യു.കെ.വാര്‍ത്തകള്‍

യുകെയില്‍ 4 ലക്ഷം യുവാക്കള്‍ യൂണിവേഴ്‌സല്‍ ക്രഡിറ്റിനായി അപേക്ഷ നല്‍കി; 7 ലക്ഷം ബിരുദ ധാരികള്‍ തൊഴില്‍ രഹിതര്‍

യുകെയിലെ അഭ്യസ്ത വിദ്യരായ യുവാക്കളുടെ അവസ്ഥ ഞെട്ടിക്കുന്നത്. കോവിഡിന് ശേഷം ജോലിയ്ക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞെന്ന കണക്കുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ജോലിയില്ലാത്ത ബിരുദ ധാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണുള്ളത്. ഏഴു ലക്ഷം ബിരുദ ധാരികളായ യുവാക്കളാണ് തൊഴില്‍ നേടാന്‍ കാത്തിരിക്കുന്നത്. വെല്‍ഫെയര്‍ ബെനഫിറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് പലരും. നാലു ലക്ഷം യുവാക്കളാണ് യൂണിവേഴ്‌സല്‍ ക്രെഡിറ്റിനായി ഇനിനോടകം അപേക്ഷ നല്‍കിയിരിക്കുന്നത്.

240000 പേര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി സെന്റര്‍ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ കണക്കില്‍ വ്യക്തമാക്കുന്നു. ആരോഗ്യ കാരണങ്ങളാല്‍ ജോലിക്കുപോകാത്തവരുടെ എണ്ണം ആറു വര്‍ഷം കൊണ്ട് ഇരട്ടിയായി. 46 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്.

രാജ്യത്ത് 5.1 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ബെനഫിറ്റ് കൈപ്പറ്റുന്നവരില്‍ 110000 പേര്‍ 30 വയസില്‍ താഴെയുള്ളവരും വിദ്യാഭ്യാസം നേടിയവരുമാണെന്ന് കണക്കില്‍ വ്യക്തമാക്കുന്നു.

തൊഴിലില്ലായ്മ വര്‍ധിക്കുകയും, വെല്‍ഫെയര്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെ കീര്‍ സ്റ്റാര്‍മറിന് ഈ കണക്കുകള്‍ കനത്ത തിരിച്ചടിയാണ്. വെല്‍ഫെയര്‍ ബില്ലില്‍ നിന്നും 5 ബില്ല്യണ്‍ പൗണ്ട് കുറവ് വരുത്താന്‍ ഗവണ്‍മെന്റ് ശ്രമം തുടങ്ങിയെങ്കിലും ലേബര്‍ എംപിമാരുടെ വിമതനീക്കം മൂലം പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.

കഴിഞ്ഞ ബജറ്റില്‍ എംപിമാരെ തൃപ്തിപ്പെടുത്താനായി നികുതി വര്‍ധനവിലെ നല്ലൊരു ഭാഗം വെല്‍ഫെയറുകള്‍ക്കായി വിനിയോഗിക്കുകയും ചെയ്തു. എന്നാല്‍ ജനങ്ങള്‍ക്ക് ആനുകൂല്യം നല്‍കി ഒതുക്കി ഇരുത്തുന്ന പരിപാടിയാണ് ഇതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ജോലിയില്ലാതെ ആശ്രയിച്ച് ജീവിക്കുന്ന നിലയില്‍ ആളുകള്‍ കുടുങ്ങിപ്പോകുമെന്നാണ് ആശങ്ക.

ജോലി ചെയ്യുന്നവരില്‍ നിന്നും നികുതി ഈടാക്കുകയും ജോലി അന്വേഷിക്കാന്‍ പോലും തയാറാകാതെ ജീവിക്കുന്നവരെ താലോലിക്കുകയും ചെയ്യുകയാണ് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ എന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

  • ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം: യുകെയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകും, വില വര്‍ധനയും
  • ബ്രക്സിറ്റിന് ശേഷം ബ്രിട്ടന്‍ വീണ്ടും ഇയു നിയമങ്ങളിലേക്ക് തിരിച്ചുപോകുന്നു!
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ മേയ് രണ്ടാം വാരത്തോടെ യാഥാര്‍ഥ്യമാകും
  • ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
  • പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
  • ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
  • എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
  • യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions