യു.കെ.വാര്‍ത്തകള്‍

ജീവിത ചെലവും ഇന്ധന വിലയും ഉയരും; വിലക്കയറ്റം പലിശ നിരക്കിനെ ബാധിക്കും

അമേരിക്ക- ഇറാന്‍ യുദ്ധം തുടരവേ യുകെയില്‍ വിലക്കയറ്റം തുടരാന്‍ സാധ്യതയെന്ന് തുറന്നു സമ്മതിച്ച് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. യുദ്ധം അവസാനിച്ചില്ലെങ്കില്‍ പ്രതിസന്ധി തുടരും. സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും വിധം വിലക്കയറ്റമുണ്ടാകും. ജീവിത ചെലവ് ഉയരുമെന്ന് ചാന്‍സലര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി.

ക്രൂഡ് ഓയില്‍ വില ഒരു ഘട്ടത്തില്‍ ബാരലിന് 119.50 ഡോളര്‍ വരെ ഉയര്‍ന്നു. പിന്നീട് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് യുദ്ധം ഉടന്‍ അവസാനിക്കാമെന്ന സൂചന നല്‍കിയതിനെ തുടര്‍ന്ന് 90 ഡോളറിന് താഴെയെത്തി. എന്നാല്‍ ഹോര്‍മുസ് അടച്ചതോടെ ബ്രിട്ടന്റെ ഊര്‍ജ്ജ വിതരണത്തിന് തിരിച്ചടിയാകാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുദ്ധം നീണ്ടാല്‍ എല്ലാവരുടേയും ജീവിതത്തെ ബാധിക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

ചില പ്രദേശങ്ങളില്‍ എണ്ണവില നൂറു ശതമാനമായി ഉയര്‍ന്നതായി എംപിമാര്‍ ചൂണ്ടിക്കാട്ടി. കമ്പനികള്‍ അനാവശ്യമായി വില ഉര്‍ത്തുന്നത് അനുവദിക്കില്ലെന്നും സര്‍ക്കാര്‍ ആവശ്യമായ ഇടപെടലുകള്‍ പരിഗണിക്കുകയാണഎന്നും റീവ്‌സ് വ്യക്തമാക്കി.

ആഗോള എണ്ണവില ഉയര്‍ന്നതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഈ വര്‍ഷം മാറ്റമില്ലാതെ തുടരാനാണ് സാധ്യത. ഇത് മോര്‍ട്ട്ഗേജ് മേഖലയെയും ബാധിക്കും. ഭവന വിപണിയ്ക്കും ഇനി പ്രതിസന്ധിയുടെ നാളുകളാണ്.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions