യു.കെ.വാര്‍ത്തകള്‍

'ഇന്‍ഗ്രിഡ്' കൊടുങ്കാറ്റിന്റെ ദുരിതം തുടരും; അതിശക്തമായ മഴയും, കാറ്റും വ്യാപകം

വെള്ളിയാഴ്ച മുതല്‍ ആഞ്ഞടിച്ച 'ഇന്‍ഗ്രിഡ്' കൊടുങ്കാറ്റ് പ്രഭാവം ഈ ആഴ്ചയും തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ശക്തമായ മഴയ്‌ക്കൊപ്പം കാറ്റും ചേര്‍ന്നാണ് ദുരിതം വിതയ്ക്കുകയെന്നാണ് റിപ്പോര്‍ട്ട്. കൊടുങ്കാറ്റ് ഇതിനകം ബ്രിട്ടനില്‍ 60 മൈല്‍ വേഗത്തിലുള്ള കാറ്റിനാണ് വഴിയൊരുക്കിയിട്ടുള്ളത്. ഒപ്പം വെള്ളപ്പൊക്ക അലേര്‍ട്ടുകളും, റെയില്‍ ലൈനുകള്‍ അടച്ചിടാനും കാരണമായിട്ടുണ്ട്.

സൗത്ത് വെസ്റ്റ് മേഖലയിലാണ് നാശം വിതയ്ക്കാന്‍ ഇന്‍ഗ്രിഡ് കൊടുങ്കാറ്റ് വഴിയൊരുക്കി. ഇതിനിടെ ഡിവോണിലെ ചരിത്രപരമായ പിയറിന്റെ ഒരു ഭാഗം ഒലിച്ചുപോയി. വെള്ളിയാഴ്ച രാത്രിയിലെ ശക്തമായ മഴയും, തിരമാലകളിലുമാണ് ഇത് അപ്രത്യക്ഷമായത്.

മഴ നിറഞ്ഞ കാലാവസ്ഥ വീക്കെന്‍ഡില്‍ ഉടനീളം തുടരുകയും, അടുത്ത ആഴ്ചയിലേക്ക് കടക്കുകയും ചെയ്യും. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയെ തുടര്‍ന്ന് മഞ്ഞ ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

സോമര്‍സെറ്റ്, ഡിവോണ്‍, കോണ്‍വാള്‍ എന്നിവിടങ്ങള്‍ക്ക് പുറമെ സൗത്ത് വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിലും വ്യത്യസ്ത മുന്നറിയിപ്പുകള്‍ നിലവിലുണ്ട്. സൗത്ത് വെസ്റ്റിലെ ചില ഭാഗങ്ങളില്‍ 20 മുതല്‍ 40 എംഎം വരെ മഴയ്ക്കാണ് സാധ്യതയുള്ളതെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. അടുത്ത ദിവസങ്ങളില്‍ മഴ പെയ്തിട്ടുള്ള പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

ഗൊറെറ്റി കൊടുങ്കാറ്റ് നാശം വിതച്ച മേഖലകളില്‍ വീണ്ടും ദുരിതം എത്തിക്കാന്‍ ഇന്‍ഗ്രിഡ് കൊടുങ്കാറ്റ് വഴിയൊരുക്കും. അതേസമയം മുന്‍ കൊടുങ്കാറ്റിന്റെ അത്ര തീവ്രത പുതിയ കൊടുങ്കാറ്റിന് ഇല്ലെന്നതാണ് ആശ്വാസകരം.

ജനുവരിയിലെ മോശം കാലാവസ്ഥ ഈ മാസം ഉടനീളം തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അടുത്ത ആഴ്ചയോടെ നോര്‍ത്ത്, ഈസ്റ്റ് പ്രദേശങ്ങളില്‍ മഞ്ഞ് വീഴുമെന്നാണ് കരുതുന്നത്. കൊടുങ്കാറ്റ് മൂലം സൃഷ്ടിക്കപ്പെടുന്ന മാറ്റങ്ങള്‍ ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും മെറ്റ് അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നു.

  • ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം: യുകെയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകും, വില വര്‍ധനയും
  • ബ്രക്സിറ്റിന് ശേഷം ബ്രിട്ടന്‍ വീണ്ടും ഇയു നിയമങ്ങളിലേക്ക് തിരിച്ചുപോകുന്നു!
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ മേയ് രണ്ടാം വാരത്തോടെ യാഥാര്‍ഥ്യമാകും
  • ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
  • പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
  • ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
  • എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
  • യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions