യു.കെ.വാര്‍ത്തകള്‍

രണ്ടാഴ്ചയ്ക്കുള്ളില്‍ വരുന്നത് കടുത്ത മഞ്ഞ് വീഴ്ച; ജാഗ്രത വേണം

യുകെയില്‍ ഇനി വരുന്നത് കനത്ത മഞ്ഞുവീഴ്ചയെന്ന് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. ഫെബ്രുവരി 15ന് സ്‌കോട്ട്‌ലാന്‍ഡ്, ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ മിക്ക പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകും എന്നാണ് ജി എഫ് എസ് വെതര്‍ മോഡല്‍ പറയുന്നത്. ചില പ്രദേശങ്ങളില്‍ കനത്ത മഴയും അനുഭവപ്പെടും. ചക്രവാതങ്ങളുടെ സ്വാധീനം ഫെബ്രുവരി പകുതിക്ക് ശേഷമുള്ള ബ്രിട്ടനിലെ കാലാവസ്ഥയില്‍ അതിശക്തമായിരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അറ്റ്‌ലാന്റിക്കില്‍ നിന്നെത്തുന്ന ശീതവായു പ്രവാഹം ബ്രിട്ടീഷ് അന്തരീക്ഷത്തിലേക്ക് കടക്കുന്നതോടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഞായറാഴ്ച രാവിലെ മുതല്‍ തന്നെ മഞ്ഞുവീഴ്ച അനുഭവപ്പെടും. അന്നേദിവസം ഉച്ചയോടെ ഈ വായുപ്രവാഹം കിഴക്കന്‍ പ്രദേശങ്ങളിലേക്ക് നീങ്ങാന്‍ ആരംഭിക്കും.

ഉച്ചയോടെ മധ്യമേഖലയിലും കിഴക്കന്‍ മേഖലയിലും മഞ്ഞുവീഴ്ച ആരംഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം, കാര്‍ഡിഫ്, എഡിന്‍ബര്‍ഗ്, ഗ്ലാസ്‌ഗോ തുടങ്ങിയ നഗരങ്ങളിലെല്ലാം മഞ്ഞുവീഴ്ച അനുഭവപ്പെടും.

അടുത്തിടെ കൊടുങ്കാറ്റിനെ തുടര്‍ന്ന് രാജ്യത്തെ താപനില കൂപ്പുകുത്തിയിരുന്നു. ജനുവരി മാസത്തില്‍ ഇതുവരെ ഇല്ലാത്തെ ഈര്‍പ്പമേറിയ അവസ്ഥയാണ് രേഖപ്പെടുത്തിയത്.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions