യു.കെ.വാര്‍ത്തകള്‍

വെസ് സ്ട്രീറ്റിംഗിനെ ഒഴിവാക്കി ആഞ്ചെല റെയ്‌നറെ തിരിച്ചെത്തിക്കാന്‍ സ്റ്റാര്‍മറുടെ നീക്കം

തന്റെ കസേര ലക്ഷ്യമിട്ടവരെ വീഴ്താനുള്ള നീക്കങ്ങള്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ സജീവമാക്കിയതായി മാധ്യമങ്ങള്‍. നേതൃപദവി ആഗ്രഹിക്കുന്ന ലേബര്‍ മന്ത്രിമാരെയും, എംപിമാരെയും ഒതുക്കാനാണ് സ്റ്റാര്‍മര്‍ ലക്ഷ്യമിടുന്നത് എന്നാണ് ആരോപണം. ഇതിന്റെ ഭാഗമായുള്ള പട്ടികയില്‍ ആദ്യത്തെ പേര് ഹെല്‍ത്ത് സെക്രട്ടറി കീര്‍ സ്റ്റാര്‍മറുടേതാണെന്നാണ് റിപ്പോര്‍ട്ട്.

വെസ് സ്ട്രീറ്റിംഗിനെ പുറത്താക്കാന്‍ പ്രധാനമന്ത്രി പദ്ധതിയിടുന്നുവെന്നാണ് ആരോപണം. ഹെല്‍ത്ത് സെക്രട്ടറിയെ പുറത്താക്കുന്നതിനൊപ്പം മുന്‍ ഉപ പ്രധാനമന്ത്രി ആഞ്ചെല റെയ്‌നറെ തിരിച്ചെത്തിക്കാനും സ്റ്റാര്‍മര്‍ ആലോചിക്കുന്നുവെന്നാണ് വിവരം. ഇവരും നേതൃപദവിക്കായി ശ്രമിക്കുന്നുവെന്ന വാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഈ നീക്കം.

വ്യാഴാഴ്ച ഗോര്‍ടണ്‍ & ഡെന്റണ്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കവെയാണ് അണിയറ നീക്കങ്ങള്‍ പുറത്തുവരുന്നത്. തനിക്കെതിരെ തിരിയുന്നവരെ പുനഃസംഘടനയുടെ പേരില്‍ ഒതുക്കാനുള്ള ശ്രമമാണ് സ്റ്റാര്‍മര്‍ നടത്തുന്നതെന്ന് ഒരു ലേബര്‍ എംപി ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ലേബര്‍ പരാജയപ്പെടുമെന്നാണ് പ്രവചനങ്ങള്‍.

ഈ മാസം ആദ്യം തലനാരിഴയ്ക്ക് ഒഴിവായ നേതൃപോരാട്ടത്തിന് ഊര്‍ജ്ജം പകരുന്ന നീക്കമാകും സ്ട്രീറ്റിംഗിന്റെ പുറത്താക്കലെന്ന് മറ്റൊരു എംപി മുന്നറിയിപ്പ് നല്‍കി.

  • അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തിന് നൊമ്പരമായി നഴ്സ് നിമ്മി ജോയിയുടെ വിയോഗം
  • യുകെയിലെ ആദ്യകാല മലയാളി വൈദികന്‍ ഫാ. ജോസഫ് നരിക്കുഴി നിര്യാതനായി
  • ഇറാനെ ആക്രമിക്കാന്‍ യുഎസിന് വ്യോമതാവളങ്ങള്‍ അനുവദിക്കാതെ യുകെ
  • ഏപ്രിലില്‍ എനര്‍ജി ബില്ലുകളില്‍ 200 പൗണ്ടിന്റെ കുറവ് വരും; ഓഫ്‌ജെമിന്റെ പുതിയ എനര്‍ജി പ്രൈസ് ക്യാപ്പ് പ്രഖ്യാപനം ബുധനാഴ്ച
  • ലൈംഗികാതിക്രമ അന്വേഷണം: ലിങ്കണ്‍ ബിഷപ്പ് അറസ്റ്റില്‍
  • വിദ്യാര്‍ത്ഥി വിസയില്‍ യുകെയിലെത്തിയ മലയാളി യുവാവ് താമസ സ്ഥലത്ത് മരിച്ച നിലയില്‍
  • ആന്‍ഡ്രൂവിനെ 11 മണിക്കൂര്‍ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിട്ടയച്ചു
  • ഇമിഗ്രേഷന്‍ പദ്ധതികള്‍: കുടിയേറ്റക്കാരായ ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് ആവശ്യം
  • കോവിഡ് കാലത്തെ പഠന നഷ്ടം: 2 ലക്ഷം വിദ്യാര്‍ത്ഥികള്‍ നിയമനടപടിയുമായി മുന്നോട്ട്
  • സാന്‍ജോയുടെ വിയോഗം താങ്ങാനാകാതെ കുടുംബം; ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചു!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions