യു.കെ.വാര്‍ത്തകള്‍

നോര്‍ത്താംപ്ടണില്‍ 20കാരന്‍ കുത്തേറ്റ് മരിച്ചു; 17കാരന്‍ ഗുരുതരാവസ്ഥയില്‍

നോര്‍ത്താംപ്ടണിലെ സ്‌കേറ്റ് പാര്‍ക്കില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ കുത്തേറ്റ് മരിച്ച 20കാരന്റെ പേരുവിവരങ്ങള്‍ പുറത്ത്. ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ ഒരു കൗമാരക്കാരന്‍ അതീവ ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നോര്‍ത്താംപ്ടണിലെ ബ്രയര്‍ ഹില്‍ സ്‌കേറ്റ് പാര്‍ക്കില്‍, ഫെബ്രുവരി 18ന് ഉച്ചകഴിഞ്ഞ മൂന്നരമണിയോടെ നടന്ന ആക്രമണത്തില്‍ മേസണ്‍ മില്ലര്‍ എന്ന 20കാരനാണ് മരണമടഞ്ഞത്.

സംഘര്‍ഷത്തിനിടെ രണ്ടുപേര്‍ക്ക് കുത്തേറ്റു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസ് മൂന്നേമുക്കാലോടെ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു. കഠിന ശ്രമം നടത്തിയിരുന്നെങ്കിലും മില്ലര്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണമടയുകയായിരുന്നു. അന്വേഷണത്തില്‍ ഇതുമായി ബന്ധപ്പെട്ട് നോര്‍ത്താംപ്ടണ്‍ഷയറില്‍ നിന്നും ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 14നും 17നും ഇടയില്‍ പ്രായമുള്ള നാലുപേരെ കൊലപാതക കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. അതില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. അവര്‍ക്ക് വേണ്ട സഹായം ചെയ്തു എന്ന കുറ്റത്തിന് ഒരു 35കാരനെയും ഒരു 33കാരിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

  • ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
  • പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
  • ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
  • എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
  • യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  • 21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
  • സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions