യു.കെ.വാര്‍ത്തകള്‍

3 വര്‍ഷത്തില്‍ താഴെ ജോലിക്ക് യുകെയില്‍ പോകുന്നവര്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് അടക്കേണ്ട

സാമൂഹ്യ സുരക്ഷാ കോണ്‍ട്രിബ്യൂഷന്‍ വിഷയങ്ങളില്‍ ഇന്ത്യ യു കെയുമായി പുതിയ കരാറില്‍ ഒപ്പുവച്ചു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ഇന്ത്യയിലെ ബ്രിട്ടീഷ് കമ്മീഷണര്‍ ലിന്‍ഡി കാമറൂണുമാണ് കരാറില്‍ ഒപ്പിട്ടത്. ന്യൂഡല്‍ഹിയില്‍ വെച്ച് കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു കരാറില്‍ ഒപ്പിട്ടത്.


പുതിയ കരാറനുസരിച്ച് ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് ഇരട്ട സാമൂഹ്യ സുരക്ഷാ കോണ്‍ട്രിബ്യൂഷന്‍ നല്‍കേണ്ടതായി വരില്ല. അതായത്, താത്ക്കാലികാടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിലോ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലോ ജോലിക്ക് പോകുന്ന ഇന്ത്യാക്കാര്‍ക്ക് അവിടെ നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം നല്‍കേണ്ടി വരില്ല.

മൂന്ന് വര്‍ഷം വരെ ജോലി ചെയ്യുന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. ഈ കരാര്‍ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബൃഹത്തായ സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമാണെന്നും, വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഈ കരാറും പ്രാബല്യത്തില്‍ വരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

  • എയര്‍ ഇന്ത്യ വിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ പൈലറ്റുമാരില്‍ ഒരാള്‍ മനപൂര്‍വം ഓഫാക്കിയെന്ന് ഇറ്റാലിയന്‍ പത്രം
  • ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മോഷ്ടിച്ച് വിറ്റു; യുകെയില്‍ ഇന്ത്യന്‍ ഡോക്ടറെ പുറത്താക്കി; ഭര്‍ത്താവിനും ശിക്ഷ
  • മാഞ്ചസ്റ്ററില്‍ മലയാളി നഴ്‌സിനെ കുത്തികൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതിയ്ക്ക് 28 വര്‍ഷം തടവു വിധിച്ച് കോടതി
  • എന്‍എച്ച്എസിലെ സ്റ്റാറ്റിന്‍ മരുന്നുകളെ കുറിച്ച് ആശങ്ക വേണ്ടന്ന് പഠന റിപ്പോര്‍ട്ട്
  • യുകെയില്‍ വന്‍കിട സോളാര്‍ പദ്ധതികള്‍; 157 പുതിയ ഫാമുകള്‍ കരുത്താകും
  • ലണ്ടന്‍ സ്‌കൂളില്‍ 13 വയസുകാരന്റെ കത്തി അക്രമണം; രണ്ട് ആണ്‍കുട്ടികള്‍ക്ക് ഗുരുതരമായി കുത്തേറ്റു
  • ബേബി മില്‍ക്ക് ഉപയോഗിച്ച 36 കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍; നെസ്ലെ, ഡാനോണ്‍ കമ്പനികളുടെ ചില ബാച്ചുകള്‍ തിരിച്ചുവിളിച്ചു
  • ആന്‍ഡ്രൂവിനെതിരായ വെളിപ്പെടുത്തലുകളില്‍ ആശങ്ക രേഖപ്പെടുത്തി രാജാവ്; പോലീസിനെ പിന്തുണയ്ക്കാനുള്ള ഒരുക്കത്തിലെന്ന് ബക്കിംഗ്ഹാം കൊട്ടാരം
  • ബ്രിട്ടന്റെ തൊഴില്‍ വിപണി 15 വര്‍ഷത്തിനിടെ ഏറ്റവും മോശം അവസ്ഥയില്‍
  • കാബിനറ്റ് പിന്തുണ ലഭിച്ചതോടെ തല്‍ക്കാലം രക്ഷപ്പെട്ട് പ്രധാനമന്ത്രി; അടങ്ങാത്ത വിമതര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions