യു.കെ.വാര്‍ത്തകള്‍

ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍

ഇനിയൊരു തെരഞ്ഞെടുപ്പ് തിരിച്ചടി കൂടി താങ്ങാനുള്ള ശേഷിയില്ലാത്തതിനാല്‍ മേയ് മാസത്തിലെ ലോക്കല്‍ തെരഞ്ഞെടുപ്പ് നാട്ടിവയ്ക്കാന്‍ ലേബര്‍ സര്‍ക്കാര്‍. ലോക്കല്‍ തെരഞ്ഞെടുപ്പ് ലേബറിന്റെ വീഴ്ചകള്‍ക്ക് എതിരായ വിധിയെഴുത്തായി മാറുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെ ഈ തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കാന്‍ കീര്‍ സ്റ്റാര്‍മറും സംഘവും വഴിയൊരുക്കുകയാണ്.
ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവെയ്ക്കാനുള്ള വഴിയൊരുക്കാനായി 63 കൗണ്‍സിലുകളെയാണ് അസാധാരണ നീക്കത്തില്‍ ഗവണ്‍മെന്റ് ക്ഷണിച്ചിരിക്കുന്നത്. സ്റ്റാര്‍മറുടെ നേതൃത്വം സംബന്ധിച്ച ലിറ്റ്മസ് പരിശോധനയായി ഇത് മാറുമെന്നാണ് വ്യാപകമായി നിരീക്ഷിക്കുന്നത്.

എന്നാല്‍ ഈ നീക്കം 10 മില്ല്യണിലേറെ ജനങ്ങളുടെ വോട്ടവകാശമാണ് ഇല്ലാതാക്കുന്നത്. ഇതില്‍ പകുതി കൗണ്‍സിലുകളും ലേബര്‍ നേതൃത്വത്തിലുള്ളതാണ്. ഇതുവഴി പാര്‍ട്ടിയുടെ നഷ്ടം തല്‍ക്കാലം കുറയ്ക്കാനും, സ്റ്റാര്‍മറിന് പിടിച്ചുനില്‍ക്കാനും കഴിയുമെന്നാണ് ഗുണം.

ചില മേഖലകളില്‍ ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുന്നത്. ഇതോടെ നാല് വര്‍ഷത്തിന് പകരം പല കൗണ്‍സിലര്‍മാരുടെയും കാലാവധി ഏഴ് വര്‍ഷമായി മാറും. ഈ നടപടി സ്വേച്ഛാധിപത്യപരമാണെന്ന് റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗ് കുറ്റപ്പെടുത്തി. 'ഒരു ബനാന റിപബ്ലിക്കില്‍ മാത്രമാണ് ഇത്തരം നിരോധനങ്ങള്‍. സ്റ്റാര്‍മറിന് കീഴില്‍ അതാണ് സംഭവിക്കുന്നത്', ഫരാഗ് വിമര്‍ശിച്ചു.

ലേബര്‍ വോട്ടര്‍മാരെ ഭയന്നോടുകയാണെന്ന് ടോറി ഇലക്ഷന്‍ വക്താവ് ജെയിംസ് ക്ലെവര്‍ലി പ്രതികരിച്ചു.ലോക്കല്‍ ഗവണ്‍മെന്റുകളെ അപ്പാടെ പരിഷ്‌കരിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാമെന്നാണ് അവരുടെ കണക്കുകൂട്ടല്‍, അത് നടക്കില്ല. ഈ വര്‍ഷം ആദ്യം ലേബര്‍ മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കി. സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ജനാധിപത്യ നടപടികളെ ദുരുപയോഗിക്കുകയാണ്, ക്ലെവര്‍ലി പറഞ്ഞു.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions