യു.കെ.വാര്‍ത്തകള്‍

യുകെയില്‍ മാനസികാരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ബെനഫിറ്റ് ക്ലെയിം റെക്കോര്‍ഡില്‍

യുകെയില്‍ ബെനഫിറ്റ് കൈപ്പറ്റി ജീവിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡ് തലത്തിലെത്തി. ജോലി ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായി അവകാശപ്പെട്ട് 1.3 മില്ല്യണ്‍ പേര്‍ ഇപ്പോള്‍ പുതുതായി ബെനഫിറ്റ് ക്ലെയിം ചെയ്യുന്നു.

2024-ല്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിന് ശേഷം സ്ഥിതി കൂടുതല്‍ വഷളായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ക്ലെയിം ചെയ്യുന്നവരുടെ എണ്ണം 17 ശതമാനം വര്‍ധിച്ചു. 2025 നവംബറിലെ കണക്കുകള്‍ പ്രകാരം യൂണിവേഴ്സല്‍ ക്രെഡിറ്റ് ഹെല്‍ത്ത് ക്ലെയിം കൈപ്പറ്റുന്നവരില്‍ 1,344,500 പേര്‍ മാനസികവും പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. 2024 നവംബറില്‍ ഇത് 1,153,400 ആയിരുന്നു.

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വര്‍ക്ക് & പെന്‍ഷന്‍സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഉത്കണ്ഠ, വിഷാദം പോലുള്ള പ്രശ്നങ്ങളുടെ പേരില്‍ ക്ലെയിം ചെയ്യുന്നവരുടെ എണ്ണം സ്ഫോടനാത്മകമായി ഉയര്‍ന്നിട്ടുണ്ട്. എല്ലാ രോഗങ്ങളുടെയും മാനസിക പ്രശ്നങ്ങളുടെയും പേരില്‍ ഹെല്‍ത്ത് ക്ലെയിം ചെയ്യുന്നവരുടെ എണ്ണം 2025 ഡിസംബറില്‍ 3,142,028 ആയി. 2024 ഡിസംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 48 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions