നാട്ടുവാര്‍ത്തകള്‍

ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ ബാബു എംഎല്‍എ. താന്‍ മത്സരിക്കുന്നില്ലെങ്കിലും തൃപ്പൂണിത്തുറ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്നും മികച്ച സ്ഥാനാര്‍ഥിയെ പാര്‍ട്ടി നേതൃത്വം പ്രഖ്യാപിക്കുമെന്നും കെ ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനും മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷനുമൊപ്പം ഡിസിഡി ഓഫിസിലെത്തിയായിരുന്നു കെ ബാബുവിന്റെ പ്രഖ്യാപനം. ഇത്തവണ മത്സരിക്കാനില്ലെന്ന് കെ ബാബു നേരത്തെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായുള്ള വിവരം പുറത്തുവന്നിരുന്നു. ഔദ്യോഗിക സ്ഥിരീകരണം വരുന്നത് ഇന്നാണ്.

തൃപ്പൂണിത്തുറയില്‍ പിന്‍ഗാമിയെ നിര്‍ദേശിക്കാനില്ലെന്നും കെ ബാബു വ്യക്തമാക്കി. ‘ഒന്നു പോയി നോക്ക്, വേറൊന്നും ശരിയായില്ല’ എന്നാണ് 1991ല്‍ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാകണമെന്ന് പറയാന്‍ വിളിച്ചപ്പോള്‍ എ.കെ.ആന്റണി പറഞ്ഞതെന്നു കെ.ബാബു പറഞ്ഞു. എന്നാല്‍ തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ തന്നെ കൈവിട്ടില്ലെന്നും ആറു തവണ ജയിപ്പിച്ചെന്നും ബാബു പറഞ്ഞു. ബാര്‍ കോഴ വിവാദവും അനധികൃത സ്വത്ത് സമ്പാദനകേസും നിലനില്‍ക്കെ 2016ല്‍ തൃപ്പൂണിത്തുറയില്‍ എം സ്വരാജിനോട് മാത്രമാണ് കെ ബാബു പരാജയപ്പെട്ടത്. എം.സ്വരാജിനോട് 4467 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 2021ല്‍ സ്വരാജിനെ 992 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിച്ചു. 1991 മുതല്‍ 2011 വരെ കെ.ബാബു തൃപ്പൂണിത്തുറയില്‍ തുടര്‍ച്ചയായി വിജയിച്ചു.

എല്ലാ മേഖലയില്‍നിന്നും വലിയ പിന്തുണ പൊതുപ്രവര്‍ത്തന രംഗത്ത് ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ഒന്നുമല്ലാതിരുന്ന എന്നെ ഇവിടെവരെ എത്തിച്ചതില്‍ കോണ്‍ഗ്രസും തൃപ്പൂണിത്തുറയിലെ ജനങ്ങളും വലിയ പങ്കാണ് വഹിച്ചത്. സാധാരണക്കാരനായിരുന്ന എന്നെ 1991ല്‍ കോണ്‍ഗ്രസ് നേതൃത്വം തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാക്കി തീരുമാനിച്ചു. അന്ന് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ച് ബാലികേറാമലയായിരുന്നു തൃപ്പൂണിത്തുറ. സിപിഎമ്മിന്റെ ഉറച്ച സീറ്റുകളിലൊന്നായിരുന്നു. തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ എല്ലാ നിലയിലും വലിയ പിന്തുണ നല്‍കി. ഇക്കാലമത്രയും വലിയ പിന്തുണ ലഭിച്ചു. 5 കൊല്ലം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അംഗമായി. തൃപ്പൂണിത്തുറ ഇത്തവണയും യുഡിഎഫ് പക്ഷത്തു തന്നെ ഉണ്ടാവും. ഭരണമാറ്റം ഉറപ്പായ കാര്യമാണ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രമേശ് പിഷാരടിയുടെ പേര് മാധ്യമങ്ങളില്‍ വന്നത് കണ്ടിരുന്നുവെന്നും എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം എന്തെങ്കിലും വന്നതായി അറിയില്ലെന്നും കെ ബാബു പറഞ്ഞു. പാര്‍ട്ടി നേതൃത്വം സംസാരിച്ചതായും അറിയില്ലെന്ന് കെ ബാബു കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസുമായി നല്ല ബന്ധമുള്ളയാളാണ് പിഷാരടിയെന്നും കലാകാരന്മാരില്‍ കോണ്‍ഗ്രസിന്റെ പ്ലാറ്റ്‌ഫോമില്‍ ധൈര്യപൂര്‍വം വരുന്ന ആളാണ് പിഷാരടിയെന്നും കെ ബാബു പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബുവിനെതിരെ ഇ.ഡിയുടെ കേസ് നിലവിലുണ്ട്. നേരത്തെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചിരുന്നു.

  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  • ഐഫോണും ബൈക്കും വാങ്ങാന്‍ ആലപ്പുഴയില്‍ വയോധികനെ കൊലപ്പെടുത്തി; 13കാരിയും മൂന്ന് കൗമാരക്കാരും കസ്റ്റഡിയില്‍!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions