യു.കെ.വാര്‍ത്തകള്‍

ഏപ്രിലില്‍ എനര്‍ജി ബില്ലുകളില്‍ 200 പൗണ്ടിന്റെ കുറവ് വരും; ഓഫ്‌ജെമിന്റെ പുതിയ എനര്‍ജി പ്രൈസ് ക്യാപ്പ് പ്രഖ്യാപനം ബുധനാഴ്ച

ഏപ്രില്‍ മാസത്തില്‍ ബ്രിട്ടനിലെ എനര്‍ജി ബില്ലുകളില്‍ കുറവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഏഴ് മില്ല്യണ്‍ കുടുംബങ്ങളുടെ ബില്ലുകളില്‍ നിന്നും 200 പൗണ്ട് വരെ കുറയാമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

ബുധനാഴ്ച ഓഫ്‌ജെം എനര്‍ജി പ്രൈസ് ക്യാപ്പ് പ്രഖ്യാപിക്കാന്‍ ഇരിക്കവെയാണ് ഈ പ്രവചനങ്ങള്‍. ശരാശരി ബില്ലുകളില്‍ നിന്നും ഏപ്രില്‍ മുതല്‍ 117 പൗണ്ട് കുറവ് പ്രതീക്ഷിക്കാമെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ് പ്രവചിക്കുന്നു.

സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫിലുള്ള വീടുകളില്‍ ഗ്യാസിനും, വൈദ്യുതിക്കും യൂണിറ്റിന് ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന നിരക്കിന്റെ പരിധിയാണ് പ്രൈസ് ക്യാപ്പ്. 19 മില്ല്യണ്‍ കുടുംബങ്ങള്‍ ഈ താരിഫിലുണ്ട്.

ഗവണ്‍മെന്റിന്റെ എനര്‍ജി ബില്‍ ഡിസ്‌കൗണ്ടാണ് ഈ താഴ്ചയ്ക്ക് കാരണമാകുന്നത്. കുടുംബങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ബില്ലുകളില്‍ ഒന്ന് കുറയ്ക്കാനായി അടുത്ത മൂന്ന് വര്‍ഷത്തില്‍ 6.9 ബില്ല്യണ്‍ പൗണ്ടാണ് ഗവണ്‍മെന്റ് ഇറക്കുന്നത്.

ഏപ്രില്‍ മുതല്‍ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കാന്‍ ഈ നയം കാരണമാകുമെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ പറയുന്നു. 2029 വരെ ബില്ലുകള്‍ നിലവിലെ സ്ഥിതിയില്‍ നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്.

എനര്‍ജി ചെലവുകളും, നാഷണല്‍ ഇന്‍ഷുറന്‍സും ചേര്‍ന്നാണ് ഷോപ്പുകളില്‍ വിലക്കയറ്റം സംഭാവന ചെയ്യുന്നതെന്ന് ബിആര്‍സി ചീഫ് എക്‌സിക്യൂട്ടീവ് ഹെലെന്‍ ഡിക്കിന്‍സണ്‍ പറയുന്നു. മത്സ്യം, മാംസം, പഴങ്ങള്‍ എന്നിവയാണ് ഏറ്റവും ബാധിക്കപ്പെടുന്നത്. സപ്ലൈ ദുര്‍ബലമാകുകയും, ഡിമാന്‍ഡ് ഉയരുകയും ചെയ്യുന്നുണ്ട്. ഭക്ഷ്യേതര ഉത്പന്നങ്ങളുടെയും വില കൂടുകയാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു. എനര്‍ജി ചെലവു കുറയുന്നത് പലിശ നിരക്കിനെയും കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions