യു.കെ.വാര്‍ത്തകള്‍

കാബിനറ്റ് പിന്തുണ ലഭിച്ചതോടെ തല്‍ക്കാലം രക്ഷപ്പെട്ട് പ്രധാനമന്ത്രി; അടങ്ങാത്ത വിമതര്‍


പീറ്റര്‍ മണ്ടേല്‍സണ്‍ വിവാദം പിടിച്ചുകുലുക്കുന്നതിനിടെ രാജിവെച്ച് പോകേണ്ട ഗതികേടില്‍ നിന്നും രക്ഷപ്പെട്ട് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. കാബിനറ്റ് യോഗത്തില്‍ പിന്തുണ ലഭിച്ചതോടെയാണ് തല്‍ക്കാലത്തേക്ക് പ്രധാനമന്ത്രി പദത്തില്‍ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്. എന്നാല്‍ മണ്ടേല്‍സണ്‍ വിവാദം പിടിച്ചുകുലുക്കുന്നതിനിടെ സ്റ്റാര്‍മര്‍ ഇനി തുടരുതെന്ന് സ്‌കോട്ടിഷ് ലേബര്‍ നേതാവ് അനസ് സര്‍വാര്‍ പ്രഖ്യാപിച്ചത് പ്രധാനമന്ത്രിക്ക് തിരിച്ചടിയായി. എന്നാല്‍ പോരാട്ടം തുടരുമെന്നും, പിടിച്ചുനില്‍ക്കുമെന്നും പാര്‍ലമെന്ററി ലേബര്‍ പാര്‍ട്ടി യോഗത്തില്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചു.

'ഞാന്‍ ഇറങ്ങിയിട്ടുള്ള എല്ലാ പോരാട്ടത്തിലും വിജയിക്കുകയാണ് ചെയ്തിട്ടുള്ളത്. വെറുതെ ഇറങ്ങിപ്പോകാന്‍ ഞാന്‍ ഒരുക്കമല്ല', തന്നെ ഒതുക്കാന്‍ ഇറങ്ങിത്തിരിച്ച ലേബര്‍ എംപിമാരെ നേരിടാന്‍ കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ച വാക്കുകളാണ് ഇത്.

സ്‌കോട്ടിഷ് ലേബര്‍ നേതാവ് അനസ് സര്‍വാര്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്റ്റാര്‍മര്‍ യോഗത്തിനെത്തിയത്. മണ്ടേല്‍സണ്‍ വിവാദത്തില്‍ തന്നെ പുറത്താക്കാന്‍ ശ്രദ്ധിക്കുന്നതിന് പകരം പോരാട്ടം റിഫോമിനെതിരെ തിരിച്ചുവിടണമെന്ന് പ്രധാനമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടു.

ജെഫ്രി എപ്സ്റ്റീന്റെ സുഹൃത്ത് മണ്ടേല്‍സനെ യുഎസ് അംബാസിഡറായി തെരഞ്ഞെടുത്ത തീരുമാനമാണ് സ്റ്റാര്‍മര്‍ക്ക് വിനയായിരിക്കുന്നത്. ഇതോടെ ഇദ്ദേഹത്തിന്റെ നേതൃപദവി താല്‍ക്കാലികമായി മാത്രം നിലനില്‍ക്കുന്ന അവസ്ഥയിലാണ്. ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ തലവേദനയാകാതെ രാജിവെയ്ക്കാനാണ് ആവശ്യം ഉയരുന്നത്.

ഇതിനിടെ പ്രധാനമന്ത്രിക്ക് രണ്ടാമത്തെ സഹായിയെ കൂടി നഷ്ടമായി. ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗാന്‍ മക്‌സ്വീനി രാജിവെച്ചതിന് പിന്നാലെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ടിം അലനാണ് രാജിവെച്ചത്. എംപിമാരുടെ യോഗത്തില്‍ മണ്ടേല്‍സനെ സുപ്രധാന ജോലിക്ക് നിയോഗിച്ചതില്‍ സ്റ്റാര്‍മര്‍ വീണ്ടും മാപ്പ് പറഞ്ഞു.

സ്റ്റാര്‍മറുടെ അടുപ്പക്കാരനെന്ന് അറിയപ്പെട്ടിരുന്ന സര്‍വാര്‍ ഇപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് ലേബര്‍ പാര്‍ട്ടിയിലെ വിമതസ്വരം എത്രത്തോളം ശക്തമാണെന്നതിന് തെളിവാണ്. ഡൗണിംഗ് സ്ട്രീറ്റില്‍ അനവധി വീഴ്ചകള്‍ സംഭവിച്ചതായി ചൂണ്ടിക്കാണിച്ചാണ് സര്‍വാറിന്റെ ആവശ്യം. 'ഇപ്പോള്‍ കാണുന്ന പരാജയങ്ങളില്‍ നേതൃത്വം സത്യസന്ധത പാലിക്കണം. ശ്രദ്ധ തെറ്റിക്കുന്നത് അവസാനിക്കണം, നേതൃത്വം മാറണം', സ്‌കോട്ടിഷ് ലേബര്‍ നേതാവ് ആവശ്യപ്പെട്ടു.

ഇടക്കാല നേതാവിനെ നിയോഗിക്കാനുള്ള സാധ്യതകള്‍ തെളിഞ്ഞെങ്കിലും നേതൃപോരാട്ടത്തിന് എതിരാളികള്‍ സുസജ്ജരല്ലെന്നതും, സാമ്പത്തിക വിപണികള്‍ ചാഞ്ചാടാന്‍ തുടങ്ങിയതും ചേര്‍ന്നാണ് നം. 10 സമ്മര്‍ദത്തിന് മന്ത്രിമാര്‍ വഴങ്ങിയത്. അതേസമയം പിന്‍ഗാമിയാകാന്‍ ശ്രമിക്കുന്ന പ്രധാന നേതാക്കളില്‍ ഒരാളായ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന് എതിരെ നം.10 വ്യാജപ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് സ്ട്രീറ്റിംഗ് അനുകൂലികള്‍ രംഗത്തെത്തി.

ഇതിനിടെ പീറ്റര്‍ മണ്ടേല്‍സണുമായി നടത്തിയിട്ടുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ സ്ട്രീറ്റിംഗ് പുറത്തുവിട്ടത് എതിരാളികളെ ചൊടിപ്പിച്ചു. ഗവണ്‍മെന്റിന് വളര്‍ച്ച ഊര്‍ജ്ജിതമാക്കാനുള്ള പദ്ധതിയില്ലെന്നത് ഉള്‍പ്പെടെ ഇതില്‍ എഴുതിയതാണ് നം.10-ന് രോഷമാകുന്നത്.

  • ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
  • പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
  • ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
  • എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
  • യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  • 21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
  • സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions