ഇമിഗ്രേഷന്‍

മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും

യുകെ മൈഗ്രേഷന്‍ ഈ വര്‍ഷം നെഗറ്റീവില്‍ കലാശിക്കുംമെന്നു റിപ്പോര്‍ട്ട്. യുകെ ലേബര്‍ ഗവണ്‍മെന്റ് നടത്തുന്ന ഇമിഗ്രേഷന്‍ നിയന്ത്രണ നടപടികളാണ് യൂണിവേഴ്‌സിറ്റികളെയും ബില്‍ഡര്‍മാരെയും ഹെല്‍ത്ത് ട്രസ്റ്റുകളെയും ബാധിക്കുന്നത്. അടുത്തിടെ ഗ്രീന്‍വിച്ച്, കെന്റ് യൂണിവേഴ്‌സിറ്റികള്‍ ലയനം പ്രഖ്യാപിച്ചത് പോലും സാമ്പത്തികമായി പിടിച്ചുനില്‍ക്കാനാണ്.

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ക്ക് വിദേശത്ത് നിന്നും ലഭിച്ചിരുന്ന അപേക്ഷകളും ചുരുങ്ങി. ഇവര്‍ക്ക് അനസ്യൂതം ലഭിച്ചിരുന്ന വമ്പന്‍ ട്യൂഷന്‍ ഫീസ് നഷ്ടമാകുകയും യൂണിവേഴ്‌സിറ്റികള്‍ സാമ്പത്തിക ഞെരുക്കത്തിലാകുകയും ചെയ്തു.

കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ മുതല്‍ ഹെല്‍ത്ത് ട്രസ്റ്റുകളും, കെയര്‍ ഹോമുകളും വിദേശ റിക്രൂട്ട്‌മെന്റ് നടത്താന്‍ കഴിയാതെ ആശങ്കപ്പെട്ട് നില്‍ക്കുകയാണ്. വിദേശ സ്‌കില്‍ഡ് ജീവനക്കാരെ ആശ്രയിക്കുന്നത് വെട്ടിച്ചുരുക്കാനുള്ള ഹോം ഓഫീസിന്റെ പുതിയ നിയമങ്ങളാണ് ഇതിന് കാരണം.

പുതിയ നിയമങ്ങളെ അതിജീവിച്ച് യുകെയില്‍ താമസിക്കാനും, ജോലി ചെയ്യാനും അവകാശം നേടുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതായി ഈയാഴ്ച പുറത്തുവന്ന ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പ് നെറ്റ് മൈഗ്രേഷന്‍ 1 മില്ല്യണിലേക്ക് കുതിച്ചുയര്‍ന്ന ശേഷം ഇപ്പോള്‍ യുകെയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്. 1993ന് ശേഷം ആദ്യമായി നെറ്റ് മൈഗ്രേഷന്‍ പൂജ്യം തൊടുമെന്നും കരുതുന്നു.

റിഫോം യുകെ സൃഷ്ടിക്കുന്ന സമ്മര്‍ദത്തില്‍ നിന്നും കണക്കുകള്‍ സ്റ്റാര്‍മര്‍ക്ക് പ്രതിരോധം നല്‍കുമ്പോള്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ഇത് നഷ്ടക്കണക്കാണ്. കുടിയേറ്റക്കാരെ ആശ്രയിക്കുന്ന ബിസിനസ്സുകളെ ഇത് ബാധിക്കുകയും, ട്രഷറിക്ക് നഷ്ടം നേരിടുകയും ചെയ്യും. സീറോ നെറ്റ് മൈഗ്രേഷന്‍ ബ്രക്‌സിറ്റിന് തുല്യമായ ഫലമാണ് യുകെ സമ്പദ് വ്യവസ്ഥയ്ക്ക് സൃഷ്ടിക്കുന്നതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് & സോഷ്യല്‍ റിസര്‍ച്ച് മുന്നറിയിപ്പ് നല്‍കി. ഇത് സംഭവിച്ചാല്‍ 2040 തികയുമ്പോള്‍ യുകെ വാര്‍ഷിക വരുമാനത്തിലെ 3.7% നഷ്ടമാകുമെന്ന് ഇവരുടെ റിപ്പോര്‍ട്ട് വ്യക്തമാക്കി.

  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions