യു.കെ.വാര്‍ത്തകള്‍

ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്

യുകെയിലെ പ്രോപ്പര്‍ട്ടി വിപണി സ്ഥിരതയില്‍ മുന്നോട്ട് പോകുകയാണ്. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴുന്നതിന്റെ ഗുണം പ്രയോജനപ്പെടുത്തി വീട് വാങ്ങുന്നവരുടെ എണ്ണത്തിലും വര്‍ധനവ് വരുന്നുണ്ട്. എന്നാല്‍ യുകെയിലെ മൂന്ന് പട്ടണങ്ങളില്‍ താമസിക്കുന്ന ഭവനഉടമകളാണ് ഈ വര്‍ഷം പ്രോപ്പര്‍ട്ടി ജാക്ക്‌പോട്ട് അടിച്ചിരിക്കുന്നത്. ഇവിടെ ഭവനവില ഇരട്ട അക്കത്തിലാണ് കുതിക്കുന്നത്.

ഭൂരിഭാഗം മേഖലകളിലും കുടുംബങ്ങള്‍ ബജറ്റ് ചുരുക്കാന്‍ നിര്‍ബന്ധിതമാകുമ്പോഴാണ് ഏതാനും ചില ഭാഗങ്ങളില്‍ ഭവനവില സന്തോഷത്തിനു വക നല്‍കുന്നത്. ലണ്ടനിലെ വില സ്തംഭനാവസ്ഥയിലാണെന്ന് ലോയ്ഡ്‌സില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ പറയുമ്പോള്‍ മിഡ്‌ലാന്‍ഡ്‌സിലും, കോസ്റ്റല്‍ മേഖലകളിലുമാണ് പണമുണ്ടാക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

പോര്‍ട്ട് സിറ്റിയായ പ്ലൈമൗത്താണ് പട്ടികയില്‍ ഒന്നാമത്. 2025-ല്‍ യുകെയിലെ ഒന്നാം നമ്പര്‍ പ്രോപ്പര്‍ട്ടി ഹോട്ട്‌സ്‌പോട്ട് കിരീടമാണ് പ്ലൈമൗത്ത് ചൂടിയത്. ഡിവോണ്‍ നഗരത്തിലെ വീടുകള്‍ക്ക് 12 മാസം കൊണ്ട് 12.6% വില വര്‍ദ്ധിച്ചു. ഒരു സ്റ്റാന്‍ഡോര്‍ഡ് വീടിന്റെ പ്രൈസ് ടാഗില്‍ 31,229 പൗണ്ടാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഇതോടെ ഇവിടെ ശരാശരി ഭവനവില 278,808 പൗണ്ടാണ്.

സ്റ്റാഫോര്‍ഡും, വിഗാനും ഈ ഡബിള്‍ ഡിജിറ്റ് നിരക്ക് വര്‍ദ്ധന കരസ്ഥമാക്കിയിട്ടുണ്ട്. സ്റ്റാഫോര്‍ഡില്‍ 12% കുതിച്ചുചാട്ടമാണ് ഉണ്ടായത്. ശരാശരി 34,000 പൗണ്ടാണ് ഇവിടെ അധിക ലാഭം. വിഗാനില്‍ 10.5% വിലയും ഉയര്‍ന്നു.

വേക്ക്ഫീല്‍ഡ്, ലിവര്‍പൂള്‍, ഹള്‍ എന്നിവിടങ്ങളും ടോപ്പ് 10-ല്‍ ഇടംനേടി. സൗത്ത് ഈസ്റ്റ് മേഖലയിലെ ക്രൗളി, ഹൈക്ക് വൈകോംബ് എന്നിവിടങ്ങളിലാണ് വില കുത്തനെ താഴ്ന്നത്. ചെസ്റ്ററില്‍ 6.4% വില താഴ്ന്നു. കാര്‍ഡിഫില്‍ 5.2% വില കുറഞ്ഞതായി ലോയ്ഡ്‌സ് രേഖപ്പെടുത്തുന്നു.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions