യു.കെ.വാര്‍ത്തകള്‍

ആന്‍ഡ്രൂവിനെ 11 മണിക്കൂര്‍ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിട്ടയച്ചു

എപ്‌സ്റ്റിന്‍ വിവാദത്തില്‍പ്പെട്ട ആന്‍ഡ്രൂവിനെ 11മണിക്കൂര്‍ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിട്ടയച്ചു. രാജ കുടുംബത്തിന് തന്നെ വലിയ തിരിച്ചടിയായ സംഭവത്തില്‍ അന്വേഷണത്തോട് സഹകരിക്കുമെന്ന് ബ്രിട്ടീഷ് രാജകുടുംബവും വ്യക്തമാക്കി. ചാള്‍സ് മൂന്നാമന്‍ രാജാവ് പുറത്തിറങ്ങിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അധികൃതരുടെ അന്വേഷണം നടക്കുന്നത് ശരിയായ നിലയിലാണ്. മുമ്പ് പറഞ്ഞതു പോലെ അന്വേഷണത്തിന് പൂര്‍ണ പിന്തുണയും സഹകരണവുമുണ്ട്. നിയമം അതിന്റെ വഴിക്കു പോകണമെന്നും ആന്‍ഡ്രൂവിന്റെ സഹോദരനായ ചാള്‍സ് രാജാവ് പ്രസ്താവനയിലൂടെ അറിയിച്ചു. അന്വേഷണം നടക്കവേ കൂടുതല്‍ അഭിപ്രായം പറയുന്നില്ല. താനും കുടുംബവും തങ്ങളുടെ കര്‍ത്തവ്യവും സേവനവും തുടരുമെന്നും രാജാവ് വ്യക്തമാക്കി.

ആരും നിയമത്തിന് അതീതരല്ലെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. കുപ്രസിദ്ധ ലൈംഗീക കുറ്റവാളിയും കോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായുള്ള ആന്‍ഡ്രൂവിന്റെ ബന്ധം കുറച്ചുകാലമായി വലിയ തലവേദനയാണ് രാജകുടുംബത്തിന് സൃഷ്ടിക്കുന്നത്. ആന്‍ഡ്രൂ ജെഫ്രി എപ്സ്റ്റീന് രഹസ്യ രേഖകള്‍ കൈമാറിയെന്നതും ഗൗരവമേറിയ കുറ്റമാണ്.

സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റില്‍ നിന്നാണ് പൊലീസ് ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍സറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 66ാം പിറന്നാള്‍ ദിനത്തിലായിരുന്നു അറസ്റ്റ്.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions