യു.കെ.വാര്‍ത്തകള്‍

അഭയാര്‍ത്ഥി കുടുംബത്തിന് 40000 പൗണ്ട് ഓഫര്‍; കൂടുതല്‍ വെളിപ്പെടുത്താതെ ഹോം ഓഫീസ്

അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് സ്വമേധയാ രാജ്യം വിടാന്‍ 40000 പൗണ്ട് വരെ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പുതിയ പദ്ധതിയില്‍ എത്ര കുടുംബം അപേക്ഷ നല്‍കിയെന്ന വിവരം പുറത്തുവിടാന്‍ ഹോം ഓഫീസ് തയാറായിട്ടില്ല. അഭയാര്‍ത്ഥികള്‍ രാത്രം വിടാന്‍ ഓരോ വ്യക്തിയ്ക്കും പതിനായിരം പൗണ്ട് വീതം നാലു പേര്‍ക്ക് നാല്‍പതിനായിരം പൗണ്ട് വരെ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

ആദ്യ ഘട്ടത്തില്‍ 150 കുടുംബങ്ങളോട് ഈ പദ്ധതിക്ക് അപേക്ഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് ഈ ഓഫര്‍ സ്വീകരിക്കാന്‍ ഏഴ് ദിവസത്തെ സമയം നല്‍കിയിരുന്നു. ആദ്യം നിശ്ചയിച്ചിരുന്ന അവസാന തീയതി ഇന്നലെ അര്‍ധരാത്രിയായിരുന്നു. എന്നാല്‍ പിന്നീട് അപേക്ഷിക്കാനുള്ള സമയപരിധി വ്യാഴാഴ്ച വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

ഇതിനിടെ, വൈകിട്ട് ആറുമണിവരെ എത്ര കുടുംബങ്ങള്‍ ഈ ഓഫര്‍ സ്വീകരിച്ചുവെന്ന വിവരം പുറത്തുവിടാന്‍ മന്ത്രാലയം തയാറായില്ല.

പദ്ധതി വിജയകരമാണെന്ന് വിലയിരുത്തിയാല്‍ ഇത് ആയിരക്കണക്കിന് കുടുംബങ്ങളെ ബ്രിട്ടനില്‍ നിന്ന് മടക്കി അയക്കാമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടല്‍.

നിലവിലുള്ള സ്വമേധയാ മടങ്ങല്‍ പദ്ധതികളില്‍ പരമാവധി 3,000പൗണ്ട് മാത്രമാണ് നല്‍കുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ പദ്ധതിയില്‍ വലിയ തുകയാണ് പ്രഖ്യാപച്ചിരിക്കുന്നത്,

അഭയം നിഷേധിക്കപ്പെട്ട ഒരു കുടുംബത്തെ ഹോട്ടലുകളിലും മറ്റു താമസ സൗകര്യങ്ങളിലുമായി പാര്‍പ്പിക്കാന്‍ ഒരു വര്‍ഷത്തില്‍ ശരാശരി 158,000 പൗണ്ട് വരെ ചെലവാകുന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അതിനാല്‍ അവര്‍ സ്വമേധയാ മടങ്ങുകയാണെങ്കില്‍ നികുതിദായകര്‍ക്ക് ദീര്‍ഘകാലത്തില്‍ വലിയ ലാഭമുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ വാദം.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions