യു.കെ.വാര്‍ത്തകള്‍

ടെക്‌നോളജി വഴിയുള്ള സ്ത്രീ പീഡന കേസുകളില്‍ വന്‍ വര്‍ധന

സ്ത്രീകളെ നിയന്ത്രിക്കാനും പിന്തുടരാനും ഭീഷണിപ്പെടുത്താനും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നു. സ്മാര്‍ട്ട് വാച്ചുകള്‍, സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍, എഐയുടെ ആപ്പുകള്‍ എന്നിവ പലരും സ്ത്രീകളെ നിയന്ത്രിക്കാനുള്ള ഉപകരണങ്ങളാക്കുന്നുവെന്ന് കണക്കുകള്‍ പറയുന്നു.

ബ്രിട്ടനിലെ അഭയ കേന്ദ്രങ്ങളുടെ സംഘടനയായ റഫ്യൂജിന്റെ മുന്നറിയിപ്പില്‍ ഞെട്ടിക്കുന്ന കണക്കാണ് പറയുന്നത്. 2025 ന്റെ അവസാന മൂന്നു മാസങ്ങളില്‍ ടെക്‌നോളജി വഴി പീഡനമനുഭവിച്ച സ്ത്രീകളുടെ കേസുകളില്‍ വലിയ വര്‍ധനവുണ്ടായി. സങ്കീര്‍ണമായ കേസുകള്‍ 62 ശതമാനം ഉയര്‍ന്ന് 829 ആയതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. 30 വയസില്‍ താഴെയുള്ളവരുടെ പരാതികളും 24 ശതമാനം കൂടി. സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ത്രീകളുടെ നീക്കം പിന്തുടരുക, വീട്ടിലെ ഉപകരണങ്ങള്‍ നിയന്ത്രിച്ച് ഭീഷണിപ്പെടുത്തുക, എഐ അപ്പുകള്‍ വഴി വഞ്ചിക്കുക എന്നിങ്ങനെ പല പരാതികളും ഉയരുന്നുണ്ട്.

മോഷ്ടിക്കപ്പെട്ട സ്മാര്‍ട്ട് വാച്ചിലൂടെ താമസ സ്ഥലം കണ്ടെത്തിയെന്നും വീടു താമസം തന്നെ മാറേണ്ടിവന്നെന്നും വെളിപ്പെടുത്തി ഒരു യുവതി രംഗത്തുവന്നു. വ്യാജ വീഡിയോകള്‍ സൃഷ്ടിച്ച് ദുരുപയോഗം ചെയ്യുന്നതും ഞെട്ടിക്കുന്ന കാര്യമാണ്. സ്ത്രീകളുടെ സുരക്ഷയ്ക്ക് തിരിച്ചടിയാണ് പുതിയ പല സംവിധാനങ്ങളും. സര്‍ക്കാര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകുമെന്ന് കണക്കുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions