യു.കെ.വാര്‍ത്തകള്‍

ജയിലില്‍ നിന്നിറങ്ങിയ ജെഫ്രി എപ്സ്റ്റീന്‍ ആന്‍ഡ്രൂവിന് റഷ്യന്‍ പെണ്‍കുട്ടിയെ ഏര്‍പ്പാടാക്കി! വിവാദ ഇമെയിലുകള്‍ പുറത്ത്

മുന്‍ യോര്‍ക്ക് ഡ്യൂക്ക് ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സറിനായി കുട്ടിപീഡകന്‍ ജെഫ്രി എപ്സ്റ്റീന്‍ 26-കാരി റഷ്യന്‍ യുവതിയെ തയാറാക്കി നല്‍കിയെന്ന് ഞെട്ടിക്കുന്ന രേഖകള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിന് ജയിലിലായ ശേഷം പുറത്തിറങ്ങിയപ്പോഴാണ് കുട്ടിപ്പീഡകനായ ഫിനാന്‍ഷ്യര്‍ ആന്‍ഡ്രൂവിന് വിവാദ ഇമെയില്‍ അയച്ചത്.

വീട്ടുതടങ്കല്‍ അവസാനിച്ച് സ്വതന്ത്രനായതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ആന്‍ഡ്രൂ അറിയിച്ചപ്പോഴാണ് യുവ റഷ്യക്കാരിയെ എപ്സ്റ്റീന്‍ ഓഫര്‍ ചെയ്തത്. രാജപദവികളും, സ്ഥാനപ്പേരുകളും നഷ്ടപ്പെട്ട്, ഔദ്യോഗിക വസതിയില്‍ നിന്നും പുറത്താക്കപ്പെടാന്‍ ഒരുങ്ങുന്ന ആന്‍ഡ്രൂവിന് പുതിയ വിവരങ്ങള്‍ കൂടുതല്‍ നാണേക്കാടാണ് സമ്മാനിക്കുന്നത്.

റഷ്യന്‍ സ്ത്രീയെ കുറിച്ചുള്ള സന്ദേശം ലഭിച്ച് രണ്ട് മാസത്തിന് ശേഷം ആന്‍ഡ്രൂ ന്യൂയോര്‍ക്കിലെത്തി എപ്സ്റ്റീനൊപ്പം തങ്ങിയിരുന്നു. യുഎസ് ജസ്റ്റിസ് മന്ത്രാലയം മൂന്ന് മില്ല്യണ്‍ രേഖകളും, ഫോട്ടോഗ്രാഫുകളുമാണ് ഒടുവിലായി പുറത്തുവിട്ടത്. ഇതിലാണ് ആന്‍ഡ്രൂവിന് കൂടുതല്‍ പാരയാകുന്ന വിവരങ്ങളുള്ളത്.

2010 മുതല്‍ താന്‍ എപ്സ്റ്റീനുമായുള്ള സകല ബന്ധങ്ങളും അവസാനിപ്പിച്ചെന്നായിരുന്നു ആന്‍ഡ്രൂവിന്റെ വാദം. എന്നാല്‍ 2012 വരെയെങ്കിലും ഇമെയിലുകള്‍ അയച്ച് ബന്ധം നിലനിര്‍ത്തിയെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അതേസമയം ഒരു സ്ത്രീ നിലത്ത് കിടക്കുന്നതിനൊപ്പം ആന്‍ഡ്രൂ അടുത്ത് നില്‍ക്കുകയും, ഇവരെ സ്പര്‍ശിക്കുകയും ചെയ്യുന്ന ചിത്രങ്ങളും പുതിയ രേഖകളില്‍ പുറത്തുവന്നിട്ടുണ്ട്.

പീഡനക്കേസില്‍ ജയില്‍മോചിതനായ ശേഷം എപ്സ്റ്റീനെ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് ക്ഷണിക്കാനും ആന്‍ഡ്രൂ തയ്യാറായെന്നതാണ് ഞെട്ടിക്കുന്ന വിവരം. ആന്‍ഡ്രൂവിനെ വിന്‍ഡര്‍ കാസിലിലെ റോയല്‍ ലോഡ്ജില്‍ നിന്നും പുറത്താക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കൂടുതല്‍ രേഖകള്‍ പുറത്തുവരുന്നത്.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions