ഇമിഗ്രേഷന്‍

യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍

ബ്രിട്ടനില്‍ സ്ഥിരതാമസത്തിനും പൗരത്വത്തിനും വേണ്ട നടപടികള്‍ വൈകാതെ കര്‍ക്കശമാക്കുമെന്ന ചര്‍ച്ചകള്‍ ശക്തമായിരിക്കുകയാണ്. ഈ സാധ്യത മുന്നില്‍കണ്ട് കൂടുതല്‍ ആളുകള്‍ നേരത്തെ തന്നെ പൗരത്വത്തിനായി അപേക്ഷിച്ചതോടെ അപേക്ഷകളുടെ എണ്ണം റെക്കോര്‍ഡ് നിലയില്‍ എത്തി. കഴിഞ്ഞ വര്‍ഷം 2,91,971 അപേക്ഷകളാണ് ലഭിച്ചത്. അതേസമയം 2024-ല്‍ 2,53,757 അപേക്ഷകളായിരുന്നു ലഭിച്ചത്. ഇതോടെ ഒരു വര്‍ഷത്തിനുള്ളില്‍ അപേക്ഷകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്.

കുടിയേറ്റം എന്നത് ഇപ്പോള്‍ ബ്രിട്ടനിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്നാണ്. എന്‍എച്ച്എസ്, ക്ഷേമപദ്ധതികള്‍, ഹൗസിംഗ് എന്നിവയിലെ ആനുകൂല്യങ്ങള്‍ വിദേശ പൗരന്മാര്‍ക്ക് ലഭിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ മത്സരം ശക്തമാണ്. ലേബര്‍ പാര്‍ട്ടി, കണ്‍സര്‍വേറ്റിവ് പാര്‍ട്ടി, റിഫോം യുകെ എന്നിവയാണ് ഇതില്‍ പ്രധാനമായും മുന്നില്‍ നില്‍ക്കുന്നത്. റിഫോം പാര്‍ട്ടിയുടെ വന്‍ ജനപ്രീതി തന്നെ കുടിയേറ്റത്തെ തടയിലുന്ന നയങ്ങള്‍ ഉയര്‍ത്തുന്നതിനാലാണ്.

ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിന് ശേഷം ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്ന വിദേശികളുടെ എണ്ണം 2013 ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദേശ കുടിയേറ്റം, പ്രത്യേകിച്ച് യൂറോപ്യന്‍ യൂണിയന്‍ പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വര്‍ദ്ധനവ് ഇതിന് ഒരു കാരണമാണ്.

  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions