നാട്ടുവാര്‍ത്തകള്‍

പുറത്ത് ക്രിസ്മസ് അലങ്കോലമാക്കുമ്പോള്‍ പ്രധാനമന്ത്രി പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നു-വിമര്‍ശനവുമായി ദീപിക

ക്രിസ്മസിന് ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായ ആക്രമണങ്ങളില്‍ വിമര്‍ശനവുമായി സീറോ മലബാര്‍ സഭയുടെ ഉടമസ്ഥതയിലുള്ള 'ദീപിക'. വര്‍ഗീയവാദികള്‍ അഴിച്ചുവിട്ട ആക്രമണങ്ങള്‍ മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങള്‍ക്കും എതിരെയാണ്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം പുതിയതല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

തടയപ്പെടേണ്ടതിനെയെല്ലാം ഭരണകൂടം പിന്‍വാതില്‍ പ്രവേശനം നല്‍കുന്നുവെന്നും പറയപ്പെടുന്നു. മത വര്‍ഗീയവാദികള്‍ അഴിച്ചുവിട്ട ആക്രമണങ്ങള്‍ മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങള്‍ക്കും എതിരെയാണ്. ഗോള്‍വാള്‍ക്കര്‍ മുതല്‍ മോഹന്‍ ഭാഗവത് വരെ ഹിന്ദു രാഷ്ട്രത്തിനു വേണ്ടി പ്രസംഗിച്ചു. എന്നിട്ടും അത് ലക്ഷ്യം കാണാതെ പോയത് ഭരണഘടന കോട്ട പോലെ കവചം ഒരുക്കിയത് കൊണ്ടാണെന്ന് ദീപികയില്‍ പറയുന്നു. എന്നാല്‍ ആ കോട്ടയുടെ കാവല്‍ക്കാര്‍ ആകേണ്ടിയിരുന്ന ഭരണകൂടത്തിന്റെ നിശബ്ദതയാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് വിമര്‍ശനം.

പുറത്ത് ക്രിസ്മസ് അലങ്കോലമാക്കുമ്പോള്‍ പ്രധാനമന്ത്രി പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നു. ഇതെല്ലാം രാജ്യത്തെ പൗരന്മാരെ കാണിക്കാന്‍ അല്ല. മറ്റു രാജ്യങ്ങളെ കാണിക്കാന്‍ ആണ്. അല്ലെങ്കില്‍ ആക്രമണങ്ങളെ അപലപിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുമായിരുന്നു. സംഘപരിവാര്‍ ആഘോഷങ്ങളെക്കാള്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നത് ഈ നിശബ്ദതയാണെന്ന് ദീപികയുടെ മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു.

പ്രതിപക്ഷത്തിനെയും ദീപിക വിമര്‍ശിക്കുന്നുണ്ട്. പ്രതിപക്ഷത്തിന്റെ ഇടപെടലും ദുര്‍ബലമായിരുന്നു. ബിജെപി സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കിയത് കൊണ്ട് മാത്രം പ്രശ്‌നം പരിഹാരമാവില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടത്. കേരളത്തിലും പരീക്ഷണം നടത്തി. 11 വര്‍ഷത്തെ ബിജെപി ഭരണത്തില്‍ നിരവധി തവണ ആക്രമണങ്ങള്‍ ഉണ്ടായി.

ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ നാലു അഞ്ചും ഇരട്ടിയായി ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു. മതപരിവര്‍ത്തനം എന്ന പേരിലാണ് ആക്രമണങ്ങള്‍ മുഴുവന്‍ നടക്കുന്നത്. എന്നാല്‍ കര്‍വാപസി എന്ന പേരില്‍ നടക്കുന്ന മതപരിവര്‍ത്തനത്തിന് ഒരു കുഴപ്പവുമില്ല. ഇസ്ലാമിക തീവ്രവാദത്തെയും ഹിന്ദു-ക്രിസ്ത്യന്‍ വര്‍ഗീയതയും ഒരുപോലെ എതിര്‍ക്കണം. അനുദിനം മാരകമായി കൊണ്ടിരിക്കുന്ന വിഷയത്തെ നേരിടാന്‍ പ്രസ്താവനകള്‍ പോരാ. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇതിനായി പദ്ധതികള്‍ കൊണ്ടുവരണം. ദേശീയതലത്തില്‍ നിയമനടപടികള്‍ ക്രോഡീകരിക്കാന്‍ സംവിധാനമുണ്ടാകണമെന്ന് ദീപിക മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.

  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  • ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തില്‍ കേസെടുത്ത് പൊലീസ്, റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions