യു.കെ.വാര്‍ത്തകള്‍

കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി

ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയങ്ങള്‍ തെരഞ്ഞെടുപ്പിനെ സഹായിച്ചെന്ന് വ്യക്തമാണെങ്കിലും കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും എന്നാണ് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് പറയുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ഗ്രീന്‍സ് വിജയിച്ചതോടെ സര്‍ക്കാര്‍ കുടിയേറ്റ വിരുദ്ധ നയങ്ങളില്‍ അയവു വരുത്തുമെന്ന് വിലയിരുത്തലുണ്ടായി. എന്നാല്‍ അത് തെറ്റിദ്ധാരണ മാത്രമാണെന്നാണ് ഹോം സെക്രട്ടറി പറയുന്നത്. കര്‍ശന നടപടികളില്‍ നിന്ന് പിന്‍വാങ്ങണമെന്ന നേതാക്കളുടെ അഭിപ്രായത്തില്‍ നിന്ന് ഭിന്നമാണ് ഷബാന മഹ്‌മൂദിന്റെ അഭിപ്രായം.

നിലവിലെ നയങ്ങള്‍ മാറില്ലെന്നാണ് ഷബാന മഹ്‌മൂദ് വ്യക്തമാക്കി. മുസ്ലീം വോട്ടര്‍മാരെ അകറ്റുന്നതാണ് പുതിയ കുടിയേറ്റ നയമെന്ന വിമര്‍ശനത്തെ ഷബാന മഹ്‌മൂദ് തള്ളി.

അനധികൃത കുടിയേറ്റം രാജ്യത്ത് കടുത്ത സമര്‍ദ്ദമുണ്ടാക്കുന്നു, ഭിന്നതരൂക്ഷമാകുന്നു. യുകെയിലെ ജനങ്ങളുടെ സുരക്ഷയും സമാധാനവും പ്രാധാന്യമേറിയതാണ്. അനധികൃതമായി യുകെയിലേക്കെത്തുന്നവരോടുള്ള സര്‍ക്കാര്‍ നയത്തില്‍ മാറ്റമുണ്ടാകില്ല. ഇമിഗ്രേഷന്‍ നയം കര്‍ശനമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഹോം സെക്രട്ടറി പറഞ്ഞു.

അഭയാര്‍ത്ഥി നയങ്ങള്‍ പ്രഖ്യാപിച്ചത് പോലെ മാറ്റമില്ലാതെ തുടരുമെന്ന് സീനിയര്‍ ലേബര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മുസ്ലീം വോട്ടര്‍മാരെ ഇത് അകറ്റുമെന്ന വാദങ്ങള്‍ തെറ്റാണെന്നും ഇവര്‍ പറയുന്നു. ഗോര്‍ടണ്‍ & ഡെന്റണ്‍ ഉപതെരഞ്ഞെടുപ്പില്‍ റിഫോം പാര്‍ട്ടിക്കും പിന്നില്‍ മൂന്നാമതായി ഫിനിഷ് ചെയ്തതോടെയാണ് ലേബര്‍ പാര്‍ട്ടി നയങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായത്. ലേബര്‍ ബന്ധമുള്ള ഏറ്റവും വലിയ യൂണിയനായ യുണീഷന്‍ ജനറല്‍ സെക്രട്ടറി നയം മാറ്റം വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു.

എന്നാല്‍ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്നും 'തെറ്റായ പാഠങ്ങള്‍' ഉള്‍ക്കൊള്ളാന്‍ ഷബാന മഹ്മൂദ് തയ്യാറല്ലെന്ന് ഒരു പാര്‍ട്ടി സ്രോതസ്സ് വെളിപ്പെടുത്തി. അനധികൃതമായി എത്തുന്നവര്‍ക്ക് ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിക്കാന്‍ 20 വര്‍ഷം കാത്തിരിക്കേണ്ടി വരുന്ന നയങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഹോം സെക്രട്ടറി സൂചിപ്പിക്കുന്നു.

  • ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
  • പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
  • ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
  • എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
  • യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  • 21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
  • സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions