യു.കെ.വാര്‍ത്തകള്‍

ഒരു ദശകത്തിലെ കനത്ത മഞ്ഞുവീഴ്ചയില്‍ ബ്രിട്ടന്‍; ദുരിതം രണ്ടു ദിവസം കൂടി

ബ്രിട്ടനില്‍ ഒരു ദശകത്തിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ച. കൂടെ ദുരിതം കൂട്ടാന്‍ ഗൊറെറ്റി കൊടുങ്കാറ്റും. ഇതിനെ തുടര്‍ന്ന് വിമാനങ്ങള്‍ നിലത്തിറക്കുകയും റോഡുകള്‍ ബ്ലോക്കാകുകയും, റെയില്‍ ലൈനുകള്‍ അടച്ചിടുകയും ചെയ്യുന്ന ഒരു സാഹചര്യമുണ്ടായി.

ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് വ്യാഴാഴ്ച രാത്രിയോടെ റണ്‍വേ ഓപ്പറേഷന്‍ നിര്‍ത്തിവെച്ചു. ശക്തമായ മഞ്ഞിനെ തുടര്‍ന്ന് പറക്കുന്നത് സുരക്ഷിതമല്ലെന്ന അവസ്ഥ വന്നതോടെയാണ് ഇത്. ഹീത്രൂവില്‍ നിന്നുമുള്ള ഡസന്‍ കണക്കിന് വിമാനങ്ങളാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. വിമാന കമ്പനികളെ ബന്ധപ്പെട്ട ശേഷം യാത്രക്കിറങ്ങാനാണ് യാത്രക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. വിമാനങ്ങള്‍ മഞ്ഞിലും, ഐസിലും പുതച്ച് കിടക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.

വ്യാഴാഴ്ച രാത്രി 11 വരെ കോണ്‍വാള്‍ കടുത്ത റെഡ് അലേര്‍ട്ടിലായിരുന്നു. ഐല്‍സ് ഓഫ് സിസിലിയിലെ സെന്റ് മേരീസില്‍ 99 എംപിഎച്ച് വേഗത്തിലുള്ള കാറ്റ് വീശിയതോടെയാണ് ഇവിടെ താമസക്കാരോട് വീടുകളില്‍ തുടരാന്‍ നിര്‍ദ്ദേശിച്ചത്. ഹോം കൗണ്ടികള്‍ ഉള്‍പ്പെടെ ബ്രിട്ടന്റെ ബാക്കി ഇടങ്ങളിലും ശക്തമായ മഞ്ഞിനുള്ള അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.

അതേസമയം, വ്യാഴാഴ്ച വൈകുന്നേരം 65,000-ഓളം വീടുകളില്‍ വൈദ്യുതി നഷ്ടമായെന്ന് നാഷണല്‍ ഗ്രിഡ് പറഞ്ഞു. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലാണ് ഇത് പ്രധാനമായും സംഭവിച്ചത്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും, വെയില്‍സിലെയും ആയിരക്കണക്കിന് വീടുകളിലും വൈദ്യുതി തകരാറിലായി.

വെള്ളിയാഴ്ച രാവിലെയും ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങള്‍ തടസ്സങ്ങള്‍ നേരിടും. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സ്‌കൂളുകള്‍ അടച്ചിടുകയാണ്. കൊടുങ്കാറ്റ് രാജ്യത്തേക്ക് 30 സെന്റിമീറ്റര്‍ മഞ്ഞ് വീഴ്ത്തുമെന്നാണ് മുന്നറിയിപ്പ്. മഞ്ഞിന് പുറമെ കാറ്റ്, മഴ, ഐസ് എന്നിവയും നേരിടേണ്ടി വരും.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions