യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു

എന്‍ച്ച്എസില്‍ ദന്ത ഡോക്ടര്‍മാരുടെ കുറവ് മൂലം ജനം സ്വകാര്യ ചികിത്സ തേടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. അവിടെ ചികിത്സ നല്‍കുന്നത് ജോലി നിര്‍ത്തിയ എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ആണെന്നതാണ് വിരോധാഭാസം. എന്‍ച്ച്എസില്‍ ദന്ത ഡോക്ടര്‍മാരുടെ കുറവ് എന്നതിന്റെ കാരണം തന്നെ പലരും സ്വകാര്യ ചികിത്സയിലൂടെ പണം നേടുകയാണെന്നുള്ളതാണ്.

എന്‍എച്ച്എസ് വഴി ലഭിക്കേണ്ട ചികിത്സകള്‍ ലഭിക്കാത്തതിനാല്‍ രോഗികള്‍ സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കേണ്ടിവരുന്നു. ചില പ്രദേശങ്ങളില്‍ എന്‍എച്ച് എസ് ഡെന്റിസ്റ്റുകളുടെ സേവനം തന്നെ ലഭിക്കുന്നില്ല. ദന്ത ചികിത്സ സാധാരണക്കാര്‍ക്ക് വലിയ ഭാരമാകുകയാണ്.

സര്‍ക്കാര്‍ വിഷയത്തില്‍ കരാര്‍ പരിഷ്‌കാരം കൊണ്ടുവന്നില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കുറഞ്ഞ ചെലവില്‍ ദന്ത ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ എന്‍എച്ച്എസ് ചികിത്സയില്‍ നിന്ന് ദന്ത ഡോക്ടര്‍മാര്‍ പിന്മാറിയതിനെ തുടര്‍ന്ന് ഏകദേശം 900 മില്യണ്‍ പൗണ്ട് നേടിയതായി കണക്കുകള്‍ പറയുന്നു.

  • യുകെയില്‍ കാറുടമകള്‍ക്ക് കനത്ത തിരിച്ചടി; നികുതി 1,410 പൗണ്ട് വരെ ഉയരും
  • കീര്‍ സ്റ്റാര്‍മറിന്റെ വീടുകളിലെ തീവയ്പ് കേസില്‍ ദുരൂഹത തുടരുന്നു
  • തായ്‌ ക്രിപ്‌റ്റോ ബിസിനസുകാരന്‍ റിഫോം യുകെ നേതാവിന് നല്‍കിയത് 5 മില്യണ്‍ പൗണ്ട്! വിവാദം
  • ഇന്ധന വില വര്‍ധന: ഒരു നേരം ഭക്ഷണം ഒഴിവാക്കിയും യാത്രവെട്ടിക്കുറച്ചും യുകെയിലെ മൂന്നു മില്യണ്‍ കുടുംബങ്ങള്‍
  • വടക്കന്‍ ലണ്ടനില്‍ ജൂതരെ കുത്തിയത് തീവ്രവാദ ആക്രമണമായി പ്രഖ്യാപിച്ചു
  • ജനനത്തേക്കാള്‍ മരണം: യുകെയിലെ ജനസംഖ്യാവര്‍ധന ഏറ്റവും കുറഞ്ഞ നിരക്കില്‍
  • ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര സഹകരണം ഏത് പ്രതിസന്ധികള്‍ക്കിടയിലും തുടരേണ്ടതുണ്ടെന്ന് ചാള്‍സ് രാജാവ്
  • ബ്രിട്ടനില്‍ വാടക ഫ്രീസിംഗ് ഉടനില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്
  • ഗ്ലോസ്റ്ററില്‍ മലയാളി യുവതി ഓടിച്ച കാറിടിച്ചു തദ്ദേശീയ വനിതയ്ക്ക് ദാരുണാന്ത്യം; ലൈസന്‍സില്ലായിരുന്നെന്നു റിപ്പോര്‍ട്ട്
  • യുകെയില്‍ തൊഴില്‍, പരിശീലന മേഖലകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് 9 ലക്ഷം യുവാക്കള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions