യു.കെ.വാര്‍ത്തകള്‍

അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി; മലയാളി കെയര്‍ ഹോം മേധാവിക്ക് ജയില്‍ ശിക്ഷ

അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് കെയര്‍ ഹോം ജോലി നല്‍കിയ കേസുകളില്‍ മലയാളി കെയര്‍ ഹോം മേധാവിക്ക് രണ്ടര വര്‍ഷം ജയില്‍ ശിക്ഷ. 19,000 പൗണ്ട് ഈടാക്കി അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് കെയര്‍ ഹോം ജോലി തരപ്പെടുത്തി നല്‍കിയ കേസുകളിലാണ് മലയാളി കെയര്‍ ഹോം മേധാവി ബിനോയ് തോമസ്(50)നു ശിക്ഷ വിധിച്ചതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2017 മുതല്‍ 2018 വരെയാണ് സൗത്ത് ഇന്ത്യയില്‍ നിന്നും എത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് ബിനോയ് തോമസ് ജോലി സംഘടിപ്പിച്ച് നല്‍കിയത്. എ ക്ലാസ് കെയര്‍ റിക്രൂട്ട്‌മെന്റ് എന്ന ഇയാളുടെ കമ്പനി വഴി കെയര്‍ അസിസ്റ്റന്റുമാരായാണ് അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് എടുത്തിരുന്നത്.

കടല്‍മാര്‍ഗ്ഗം യുകെയിലെത്തുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ ബെക്‌സ്ഹില്ലിലെ തോമസിന്റെ വീട്ടിലെത്തുകയും, ഇയാള്‍ ജോലി ശരിയാക്കി കൊടുക്കുകയുമാണ് ചെയ്തിരുന്നതെന്ന് ല്യൂവിസ് ക്രൗണ്‍ കോടതി വിചാരണയില്‍ വ്യക്തമാക്കി. ഇത്തരം 13 കേസുകളിലാണ് കോടതി ബിനോയിയെ കുറ്റക്കാരനായി കണ്ടെത്തിയത്. യുകെയില്‍ എത്താനോ, ജോലി ചെയ്യാനോ അവകാശമില്ലാത്ത ആളുകള്‍ക്ക് ജോലി തരപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍.

ഇമിഗ്രേഷന്‍ നടപടികള്‍ വ്യക്തമായി അറിയുമായിരുന്നുവെന്നത് പ്രയോജനപ്പെടുത്തിയാണ് ബിനോയ് തോമസ് 13 ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജോലി കണ്ടെത്തിയത്. എന്നാല്‍ 2018 ജൂണ്‍ 5ന് പോലീസ് ഇയാളുടെ ഓപ്പറേഷന്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്. 2007-ല്‍ യുകെയിലെത്തിയ തോമസ് 2012-ല്‍ പൗരത്വം നേടി.

പ്രഖ്യാപിച്ച ശിക്ഷയില്‍ പകുതി തോമസിന് ജയിലില്‍ അനുഭവിച്ചാല്‍ മതിയാകും. ഇതിന് ശേഷം ലൈസന്‍സില്‍ പുറത്തുവിടുന്ന ഇയാള്‍ക്ക് ഈ കുറ്റകൃത്യത്തില്‍ നിന്നും ലഭിച്ച പണത്തിന്റെ പേരില്‍ വീണ്ടും വിചാരണ നേരിടേണ്ടി വരും.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions