യു.കെ.വാര്‍ത്തകള്‍

'ഇന്‍ഗ്രിഡ്' കൊടുങ്കാറ്റിന്റെ ദുരിതം തുടരും; അതിശക്തമായ മഴയും, കാറ്റും വ്യാപകം

വെള്ളിയാഴ്ച മുതല്‍ ആഞ്ഞടിച്ച 'ഇന്‍ഗ്രിഡ്' കൊടുങ്കാറ്റ് പ്രഭാവം ഈ ആഴ്ചയും തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ശക്തമായ മഴയ്‌ക്കൊപ്പം കാറ്റും ചേര്‍ന്നാണ് ദുരിതം വിതയ്ക്കുകയെന്നാണ് റിപ്പോര്‍ട്ട്. കൊടുങ്കാറ്റ് ഇതിനകം ബ്രിട്ടനില്‍ 60 മൈല്‍ വേഗത്തിലുള്ള കാറ്റിനാണ് വഴിയൊരുക്കിയിട്ടുള്ളത്. ഒപ്പം വെള്ളപ്പൊക്ക അലേര്‍ട്ടുകളും, റെയില്‍ ലൈനുകള്‍ അടച്ചിടാനും കാരണമായിട്ടുണ്ട്.

സൗത്ത് വെസ്റ്റ് മേഖലയിലാണ് നാശം വിതയ്ക്കാന്‍ ഇന്‍ഗ്രിഡ് കൊടുങ്കാറ്റ് വഴിയൊരുക്കി. ഇതിനിടെ ഡിവോണിലെ ചരിത്രപരമായ പിയറിന്റെ ഒരു ഭാഗം ഒലിച്ചുപോയി. വെള്ളിയാഴ്ച രാത്രിയിലെ ശക്തമായ മഴയും, തിരമാലകളിലുമാണ് ഇത് അപ്രത്യക്ഷമായത്.

മഴ നിറഞ്ഞ കാലാവസ്ഥ വീക്കെന്‍ഡില്‍ ഉടനീളം തുടരുകയും, അടുത്ത ആഴ്ചയിലേക്ക് കടക്കുകയും ചെയ്യും. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയെ തുടര്‍ന്ന് മഞ്ഞ ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

സോമര്‍സെറ്റ്, ഡിവോണ്‍, കോണ്‍വാള്‍ എന്നിവിടങ്ങള്‍ക്ക് പുറമെ സൗത്ത് വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിലും വ്യത്യസ്ത മുന്നറിയിപ്പുകള്‍ നിലവിലുണ്ട്. സൗത്ത് വെസ്റ്റിലെ ചില ഭാഗങ്ങളില്‍ 20 മുതല്‍ 40 എംഎം വരെ മഴയ്ക്കാണ് സാധ്യതയുള്ളതെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. അടുത്ത ദിവസങ്ങളില്‍ മഴ പെയ്തിട്ടുള്ള പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

ഗൊറെറ്റി കൊടുങ്കാറ്റ് നാശം വിതച്ച മേഖലകളില്‍ വീണ്ടും ദുരിതം എത്തിക്കാന്‍ ഇന്‍ഗ്രിഡ് കൊടുങ്കാറ്റ് വഴിയൊരുക്കും. അതേസമയം മുന്‍ കൊടുങ്കാറ്റിന്റെ അത്ര തീവ്രത പുതിയ കൊടുങ്കാറ്റിന് ഇല്ലെന്നതാണ് ആശ്വാസകരം.

ജനുവരിയിലെ മോശം കാലാവസ്ഥ ഈ മാസം ഉടനീളം തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അടുത്ത ആഴ്ചയോടെ നോര്‍ത്ത്, ഈസ്റ്റ് പ്രദേശങ്ങളില്‍ മഞ്ഞ് വീഴുമെന്നാണ് കരുതുന്നത്. കൊടുങ്കാറ്റ് മൂലം സൃഷ്ടിക്കപ്പെടുന്ന മാറ്റങ്ങള്‍ ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും മെറ്റ് അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നു.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions