്ന നഴ്‌സറി ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. ഇയാള്‍ക്കെതിരെ ഗുരുതരമായ കുറ്റത്തിന് നടപടിയുണ്ടാകും.

  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  • ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തില്‍ കേസെടുത്ത് പൊലീസ്, റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions