യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു

എന്‍ച്ച്എസില്‍ ദന്ത ഡോക്ടര്‍മാരുടെ കുറവ് മൂലം ജനം സ്വകാര്യ ചികിത്സ തേടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. അവിടെ ചികിത്സ നല്‍കുന്നത് ജോലി നിര്‍ത്തിയ എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ആണെന്നതാണ് വിരോധാഭാസം. എന്‍ച്ച്എസില്‍ ദന്ത ഡോക്ടര്‍മാരുടെ കുറവ് എന്നതിന്റെ കാരണം തന്നെ പലരും സ്വകാര്യ ചികിത്സയിലൂടെ പണം നേടുകയാണെന്നുള്ളതാണ്.

എന്‍എച്ച്എസ് വഴി ലഭിക്കേണ്ട ചികിത്സകള്‍ ലഭിക്കാത്തതിനാല്‍ രോഗികള്‍ സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കേണ്ടിവരുന്നു. ചില പ്രദേശങ്ങളില്‍ എന്‍എച്ച് എസ് ഡെന്റിസ്റ്റുകളുടെ സേവനം തന്നെ ലഭിക്കുന്നില്ല. ദന്ത ചികിത്സ സാധാരണക്കാര്‍ക്ക് വലിയ ഭാരമാകുകയാണ്.

സര്‍ക്കാര്‍ വിഷയത്തില്‍ കരാര്‍ പരിഷ്‌കാരം കൊണ്ടുവന്നില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കുറഞ്ഞ ചെലവില്‍ ദന്ത ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ എന്‍എച്ച്എസ് ചികിത്സയില്‍ നിന്ന് ദന്ത ഡോക്ടര്‍മാര്‍ പിന്മാറിയതിനെ തുടര്‍ന്ന് ഏകദേശം 900 മില്യണ്‍ പൗണ്ട് നേടിയതായി കണക്കുകള്‍ പറയുന്നു.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions