യു.കെ.വാര്‍ത്തകള്‍

ജയിലില്‍ നിന്നിറങ്ങിയ ജെഫ്രി എപ്സ്റ്റീന്‍ ആന്‍ഡ്രൂവിന് റഷ്യന്‍ പെണ്‍കുട്ടിയെ ഏര്‍പ്പാടാക്കി! വിവാദ ഇമെയിലുകള്‍ പുറത്ത്

മുന്‍ യോര്‍ക്ക് ഡ്യൂക്ക് ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സറിനായി കുട്ടിപീഡകന്‍ ജെഫ്രി എപ്സ്റ്റീന്‍ 26-കാരി റഷ്യന്‍ യുവതിയെ തയാറാക്കി നല്‍കിയെന്ന് ഞെട്ടിക്കുന്ന രേഖകള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിന് ജയിലിലായ ശേഷം പുറത്തിറങ്ങിയപ്പോഴാണ് കുട്ടിപ്പീഡകനായ ഫിനാന്‍ഷ്യര്‍ ആന്‍ഡ്രൂവിന് വിവാദ ഇമെയില്‍ അയച്ചത്.

വീട്ടുതടങ്കല്‍ അവസാനിച്ച് സ്വതന്ത്രനായതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ആന്‍ഡ്രൂ അറിയിച്ചപ്പോഴാണ് യുവ റഷ്യക്കാരിയെ എപ്സ്റ്റീന്‍ ഓഫര്‍ ചെയ്തത്. രാജപദവികളും, സ്ഥാനപ്പേരുകളും നഷ്ടപ്പെട്ട്, ഔദ്യോഗിക വസതിയില്‍ നിന്നും പുറത്താക്കപ്പെടാന്‍ ഒരുങ്ങുന്ന ആന്‍ഡ്രൂവിന് പുതിയ വിവരങ്ങള്‍ കൂടുതല്‍ നാണേക്കാടാണ് സമ്മാനിക്കുന്നത്.

റഷ്യന്‍ സ്ത്രീയെ കുറിച്ചുള്ള സന്ദേശം ലഭിച്ച് രണ്ട് മാസത്തിന് ശേഷം ആന്‍ഡ്രൂ ന്യൂയോര്‍ക്കിലെത്തി എപ്സ്റ്റീനൊപ്പം തങ്ങിയിരുന്നു. യുഎസ് ജസ്റ്റിസ് മന്ത്രാലയം മൂന്ന് മില്ല്യണ്‍ രേഖകളും, ഫോട്ടോഗ്രാഫുകളുമാണ് ഒടുവിലായി പുറത്തുവിട്ടത്. ഇതിലാണ് ആന്‍ഡ്രൂവിന് കൂടുതല്‍ പാരയാകുന്ന വിവരങ്ങളുള്ളത്.

2010 മുതല്‍ താന്‍ എപ്സ്റ്റീനുമായുള്ള സകല ബന്ധങ്ങളും അവസാനിപ്പിച്ചെന്നായിരുന്നു ആന്‍ഡ്രൂവിന്റെ വാദം. എന്നാല്‍ 2012 വരെയെങ്കിലും ഇമെയിലുകള്‍ അയച്ച് ബന്ധം നിലനിര്‍ത്തിയെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അതേസമയം ഒരു സ്ത്രീ നിലത്ത് കിടക്കുന്നതിനൊപ്പം ആന്‍ഡ്രൂ അടുത്ത് നില്‍ക്കുകയും, ഇവരെ സ്പര്‍ശിക്കുകയും ചെയ്യുന്ന ചിത്രങ്ങളും പുതിയ രേഖകളില്‍ പുറത്തുവന്നിട്ടുണ്ട്.

പീഡനക്കേസില്‍ ജയില്‍മോചിതനായ ശേഷം എപ്സ്റ്റീനെ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് ക്ഷണിക്കാനും ആന്‍ഡ്രൂ തയ്യാറായെന്നതാണ് ഞെട്ടിക്കുന്ന വിവരം. ആന്‍ഡ്രൂവിനെ വിന്‍ഡര്‍ കാസിലിലെ റോയല്‍ ലോഡ്ജില്‍ നിന്നും പുറത്താക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കൂടുതല്‍ രേഖകള്‍ പുറത്തുവരുന്നത്.

  • ബ്രക്സിറ്റിന് ശേഷം ബ്രിട്ടന്‍ വീണ്ടും ഇയു നിയമങ്ങളിലേക്ക് തിരിച്ചുപോകുന്നു!
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ മേയ് രണ്ടാം വാരത്തോടെ യാഥാര്‍ഥ്യമാകും
  • ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
  • പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
  • ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
  • എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
  • യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions