യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ ഷോപ്പ് മോഷണങ്ങള്‍ 20 വര്‍ഷത്തെ ഉയര്‍ച്ചയില്‍; ശിക്ഷിക്കപ്പെടുന്നത് വെറും 2.2% കേസുകള്‍

യുകെയിലെ ഷോപ്പുകളില്‍ നടക്കുന്ന മോഷണങ്ങള്‍ സംബന്ധിച്ച പോലീസ് അന്വേഷണങ്ങള്‍ തികഞ്ഞ പരാജയം. പ്രതികളെ പിടികൂടി ജയിലില്‍ എത്തിക്കുന്നത് കേവലം 2.2 ശതമാനം കേസുകളില്‍ മാത്രമാണെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. 2025 ജൂണ്‍ വരെയുള്ള വര്‍ഷത്തില്‍ 12,000-ല്‍ താഴെ ഷോപ്പ് മോഷ്ടാക്കള്‍ക്കാണ് കസ്‌റ്റോഡിയല്‍ ശിക്ഷ ലഭിച്ചതെന്നാണ് ഹോം ഓഫീസ് ഡാറ്റ വ്യക്തമാക്കുന്നത്. ഇത് പ്രകാരം അന്വേഷണം നേരിട്ട 8 ശതമാനം പേരും ജയിലില്‍ പോകാതെ രക്ഷപ്പെടുന്നു.

ഷോപ്പ് മോഷണങ്ങള്‍ 20 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിയതോടെ സൂപ്പര്‍മാര്‍ക്കറ്റുകളിലും, കോര്‍ണര്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവരാണ് ആശങ്കയിലാകുന്നത്. ഇപ്പോള്‍ ജലദോഷത്തിനും, ഫ്‌ളൂവിനുമുള്ള മരുന്നുകള്‍ക്ക് പോലും സുരക്ഷാ ടാഗുകള്‍ സ്ഥാപിച്ചിരിക്കുകയാണ് ഷോപ്പുകള്‍.

2.15 പൗണ്ടിന്റെ ന്യൂറോഫെന്‍ ബോക്‌സുകളും, 4.50 പൗണ്ടിന്റെ ലെംസിംപ് പാക്കറ്റുകളും മോഷ്ടാക്കള്‍ അടിച്ചുമാറ്റുന്നത് പതിവായതോടെയാണ് സ്‌റ്റോറുകള്‍ നടപടിയെടുത്തത്. മരുന്നുകളില്‍ 'സെക്യൂരിറ്റി പ്രൊട്ടക്ടഡ്' എന്ന ടാഗാണ് ടെസ്‌കോ നല്‍കിയിരിക്കുന്നത്. 7 പൗണ്ടിന്റെ ഗാവിസ്‌കോണില്‍ വരെ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.

റീട്ടെയില്‍ കുറ്റകൃത്യങ്ങള്‍ സകല നിയന്ത്രണവും വിട്ടാണ് കുതിച്ചുയരുന്നത്. 2025 മാര്‍ച്ച് വരെ കണക്ക് പ്രകാരം ഓരോ മിനിറ്റിലും സ്‌റ്റോറുകളില്‍ മൂന്ന് മോഷണങ്ങള്‍ വീതം അരങ്ങേറുന്നുവെന്നാണ് കണക്ക്. ഏകദേശം 530,000 ഷോപ്പ് മോഷണ
ബ്രിട്ടനില്‍ ഷോപ്പ് മോഷണങ്ങള്‍ 20 വര്‍ഷത്തെ ഉയര്‍ച്ചയില്‍; ശിക്ഷിക്കപ്പെടുന്നത് വെറും 2.2% കേസുകള്‍

യുകെയിലെ ഷോപ്പുകളില്‍ നടക്കുന്ന മോഷണങ്ങള്‍ സംബന്ധിച്ച പോലീസ് അന്വേഷണങ്ങള്‍ തികഞ്ഞ പരാജയം. പ്രതികളെ പിടികൂടി ജയിലില്‍ എത്തിക്കുന്നത് കേവലം 2.2 ശതമാനം കേസുകളില്‍ മാത്രമാണെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. 2025 ജൂണ്‍ വരെയുള്ള വര്‍ഷത്തില്‍ 12,000-ല്‍ താഴെ ഷോപ്പ് മോഷ്ടാക്കള്‍ക്കാണ് കസ്‌റ്റോഡിയല്‍ ശിക്ഷ ലഭിച്ചതെന്നാണ് ഹോം ഓഫീസ് ഡാറ്റ വ്യക്തമാക്കുന്നത്. ഇത് പ്രകാരം അന്വേഷണം നേരിട്ട 8 ശതമാനം പേരും ജയിലില്‍ പോകാതെ രക്ഷപ്പെടുന്നു.

ഷോപ്പ് മോഷണങ്ങള്‍ 20 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിയതോടെ സൂപ്പര്‍മാര്‍ക്കറ്റുകളിലും, കോര്‍ണര്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവരാണ് ആശങ്കയിലാകുന്നത്. ഇപ്പോള്‍ ജലദോഷത്തിനും, ഫ്‌ളൂവിനുമുള്ള മരുന്നുകള്‍ക്ക് പോലും സുരക്ഷാ ടാഗുകള്‍ സ്ഥാപിച്ചിരിക്കുകയാണ് ഷോപ്പുകള്‍.

2.15 പൗണ്ടിന്റെ ന്യൂറോഫെന്‍ ബോക്‌സുകളും, 4.50 പൗണ്ടിന്റെ ലെംസിംപ് പാക്കറ്റുകളും മോഷ്ടാക്കള്‍ അടിച്ചുമാറ്റുന്നത് പതിവായതോടെയാണ് സ്‌റ്റോറുകള്‍ നടപടിയെടുത്തത്. മരുന്നുകളില്‍ 'സെക്യൂരിറ്റി പ്രൊട്ടക്ടഡ്' എന്ന ടാഗാണ് ടെസ്‌കോ നല്‍കിയിരിക്കുന്നത്. 7 പൗണ്ടിന്റെ ഗാവിസ്‌കോണില്‍ വരെ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.

റീട്ടെയില്‍ കുറ്റകൃത്യങ്ങള്‍ സകല നിയന്ത്രണവും വിട്ടാണ് കുതിച്ചുയരുന്നത്. 2025 മാര്‍ച്ച് വരെ കണക്ക് പ്രകാരം ഓരോ മിനിറ്റിലും സ്‌റ്റോറുകളില്‍ മൂന്ന് മോഷണങ്ങള്‍ വീതം അരങ്ങേറുന്നുവെന്നാണ് കണക്ക്. ഏകദേശം 530,000 ഷോപ്പ് മോഷണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് അന്വേഷണം നടത്തിയപ്പോള്‍ ഇതില്‍ ഭൂരിഭാഗവും യാതൊരു തുമ്പുമില്ലാതെ പ്രതികളെ പിടികൂടാതെ അവസാനിപ്പിക്കുകയാണ് ചെയ്തത്.

കേവലം 43,477 പേര്‍ക്കാണ് ഷോപ്പ് മോഷണങ്ങളില്‍ ഈ കാലയളവില്‍ ശിക്ഷ വിധിച്ചത്. കേവലം 2 ശതമാനത്തില്‍ താഴെ ആളുകള്‍ക്കാണ് 12 മാസത്തില്‍ കൂടൂതല്‍ വരുന്ന കസ്റ്റഡി ശിക്ഷ ലഭിച്ചത്.
കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് അന്വേഷണം നടത്തിയപ്പോള്‍ ഇതില്‍ ഭൂരിഭാഗവും യാതൊരു തുമ്പുമില്ലാതെ പ്രതികളെ പിടികൂടാതെ അവസാനിപ്പിക്കുകയാണ് ചെയ്തത്.

കേവലം 43,477 പേര്‍ക്കാണ് ഷോപ്പ് മോഷണങ്ങളില്‍ ഈ കാലയളവില്‍ ശിക്ഷ വിധിച്ചത്. കേവലം 2 ശതമാനത്തില്‍ താഴെ ആളുകള്‍ക്കാണ് 12 മാസത്തില്‍ കൂടൂതല്‍ വരുന്ന കസ്റ്റഡി ശിക്ഷ ലഭിച്ചത്.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions