നാട്ടുവാര്‍ത്തകള്‍

വിസ തട്ടിപ്പ്; രണ്ട് കേസുകളിലായി ജോബി ജോര്‍ജിന് 4 വര്‍ഷം തടവും 66.5ലക്ഷം പിഴയും

മൂവാറ്റുപുഴ: വിസ തട്ടിപ്പുകേസില്‍ കല്ലറ സ്വദേശിയും യുകെ മലയാളിയുമായിരുന്ന ജോബി ജോര്‍ജിന് നാലു വര്‍ഷം തടവുശിക്ഷ വിധിച്ച് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി . രണ്ട് കേസുകളിലായാണ് ശിക്ഷാവിധി. പിഴയായി 66.5ലക്ഷം രൂപ അടയ്ക്കുകയും വേണം. യുകെയില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ദമ്പതികള്‍ എന്നിവരുടെ പരാതികളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ജോബി ജോര്‍ജിനെ ശിക്ഷിച്ചത്. പിഎംഎല്‍എ കേസുകള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ശിക്ഷാവിധി. തുടക്കം മുതല്‍ തന്നെ പരാതിക്കാരനെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെയാണ് ജോബി പ്രവര്‍ത്തിച്ചതെന്നാണ് ശിക്ഷാവിധിയില്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണം.

തുടര്‍ന്നാണ് രണ്ട് കേസുകളിലും രണ്ട് വര്‍ഷം വീതം തടവിന് ശിക്ഷിച്ചത്. കേസില്‍ ജോബി ജോര്‍ജ്ജിന്റെ ഭാര്യയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. യുകെയിലേക്കുള്ള വിസ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 2011 ല്‍ രണ്ടുതവണയായി 50 ലക്ഷം രൂപയാണ് രാജേഷ് മാത്യുവില്‍ നിന്ന് ജോബി കൈപ്പറ്റിയത് എന്ന് പറയുന്നു. വാഗ്ദാനം പാലിക്കാതിരുന്നതോടെ 2012 ല്‍ പണം തിരികെ നല്‍കുന്നതിന്റെ ഭാഗമായി 25 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയെങ്കിലും മടങ്ങി. തുടര്‍ന്നാണ് മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു പരാതി നല്‍കിയത്. ഈ കേസില്‍ 50ലക്ഷം പിഴ നല്‍കണം. ഇത് പരാതിക്കാരന് നല്‍കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.

യുകെയില്‍ ബിസിനസ് പങ്കാളിത്തവും, സ്റ്റുഡന്റ് വിസയും വാഗ്ദാനം ചെയ്താണ് മുളന്തുരുത്തി സ്വദേശികളായ ബിജു വര്‍ഗീസ്, ഭാര്യ ഡാര്‍ലി ബിജു എന്നിവരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയത് എന്നായിരുന്നു കേസ്. ലണ്ടനിലെ ന്യൂകാസിലില്‍ ഒരു 'ഓഫ് - ലൈസന്‍സ്' ഷോപ്പില്‍ പങ്കാളിത്തം നല്‍കാമെന്നും, ഡാര്‍ലിക്ക് ലണ്ടനിലെ എല്‍ബിഎ കോളേജില്‍ ബിസിനസ് ഇന്‍ഫര്‍മേഷന്‍ ഡിപ്ലോമയ്ക്ക് അഡ്മിഷന്‍ ശരിയാക്കി നല്‍കാമെന്നുമായിരുന്നു വാഗ്ദാനം.

എന്നാല്‍ യുകെയിലെത്തിയതോടെയാണ് തട്ടിപ്പ് ദമ്പതികള്‍ക്ക് മനസ്സിലായത്. ഇതോടെ പണം തിരികെ ചോദിച്ചപ്പോള്‍ ജോബി തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ആയിരുന്നു പരാതിക്കാര്‍ പൊലീസിന് നല്‍കിയ മൊഴി. കേസില്‍ ജോബിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ച കോടതി, 16.52 ലക്ഷം പിഴയടക്കാനും ഉത്തരവിട്ടു. മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു കേസിലെ വിചാരണ നടപടികള്‍.

എന്നാല്‍ കേസ് ഇഡി അന്വേഷിക്കുന്ന സാഹചര്യത്തിലാണ് വിചാരണ പിഎംഎല്‍എ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. ശിക്ഷാവിധി നടപ്പാക്കുന്നതിന് ഒരു മാസത്തെ സ്റ്റേ വിചാരണക്കോടതി നല്‍കിയിട്ടുണ്ട്.

  • കന്യാകുമാരിയില്‍ കാണാതായ കോട്ടയം സ്വദേശികളായ പ്രവാസി സഹോദരിമാര്‍ കടലില്‍ മരിച്ചനിലയില്‍
  • ബേപ്പൂരില്‍ റിയാസ് ജയിച്ചാല്‍ കോഴിക്കോട് ആങ്ങാടിയിലൂടെ തലമൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പി വി അന്‍വര്‍
  • തുടര്‍ഭരണമില്ല: യുഡിഎഫിന് ഭരണം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍
  • സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; എയര്‍ ഇന്ത്യ അടക്കം വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു
  • നെടുങ്കണ്ടത്തെ ഇരട്ടക്കൊല: അമ്മയേയും സഹോദരനേയും കൊന്ന് മൃതദേഹം കുഴിച്ചിട്ടത് മൂന്നാം ദിവസം
  • ഇംഗ്ലണ്ടിലും വെയില്‍സിലും ഗാര്‍ഹിക പീഡന കേസുകളും ആത്മഹത്യയും വര്‍ധിക്കുന്നു
  • നഗ്നദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി, 65 ലക്ഷം തട്ടി; ഷിയാസ് കരീമിനെതിരെ കേസെടുത്തു
  • സമൂഹമാധ്യമങ്ങളിലെ അമിത ഇടപെടലാണ് യൂട്യൂബറായ ഭാര്യയെ വെട്ടിക്കൊല്ലാന്‍ കാരണമെന്നു വിഷ്ണുനാഥ്
  • ക്രൂഡ് ഓയില്‍ പ്രതിസന്ധി; ഗള്‍ഫില്‍ അടിയന്തര സന്ദര്‍ശനം നടത്തി അജിത് ഡോവല്‍
  • ട്രംപിന്റെ വിരുന്നിനിടെ ഉണ്ടായ വെടിവയ്പ്; ആക്രമണം രാഷ്ട്രീയ പ്രേരിതമെന്ന് കണ്ടെത്തല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions