യു.കെ.വാര്‍ത്തകള്‍

അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തിന് നൊമ്പരമായി നഴ്സ് നിമ്മി ജോയിയുടെ വിയോഗം


ഡബ്ലിന്‍ സെന്റ് ജെയിംസ് ആശുപത്രിയിലെ നഴ്‌സും അയര്‍ലന്‍ഡിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന നഴ്സ് നിമ്മി ജോയിയുടെ (34) അകാല വിയോഗത്തില്‍ മലയാളി സമൂഹം ഒന്നടങ്കം വേദനയില്‍ . സഹൃദയത്വവും സേവന മനോഭാവവും കൊണ്ട് എല്ലാവരുടെയും പ്രിയങ്കരിയായിരുന്ന നിമ്മി, ചികിത്സയിലിരിക്കെ ഇന്ത്യയില്‍ വെച്ചാണ് അന്തരിച്ചത്.

ഡബ്ലിന്‍ സെന്റ് ജെയിംസ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന നിമ്മി, അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിന് ഏറെ പരിചിതയായിരുന്നു. വിവിധ സാംസ്‌കാരിക, സാമൂഹിക, ആത്മീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അവര്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിതാ വിഭാഗത്തിന്റെ മുന്നണി പോരാളികൂടിയായിരുന്നു. നിമ്മിയുടെ വിയോഗം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരിക്കലും നികത്താനാകാത്ത നഷ്ടമാണ്. ഏതാനും മാസങ്ങളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് (ശ്വാസകോശ ഫൈബ്രോസിസ്) ചികിത്സയിലായിരുന്നു നിമ്മി.

അയര്‍ലന്‍ഡില്‍ ശ്വാസകോശ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി കാത്തിരുന്നെങ്കിലും, ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ അവര്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജനുവരി 25-ന് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. അതിന് ശേഷം വിദഗ്ധ പരിചരണത്തില്‍ കഴിയവെ ആരോഗ്യനിലയില്‍ പുരോഗതി പ്രകടമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിക്കുകയും നില അതീവ ഗുരുതരമാവുകയും ചെയ്യുകയായിരുന്നു.

ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ നിമ്മി ഇന്ത്യയിലേക്ക് പോന്നിരുന്നു. അവിടെ അവര്‍ക്കു അനുയോജ്യമായ അവയവദാതാവിനെ ലഭിച്ചതിനെ തുടര്‍ന്ന് ജനുവരി 25-ന് ശ്വാസകോശ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഐ.സി.യുവില്‍ ഉള്‍പ്പെടെ വിദഗ്ധ ചികിത്സയില്‍ തുടരവെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിക്കുകയും നില അതീവ ഗുരുതരമാകുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ എല്ലാ ചികിത്സാപ്രയത്‌നങ്ങളും ഫലിക്കാതെയാണ് കഴിഞ്ഞ ദിവസം മരണം സംഭവിച്ചത്.

കോഴിക്കോട് ജില്ലയിലെ തോട്ടത്തിമല സ്വദേശിനിയായ നിമ്മി, അയര്‍ലന്‍ഡിലെ ലോയിസ് കൗണ്ടിയിലായിരുന്നു താമസം. ഭര്‍ത്താവ് വിപിന്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു.

  • ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
  • പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
  • ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
  • എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
  • യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  • 21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
  • സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions