യു.കെ.വാര്‍ത്തകള്‍

ഇന്ധന വില കൂടിയാലും ഫ്യുവല്‍ ഡ്യൂട്ടി കുറക്കില്ലെന്ന നിലപാടില്‍ ഉറച്ച് ചാന്‍സലര്‍

യുകെയില്‍ ഇന്ധന നിരക്കുകള്‍ കുതിച്ചുയരുന്നതു ജനങ്ങളില്‍ വലിയ ആശങ്ക ഉയര്‍ത്തുകയാണ്. ഇതിനിടെ ഫ്യുവല്‍ ഡ്യൂട്ടി അഞ്ചു പെന്‍സ് ഉയര്‍ത്തരുതെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പറയുന്നത്. ഇറാന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പമ്പുകളില്‍ നിരക്കുകള്‍ വലിയ തോതില്‍ ഉയരുകയാണ്.

കഴിഞ്ഞാഴ്ച ഡീസലിന് 6.9 പെന്‍സാണ് ഉയര്‍ന്നത്. 2022 ന് ശേഷമുള്ള വര്‍ദ്ധനവാണിത്. നിലവിലെ ഇന്ധന ചാര്‍ജുകള്‍ ജനങ്ങള്‍ക്ക് സമ്മര്‍ദ്ദമാകുന്നുണ്ടെന്ന് സമ്മതിക്കുന്ന ചാന്‍സലര്‍ എന്നാല്‍ സെപ്തംബറില്‍ ഫ്യുവല്‍ ഡ്യൂട്ടി ഉയര്‍ത്താനുള്ള നീക്കം റദ്ദാക്കണമെന്ന ആവശ്യം തള്ളുകയാണ്.

റഷ്യ യുക്രെയ്ന്‍ യുദ്ധ സമയത്ത് ടോറി ഗവണ്‍മെന്റ് അഞ്ചു പെന്‍സ് ഫ്യുവല്‍ ഡ്യൂട്ടി കുറച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഈ ഇളവ് പിന്‍വലിച്ച റീവ്‌സ് ഈ വര്‍ഷം സെപ്തംബറിലും 2027 മാര്‍ച്ചിലുമായി അഞ്ചു പെന്‍സ് ഇളവ് പൂര്‍ണമായും ഒഴിവാക്കുമെന്നു പറഞ്ഞിരുന്നു.

സര്‍ക്കാരിന്റെ കര്‍ശന നിലപാടില്‍ ജനം നിരാശയിലാണ്. റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗ് ഡ്രൈവര്‍മാര്‍ക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ ഇന്ധനം നല്‍കണമെന്നാവശ്യപ്പെട്ടിരുന്നു.

യുദ്ധത്തിന് പിന്നാലെ അവശ്യ സാധനങ്ങള്‍ക്ക് വില ഉയരുന്ന സ്ഥിതിയില്‍ ജനം വലിയ പരിഭ്രാന്തിയിലാണ്.

  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  • എംപ്ലോയീസ് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കാമെന്നു വെസ് സ്ട്രീറ്റിംഗ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions