നാട്ടുവാര്‍ത്തകള്‍

16കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, 4000 രൂപ കൊടുത്ത് ഇറക്കിവിട്ടു; പ്രതികള്‍ പിടിയില്‍

കോഴിക്കോട്: വീട്ടുകാരോട് പിണങ്ങി ഇറങ്ങിയ 16 വയസുകാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.
കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബര്‍ 20നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങിയതായിരുന്നു പെണ്‍കുട്ടി.

പെരിന്തല്‍മണ്ണയില്‍ നിന്ന് ബസ് കയറി കോഴിക്കോട് ബീച്ചിലെത്തി. പിറ്റേന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് ബീച്ചില്‍ പെണ്‍കുട്ടിയെ കണ്ട പ്രതികള്‍ താമസ സൗകര്യവും ഭക്ഷണവും നല്‍കാമെന്ന് പറഞ്ഞ് ഫ്ളാറ്റിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന മറ്റുരണ്ടുപേരാണ് കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയത്.

ഫ്ളാറ്റില്‍വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനുശേഷം 4000 രൂപ നല്‍കി ഉച്ചയോടെ കോഴിക്കോട് ബീച്ചില്‍ ഇറക്കിവിട്ടു. ഇതിനിടെ മകളെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ ബീച്ചില്‍ കണ്ടെത്തിയത്. പ്രതികളില്‍ രണ്ടുപേര്‍ ഒളിവിലാണ്.

  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  • ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തില്‍ കേസെടുത്ത് പൊലീസ്, റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions