യു.കെ.വാര്‍ത്തകള്‍

നഴ്‌സുമാരോട് വീണ്ടും നീതികേട്‌! എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 3.3% മാത്രം ശമ്പളവര്‍ധന; പണപ്പെരുപ്പത്തിലും താഴെ

ഡോക്ടര്‍മാര്‍ 29 ശതമാനം ശമ്പളവര്‍ധനയ്ക്കായി സമരം ചെയ്യുമ്പോള്‍ കഠിന ജോലിചെയ്തു വരുന്ന നഴ്‌സുമാര്‍ അടക്കമുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 'നക്കാപ്പിച്ച ഓഫര്‍'. 2026-27 വര്‍ഷത്തെ എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള ശമ്പളവര്‍ധന ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചത് അപമാനിക്കുന്നതുപോലെയാണെന്നാണ് ആരോപണം . ഇംഗ്ലണ്ടിലെ 1.4 മില്ല്യണ്‍ എന്‍എച്ച്എസ് ജീവനക്കാരെ അപമാനിക്കുന്ന തരത്തില്‍ 3.3% മാത്രം വരുന്ന പാക്കേജാണ് അനുവദിച്ചിരിക്കുന്നത്. പണപ്പെരുപ്പത്തിനും താഴെ നില്‍ക്കുന്ന വര്‍ധനയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.

ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രഖ്യാപിച്ച വര്‍ധന ഫ്രണ്ട്‌ലൈന്‍ ജീവനക്കാരെ ചതിക്കുന്നതാണെന്ന് ഹെല്‍ത്ത് യൂണിയനുകള്‍ ആരോപിച്ചു. നഴ്‌സുമാര്‍, മിഡ്‌വൈഫുമാര്‍, പോര്‍ട്ടര്‍മാര്‍ എന്നിങ്ങനെ വിവിധ എന്‍എച്ച്എസ് ജീവനക്കാര്‍ക്കാണ് പണപ്പെരുപ്പത്തിലും താഴെയുള്ള വര്‍ധന അനുവദിച്ചത്. കഴിഞ്ഞ മാസം 3.4 ശതമാനമായിരുന്നു പണപ്പെരുപ്പം.

അടുത്ത സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം താഴുമെന്ന കണക്കുകൂട്ടലില്‍ വിശ്വസിച്ചാണ് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഈ പാക്കേജ് സ്ട്രീറ്റിംഗ് പ്രഖ്യാപിച്ചത്. എന്നാല്‍ യൂണിയനുകള്‍ ഈ പ്രഖ്യാപനത്തിനെതിരെ രോഷാകുലമായാണ് പ്രതികരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ പണപ്പെരുപ്പത്തിനും താഴെ ലഭിക്കുന്ന വര്‍ധനവുകളില്‍ നിന്നും മുക്തി നേടാന്‍ ശ്രമിക്കുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഇത് ആശ്വാസമേകില്ലെന്ന് യൂണിയനുകള്‍ പറയുന്നു.

പുതിയ ഓഫര്‍ 'അപമാനിക്കലാണെന്ന്' റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും, റോയല്‍ കോളേജ് ഓഫ് മിഡ്‌വൈഫ്‌സും പ്രതികരിച്ചു. ഉയരുന്ന വിലക്കയറ്റം പോലും പരിഗണിക്കാതെയാണ് പാക്കേജ് വന്നിരിക്കുന്നത്. പണപ്പെരുപ്പം താഴ്ന്നില്ലെങ്കില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വലിയൊരു പേ കട്ടാണ് ഗവണ്‍മെന്റ് അടിച്ചേല്‍പ്പിക്കുന്നത്. സിസ്റ്റം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഒപ്പം നില്‍ക്കുന്നവരെ പരിഗണിക്കേണ്ടത് ഇങ്ങനെയല്ല, ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ നിക്കോള റേഞ്ചര്‍ പറഞ്ഞു. മറ്റ് പൊതുമേഖലാ പാക്കേജുകള്‍ കൂടി വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍സിഎന്‍ വ്യക്തമാക്കി.

  • വെയില്‍സിലെ മലയാളി നഴ്‌സിന് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വിരുന്നിലേക്ക് ക്ഷണം
  • ഇംഗ്ലണ്ടില്‍ കുട്ടികളുള്ള വാഹനങ്ങളില്‍ വെയ്പിംഗിന് നിരോധനം വരും
  • സ്‌കൂള്‍ കലണ്ടറില്‍ മാറ്റം വരുത്തി അവധിക്കാലം പുനഃക്രമീകരിക്കാന്‍ ആലോചന
  • ലോയ്ഡ്‌സ് ബാങ്കിങ് ഗ്രൂപ്പ് 95 ഹൈസ്ട്രീറ്റ് ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നു
  • 3 വര്‍ഷത്തില്‍ താഴെ ജോലിക്ക് യുകെയില്‍ പോകുന്നവര്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് അടക്കേണ്ട
  • എയര്‍ ഇന്ത്യ വിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ പൈലറ്റുമാരില്‍ ഒരാള്‍ മനപൂര്‍വം ഓഫാക്കിയെന്ന് ഇറ്റാലിയന്‍ പത്രം
  • ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മോഷ്ടിച്ച് വിറ്റു; യുകെയില്‍ ഇന്ത്യന്‍ ഡോക്ടറെ പുറത്താക്കി; ഭര്‍ത്താവിനും ശിക്ഷ
  • മാഞ്ചസ്റ്ററില്‍ മലയാളി നഴ്‌സിനെ കുത്തികൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതിയ്ക്ക് 28 വര്‍ഷം തടവു വിധിച്ച് കോടതി
  • എന്‍എച്ച്എസിലെ സ്റ്റാറ്റിന്‍ മരുന്നുകളെ കുറിച്ച് ആശങ്ക വേണ്ടന്ന് പഠന റിപ്പോര്‍ട്ട്
  • യുകെയില്‍ വന്‍കിട സോളാര്‍ പദ്ധതികള്‍; 157 പുതിയ ഫാമുകള്‍ കരുത്താകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions