യു.കെ.വാര്‍ത്തകള്‍

എ&ഇകള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധം രോഗികള്‍; ഗുരുതരാവസ്ഥ പ്രഖ്യാപിച്ച് പ്രധാന ഹോസ്പിറ്റല്‍ ശൃംഖല

ഫെബ്രുവരി മാസത്തിലേക്ക് കടന്നിട്ടും എന്‍എച്ച്എസ് ആശുപത്രികളിലെ എ&ഇകള്‍ കടുത്ത സമ്മര്‍ദത്തില്‍ . കോറിഡോര്‍ പരിചരണം പല ഭാഗത്തും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇപ്പോള്‍ സുപ്രധാന ആശുപത്രി ശൃംഖല ഗുരുതരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റാണ് തങ്ങളുടെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഗുരുതര സമ്മര്‍ദത്തിലാണെന്ന് വ്യക്തമാക്കിയത്. ഡിമാന്‍ഡ് വന്‍തോതില്‍ ഉയര്‍ന്നതോടെ രോഗികള്‍ സുദീര്‍ഘമായ കാത്തിരിപ്പാണ് നേരിടുന്നതെന്ന് ട്രസ്റ്റ് പറയുന്നു. സേവനങ്ങള്‍ നല്‍കുന്നതില്‍ വലിയ സമ്മര്‍ദം നേരിട്ടതോടെയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

സിറ്റി ഹോസ്പിറ്റല്‍, ക്യൂന്‍സ് മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളിലെ എ&ഇകളില്‍ അടിയന്തര ആവശ്യങ്ങള്‍ വേണ്ടി മാത്രമല്ലാതെ എത്തരുതെന്ന് ആശുപത്രി മേധാവികള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്ന ബന്ധുക്കളെ കൂട്ടിക്കൊണ്ട് പോകാന്‍ ട്രസ്റ്റ് ബന്ധുക്കളോടും ആവശ്യപ്പെടുന്നുണ്ട്. ഇതുവഴി ബെഡുകള്‍ ഫ്രീയാക്കി എടുക്കാമെന്നാണ് പ്രതീക്ഷ.

ആശുപത്രിയില്‍ ഏറെ നേരം കാത്തിരിക്കേണ്ടി വരുന്ന രോഗികളോട് ട്രസ്റ്റ് മേധാവി ഖേദം പ്രകടിപ്പിച്ചു. വേഗത്തില്‍ ചികിത്സ നല്‍കാന്‍ ജീവനക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പൊതുജനങ്ങളും ഇതില്‍ സഹായിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions