യു.കെ.വാര്‍ത്തകള്‍

ഹെല്‍ത്ത് വര്‍ക്കറെന്ന പേരിലെത്തി കറി ഹൗസില്‍ ജോലി; വിസ ദുരുപയോഗം ചെയ്യുന്ന ആയിരക്കണക്കിന് കേസുകളില്‍ അന്വേഷണം

ചില കുടിയേറ്റക്കാര്‍ വിസാ റൂട്ടുകള്‍ ദുരുപയോഗം ചെയ്യുന്നത് നിയമാനുസൃതം എത്തുന്നവര്‍ക്കും വെല്ലുവിളിയാകുന്നു. കെയര്‍ വര്‍ക്കര്‍ വിസ കുടിയേറ്റക്കാരുടെ ഒഴുക്കിന് തടസം വന്നതോടെ എന്‍എച്ച്എസ് വിസ റൂട്ടില്‍ വ്യാപക ദുരുപയോഗം അരങ്ങേറിയതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ വ്യാപകമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അത് മാന്യമായി എത്തുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്.

കെയര്‍ വര്‍ക്കറായി ബ്രിട്ടനിലെത്തിയ ബംഗ്ലാദേശി പൗരന്‍ ഇന്ത്യന്‍ റെസ്റ്റൊറന്റില്‍ കറി വിളമ്പുന്ന വ്യക്തിയായി ചെന്നുപെട്ടതാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്. 2023-ല്‍ ഹെല്‍ത്ത് കെയര്‍ വിസയില്‍ എത്തിയ 26-കാരന്‍ ഇജാജ് അബിദ് റെഡ്‌വാന്‍ ഹ്രിദോയ് ചെഷയറിലെ ജുനൂണ്‍ ഇന്ത്യന്‍ റെസ്‌റ്റൊറന്റില്‍ ജോലി ചെയ്യുന്നതായാണ് ഹോം ഓഫീസ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത്. തൊട്ടടുത്തുള്ള കാരവാനിലായിരുന്നു ഇയാളുടെ താമസം.

ഹ്രിദോയുടെ വിസ പിന്‍വലിച്ച നടപടി കോടതിയിലെത്തിയെങ്കിലും കേസ് വിജയിച്ചില്ല. ഇതോടെയാണ് ഹെല്‍ത്ത്, കെയര്‍ വര്‍ക്കര്‍ വിസ സ്‌കീമുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതായി ആരോപണം ശക്തമായത്. കെയര്‍ വര്‍ക്കര്‍മാരായി ജോലി ചെയ്യാന്‍ ഉദ്ദേശമില്ലാത്ത, ബ്രിട്ടനില്‍ എങ്ങനെയെങ്കില്‍ പ്രവേശിക്കാന്‍ ആഗ്രഹിച്ചവര്‍ ഇത് ചൂഷണം ചെയ്‌തെന്നാണ് എംപിമാര്‍ പരാതിപ്പെടുന്നത്.

2020-ല്‍ ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ തുടങ്ങിയ ശേഷം 760,000-ലേറെ വിദേശ പൗരന്‍മാര്‍, ഡിപ്പന്റന്‍ഡ്‌സ് ഉള്‍പ്പെടെ, ഇത് ഉപയോഗിച്ചു. ജൂലൈയില്‍ വിസാ മാറ്റങ്ങള്‍ പ്രഖ്യാപിച്ചതോടെ വിദേശ പൗരന്‍മാര്‍ക്ക് കെയര്‍ വിസ നല്‍കുന്നത് അവസാനിപ്പിച്ചിരുന്നു. വന്‍തോതില്‍ ഫീസ് വാങ്ങിയ കെയര്‍ വിസ നേടിക്കൊടുത്ത ശേഷം ബ്രിട്ടനിലെത്തുന്ന വിദേശ പൗരന്‍മാര്‍ക്ക് ജോലി ലഭിക്കാത്തതും, ചൂഷണത്തിന് ഇരയാക്കുന്നതുമായ നിരവധി സംഭവങ്ങള്‍ പുറത്തുവന്നതോടെയായിരുന്നു നടപടി.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions