Don't Miss

ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി

കുട്ടി പീഡകന്‍ എപ്സ്റ്റീനുമായുള്ള ഇടപാടുകള്‍ മുഖം നഷ്ടപ്പെട്ട ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സര്‍ പോലീസ് കസ്റ്റഡിയിലായി. പൊതുപദവി ദുരുപയോഗം ചെയ്‌തെന്ന അതീവ ഗൗരവകരമായ കുറ്റാരോപണത്തിലാണ് തേംസ് വാലി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 66-ാം ജന്മദിനത്തിലാണ് അറസ്റ്റ് എന്നത് കൗതുകമായി. നോര്‍ഫോക്കിലെ സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലുള്ള 'വുഡ് ഫാം' എന്ന വസതിയില്‍ വെച്ചാണ് വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ നാടകീയ നീക്കങ്ങള്‍ ആരംഭിച്ചത്. ആറോളം പോലീസ് വാഹനങ്ങളിലായി എത്തിയ ഉദ്യോഗസ്ഥര്‍ ആന്‍ഡ്രൂവിനെ കസ്റ്റഡിയിലെടുക്കുകയും അദ്ദേഹത്തിന്റെ നിലവിലെ വസതിയിലും, മുന്‍പ് താമസിച്ചിരുന്ന വിന്‍ഡ്‌സറിലെ റോയല്‍ ലോഡ്ജിലും ഒരേസമയം തിരച്ചില്‍ നടത്തുകയും ചെയ്തു.

ജെഫ്രി എപ്സ്റ്റീനുമായുള്ള ആന്‍ഡ്രൂവിന്റെ വഴിവിട്ട ബന്ധമാണ് അറസ്റ്റിലേക്ക് നയിച്ച പ്രധാന ഘടകം. ബ്രിട്ടന്റെ വ്യാപാര പ്രതിനിധിയായി (Trade Envoy) പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ജെഫ്രി എപ്സ്റ്റീന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു കൈമാറി എന്ന ആരോപണവും
എപ്സ്റ്റീന്റെ 'ലോലിത എക്‌സ്പ്രസ്' വിമാനത്തില്‍ കടത്തിക്കൊണ്ടുവന്ന യുവതിയെ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് നിയമവിരുദ്ധമായി പ്രവേശിപ്പിച്ചു എന്നതും ഗൗരവകരമായ ആരോപണമാണ് . ആന്‍ഡ്രൂവിന്റെ പേഴ്‌സണല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ലൈംഗികാതിക്രമങ്ങള്‍ക്കും മനുഷ്യക്കടത്തിനും ഒത്താശ ചെയ്‌തോ എന്നതിനെക്കുറിച്ച് മെട്രോപൊളിറ്റന്‍ പോലീസ് അന്വേഷിക്കുന്നു.

ഒന്‍പതോളം വിവിധ പോലീസ് സേനകളാണ് എപ്സ്റ്റീന്‍ ഫയലുകളുമായി ബന്ധപ്പെട്ട് നിലവില്‍ അന്വേഷണം നടത്തുന്നത്. എപ്സ്റ്റീന്റെ വിമാനങ്ങള്‍ ഉപയോഗിച്ച വിവിധ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും, വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ലൈംഗിക അതിക്രമ പരാതികളിലുമാണ് അന്വേഷണം പുരോഗമിക്കുന്നത്.

അറസ്റ്റിന് പിന്നാലെ ശക്തമായ പ്രതികരണവുമായി പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ രംഗത്തെത്തി. 'നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും, ആരും നിയമത്തിന് മുകളിലല്ലെന്നും' അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുള്ള ആരും തന്നെ അത് വെളിപ്പെടുത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തന്റെ സഹോദരന്‍ ചാള്‍സ് രാജാവ് ആന്‍ഡ്രൂവിനെ റോയല്‍ ലോഡ്ജില്‍ നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് വുഡ് ഫാമിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ആന്‍ഡ്രൂ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍, അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാണെന്ന് കിംഗ് ചാള്‍സ് അറിയിച്ചിട്ടുണ്ട്.

യുകെയിലെ വിവിധ വിമാനത്താവളങ്ങള്‍ (സ്റ്റാന്‍സ്റ്റഡ്, ലൂട്ടണ്‍, എഡിന്‍ബറ തുടങ്ങിയവ) വഴി എപ്സ്റ്റീന്‍ മനുഷ്യക്കടത്ത് നടത്തിയിട്ടുണ്ടോ എന്നും വിവിധ പോലീസ് ഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്.

സാന്‍ഡ്രിംഗ്ഹാമിലെ രാജകൊട്ടാരത്തിന് സമീപം ഇന്ന് രാവിലെ എട്ട് മണിയോടെ ആറോളം പോലീസ് വാഹനങ്ങള്‍ എത്തിയതോടെയാണ് അറസ്റ്റ് വിവരങ്ങള്‍ പുറംലോകമറിഞ്ഞത്.

രാജകുടുംബത്തിന്റെ പദവികളില്‍ നിന്ന് നേരത്തെ തന്നെ പുറത്താക്കപ്പെട്ട ആന്‍ഡ്രൂവിന് ഈ അറസ്റ്റ് വലിയ തിരിച്ചടിയാണ്. രാജകൊട്ടാരത്തിന്റെ സുരക്ഷാ കവചങ്ങള്‍ക്കിപ്പുറം സാധാരണക്കാരനായി നിയമത്തെ നേരിടേണ്ടി വരുന്ന ഒരു സവിശേഷ രാഷ്ട്രീയ-നിയമ സാഹചര്യത്തിനാണ് ബ്രിട്ടന്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.

  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions