യു.കെ.വാര്‍ത്തകള്‍

മണ്ടേല്‍സണ്‍ വിവാദം: പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് മക്‌സ്വീനി രാജിവെച്ചു

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ കസേരയുടെ ഇളക്കം കൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗാന്‍ മക്‌സ്വീനി രാജിവെച്ചു. ജെഫ്രി എപ്സ്റ്റീന്‍ വിവാദത്തില്‍പ്പെട്ട പീറ്റര്‍ മണ്ടേല്‍സനെ യുഎസ് അംബാസിഡറായി നിയോഗിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. കുട്ടീപ്പീഡനത്തില്‍ ജയിലിലായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം അറിഞ്ഞിട്ടും ഈ തീരുമാനത്തിലേക്ക് എത്തിയതിന് പിന്നില്‍ താനാണെന്നാണ് മക്‌സ്വീനിയുടെ വാദം. സ്റ്റാര്‍മറെ രക്ഷിക്കാനായാണ് മക്‌സ്വീനി രാജിവെച്ചത്.

എന്നാല്‍ അധികാരത്തിലേക്ക് എത്താന്‍ കീര്‍ സ്റ്റാര്‍മറെ കൈപിടിച്ച് നടത്തിയ മക്‌സ്വീനിയില്ലാതെ പ്രധാനമന്ത്രി പദത്തില്‍ പിടിച്ചുനില്‍ക്കുന്നത് അത്ര എളുപ്പമാകില്ലെന്ന് ലേബര്‍ എംപിമാര്‍ പരസ്യമായി സമ്മതിക്കുന്നു. ഇടത് എംപിമാര്‍ ഇതിനകം തന്നെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെയും, ലേബര്‍ പാര്‍ട്ടിയുടെയും നന്മയെ കരുതി സ്റ്റാര്‍മര്‍ സ്ഥാനമൊഴിയണമെന്ന് ലേബര്‍ എംപി ബ്രയാന്‍ ലെഷാം തുറന്നടിച്ചു.

മക്‌സ്വീനിയുടെ രാജി ഒരു തുടക്കമാണെന്ന് ലേബര്‍ എംപിമാര്‍ പറയുന്നു. എന്നാല്‍ രാഷ്ട്രീയം വൃത്തിയാക്കാനുള്ള പദ്ധതിക്ക് തുടക്കമാകുന്നുവെന്ന് പ്രഖ്യാപിക്കാന്‍ ദേശീയ അഭിസംബോധന നടത്താന്‍ ഒരുങ്ങുകയാണ് കീര്‍ സ്റ്റാര്‍മര്‍. താന്‍ രാജിവെയ്ക്കുന്നില്ലെന്ന് പ്രഖ്യാപിക്കാനാണ് അദ്ദേഹത്തിന്റെ തയാറെടുപ്പ്. പാര്‍ലമെന്ററി ലേബര്‍ പാര്‍ട്ടി യോഗത്തിലും സ്റ്റാര്‍മര്‍ സംസാരിക്കും.

അതേസമയം, പ്രധാനമന്ത്രി പദത്തിലെ പിന്‍ഗാമികളായി കരുതുന്ന ആഞ്ചെല റെയ്‌നറും, ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും നേതൃപോരാട്ടത്തിനുള്ള തയാറെടുപ്പ് ആരംഭിച്ച് കഴിഞ്ഞു. ഉപപ്രധാനമന്ത്രി ഡേവിഡ് ലാമിയും അവസരം മുതലാക്കാന്‍ രംഗത്തുണ്ട്. തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി കേവലം 18 മാസം പിന്നിടുമ്പോള്‍ പ്രധാനമന്ത്രിയെ പുറത്താക്കുന്നത് രാഷ്ട്രീയമായും, സാമ്പത്തികമായും തിരിച്ചടിക്കുമെന്ന് സ്റ്റാര്‍മര്‍ അനുകൂലികള്‍ വാദിക്കുന്നു.

  • ബ്രക്സിറ്റിന് ശേഷം ബ്രിട്ടന്‍ വീണ്ടും ഇയു നിയമങ്ങളിലേക്ക് തിരിച്ചുപോകുന്നു!
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ മേയ് രണ്ടാം വാരത്തോടെ യാഥാര്‍ഥ്യമാകും
  • ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
  • പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
  • ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
  • എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
  • യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions