യു.കെ.വാര്‍ത്തകള്‍

വെസ് സ്ട്രീറ്റിംഗിനെ ഒഴിവാക്കി ആഞ്ചെല റെയ്‌നറെ തിരിച്ചെത്തിക്കാന്‍ സ്റ്റാര്‍മറുടെ നീക്കം

തന്റെ കസേര ലക്ഷ്യമിട്ടവരെ വീഴ്താനുള്ള നീക്കങ്ങള്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ സജീവമാക്കിയതായി മാധ്യമങ്ങള്‍. നേതൃപദവി ആഗ്രഹിക്കുന്ന ലേബര്‍ മന്ത്രിമാരെയും, എംപിമാരെയും ഒതുക്കാനാണ് സ്റ്റാര്‍മര്‍ ലക്ഷ്യമിടുന്നത് എന്നാണ് ആരോപണം. ഇതിന്റെ ഭാഗമായുള്ള പട്ടികയില്‍ ആദ്യത്തെ പേര് ഹെല്‍ത്ത് സെക്രട്ടറി കീര്‍ സ്റ്റാര്‍മറുടേതാണെന്നാണ് റിപ്പോര്‍ട്ട്.

വെസ് സ്ട്രീറ്റിംഗിനെ പുറത്താക്കാന്‍ പ്രധാനമന്ത്രി പദ്ധതിയിടുന്നുവെന്നാണ് ആരോപണം. ഹെല്‍ത്ത് സെക്രട്ടറിയെ പുറത്താക്കുന്നതിനൊപ്പം മുന്‍ ഉപ പ്രധാനമന്ത്രി ആഞ്ചെല റെയ്‌നറെ തിരിച്ചെത്തിക്കാനും സ്റ്റാര്‍മര്‍ ആലോചിക്കുന്നുവെന്നാണ് വിവരം. ഇവരും നേതൃപദവിക്കായി ശ്രമിക്കുന്നുവെന്ന വാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഈ നീക്കം.

വ്യാഴാഴ്ച ഗോര്‍ടണ്‍ & ഡെന്റണ്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കവെയാണ് അണിയറ നീക്കങ്ങള്‍ പുറത്തുവരുന്നത്. തനിക്കെതിരെ തിരിയുന്നവരെ പുനഃസംഘടനയുടെ പേരില്‍ ഒതുക്കാനുള്ള ശ്രമമാണ് സ്റ്റാര്‍മര്‍ നടത്തുന്നതെന്ന് ഒരു ലേബര്‍ എംപി ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ലേബര്‍ പരാജയപ്പെടുമെന്നാണ് പ്രവചനങ്ങള്‍.

ഈ മാസം ആദ്യം തലനാരിഴയ്ക്ക് ഒഴിവായ നേതൃപോരാട്ടത്തിന് ഊര്‍ജ്ജം പകരുന്ന നീക്കമാകും സ്ട്രീറ്റിംഗിന്റെ പുറത്താക്കലെന്ന് മറ്റൊരു എംപി മുന്നറിയിപ്പ് നല്‍കി.

  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  • എംപ്ലോയീസ് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കാമെന്നു വെസ് സ്ട്രീറ്റിംഗ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions