യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ ഷോപ്പ് മോഷണങ്ങള്‍ 20 വര്‍ഷത്തെ ഉയര്‍ച്ചയില്‍; ശിക്ഷിക്കപ്പെടുന്നത് വെറും 2.2% കേസുകള്‍

യുകെയിലെ ഷോപ്പുകളില്‍ നടക്കുന്ന മോഷണങ്ങള്‍ സംബന്ധിച്ച പോലീസ് അന്വേഷണങ്ങള്‍ തികഞ്ഞ പരാജയം. പ്രതികളെ പിടികൂടി ജയിലില്‍ എത്തിക്കുന്നത് കേവലം 2.2 ശതമാനം കേസുകളില്‍ മാത്രമാണെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. 2025 ജൂണ്‍ വരെയുള്ള വര്‍ഷത്തില്‍ 12,000-ല്‍ താഴെ ഷോപ്പ് മോഷ്ടാക്കള്‍ക്കാണ് കസ്‌റ്റോഡിയല്‍ ശിക്ഷ ലഭിച്ചതെന്നാണ് ഹോം ഓഫീസ് ഡാറ്റ വ്യക്തമാക്കുന്നത്. ഇത് പ്രകാരം അന്വേഷണം നേരിട്ട 8 ശതമാനം പേരും ജയിലില്‍ പോകാതെ രക്ഷപ്പെടുന്നു.

ഷോപ്പ് മോഷണങ്ങള്‍ 20 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിയതോടെ സൂപ്പര്‍മാര്‍ക്കറ്റുകളിലും, കോര്‍ണര്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവരാണ് ആശങ്കയിലാകുന്നത്. ഇപ്പോള്‍ ജലദോഷത്തിനും, ഫ്‌ളൂവിനുമുള്ള മരുന്നുകള്‍ക്ക് പോലും സുരക്ഷാ ടാഗുകള്‍ സ്ഥാപിച്ചിരിക്കുകയാണ് ഷോപ്പുകള്‍.

2.15 പൗണ്ടിന്റെ ന്യൂറോഫെന്‍ ബോക്‌സുകളും, 4.50 പൗണ്ടിന്റെ ലെംസിംപ് പാക്കറ്റുകളും മോഷ്ടാക്കള്‍ അടിച്ചുമാറ്റുന്നത് പതിവായതോടെയാണ് സ്‌റ്റോറുകള്‍ നടപടിയെടുത്തത്. മരുന്നുകളില്‍ 'സെക്യൂരിറ്റി പ്രൊട്ടക്ടഡ്' എന്ന ടാഗാണ് ടെസ്‌കോ നല്‍കിയിരിക്കുന്നത്. 7 പൗണ്ടിന്റെ ഗാവിസ്‌കോണില്‍ വരെ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.

റീട്ടെയില്‍ കുറ്റകൃത്യങ്ങള്‍ സകല നിയന്ത്രണവും വിട്ടാണ് കുതിച്ചുയരുന്നത്. 2025 മാര്‍ച്ച് വരെ കണക്ക് പ്രകാരം ഓരോ മിനിറ്റിലും സ്‌റ്റോറുകളില്‍ മൂന്ന് മോഷണങ്ങള്‍ വീതം അരങ്ങേറുന്നുവെന്നാണ് കണക്ക്. ഏകദേശം 530,000 ഷോപ്പ് മോഷണ
ബ്രിട്ടനില്‍ ഷോപ്പ് മോഷണങ്ങള്‍ 20 വര്‍ഷത്തെ ഉയര്‍ച്ചയില്‍; ശിക്ഷിക്കപ്പെടുന്നത് വെറും 2.2% കേസുകള്‍

യുകെയിലെ ഷോപ്പുകളില്‍ നടക്കുന്ന മോഷണങ്ങള്‍ സംബന്ധിച്ച പോലീസ് അന്വേഷണങ്ങള്‍ തികഞ്ഞ പരാജയം. പ്രതികളെ പിടികൂടി ജയിലില്‍ എത്തിക്കുന്നത് കേവലം 2.2 ശതമാനം കേസുകളില്‍ മാത്രമാണെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. 2025 ജൂണ്‍ വരെയുള്ള വര്‍ഷത്തില്‍ 12,000-ല്‍ താഴെ ഷോപ്പ് മോഷ്ടാക്കള്‍ക്കാണ് കസ്‌റ്റോഡിയല്‍ ശിക്ഷ ലഭിച്ചതെന്നാണ് ഹോം ഓഫീസ് ഡാറ്റ വ്യക്തമാക്കുന്നത്. ഇത് പ്രകാരം അന്വേഷണം നേരിട്ട 8 ശതമാനം പേരും ജയിലില്‍ പോകാതെ രക്ഷപ്പെടുന്നു.

ഷോപ്പ് മോഷണങ്ങള്‍ 20 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിയതോടെ സൂപ്പര്‍മാര്‍ക്കറ്റുകളിലും, കോര്‍ണര്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവരാണ് ആശങ്കയിലാകുന്നത്. ഇപ്പോള്‍ ജലദോഷത്തിനും, ഫ്‌ളൂവിനുമുള്ള മരുന്നുകള്‍ക്ക് പോലും സുരക്ഷാ ടാഗുകള്‍ സ്ഥാപിച്ചിരിക്കുകയാണ് ഷോപ്പുകള്‍.

2.15 പൗണ്ടിന്റെ ന്യൂറോഫെന്‍ ബോക്‌സുകളും, 4.50 പൗണ്ടിന്റെ ലെംസിംപ് പാക്കറ്റുകളും മോഷ്ടാക്കള്‍ അടിച്ചുമാറ്റുന്നത് പതിവായതോടെയാണ് സ്‌റ്റോറുകള്‍ നടപടിയെടുത്തത്. മരുന്നുകളില്‍ 'സെക്യൂരിറ്റി പ്രൊട്ടക്ടഡ്' എന്ന ടാഗാണ് ടെസ്‌കോ നല്‍കിയിരിക്കുന്നത്. 7 പൗണ്ടിന്റെ ഗാവിസ്‌കോണില്‍ വരെ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.

റീട്ടെയില്‍ കുറ്റകൃത്യങ്ങള്‍ സകല നിയന്ത്രണവും വിട്ടാണ് കുതിച്ചുയരുന്നത്. 2025 മാര്‍ച്ച് വരെ കണക്ക് പ്രകാരം ഓരോ മിനിറ്റിലും സ്‌റ്റോറുകളില്‍ മൂന്ന് മോഷണങ്ങള്‍ വീതം അരങ്ങേറുന്നുവെന്നാണ് കണക്ക്. ഏകദേശം 530,000 ഷോപ്പ് മോഷണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് അന്വേഷണം നടത്തിയപ്പോള്‍ ഇതില്‍ ഭൂരിഭാഗവും യാതൊരു തുമ്പുമില്ലാതെ പ്രതികളെ പിടികൂടാതെ അവസാനിപ്പിക്കുകയാണ് ചെയ്തത്.

കേവലം 43,477 പേര്‍ക്കാണ് ഷോപ്പ് മോഷണങ്ങളില്‍ ഈ കാലയളവില്‍ ശിക്ഷ വിധിച്ചത്. കേവലം 2 ശതമാനത്തില്‍ താഴെ ആളുകള്‍ക്കാണ് 12 മാസത്തില്‍ കൂടൂതല്‍ വരുന്ന കസ്റ്റഡി ശിക്ഷ ലഭിച്ചത്.
കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് അന്വേഷണം നടത്തിയപ്പോള്‍ ഇതില്‍ ഭൂരിഭാഗവും യാതൊരു തുമ്പുമില്ലാതെ പ്രതികളെ പിടികൂടാതെ അവസാനിപ്പിക്കുകയാണ് ചെയ്തത്.

കേവലം 43,477 പേര്‍ക്കാണ് ഷോപ്പ് മോഷണങ്ങളില്‍ ഈ കാലയളവില്‍ ശിക്ഷ വിധിച്ചത്. കേവലം 2 ശതമാനത്തില്‍ താഴെ ആളുകള്‍ക്കാണ് 12 മാസത്തില്‍ കൂടൂതല്‍ വരുന്ന കസ്റ്റഡി ശിക്ഷ ലഭിച്ചത്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions