യു.കെ.വാര്‍ത്തകള്‍

വിദേശ നഴ്‌സുമാരെയും, ഡോക്ടര്‍മാരെയും കുറയ്ക്കാനുള്ള മന്ത്രിമാരുടെ പദ്ധതിയ്‌ക്കെതിരെ എംപിമാര്‍

എന്‍എച്ച്എസില്‍ വിദേശ ജീവനക്കാരെ കുറയ്ക്കാനുള്ള പദ്ധതിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി എംപിമാര്‍. നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, മിഡ്‌വൈഫുമാര്‍, എന്നിവരെ വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്തതിലൂടെ എന്‍എച്ച്എസിന് 14 ബില്ല്യണ്‍ പൗണ്ടിലേറെ ലാഭമുണ്ടായെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി.

അതേസമയം, ആരോഗ്യ പ്രവര്‍ത്തകരെ ലഭിച്ച പല രാജ്യങ്ങളിലും ജീവനക്കാരുടെ ക്ഷാമം നിലനില്‍ക്കുന്നുണ്ട്. ഇവരെ പിന്തുണയ്ക്കാനുള്ള ഉത്തരവാദിത്വം യുകെയ്ക്കുണ്ട്. ആവശ്യമുള്ളത് ഊറ്റുക മാത്രമല്ല ചെയ്യേണ്ടത്, ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് കണ്ടെത്തി.

2035 ആകുമ്പോള്‍ 10 ശതമാനം വിദേശ റിക്രൂട്ട്‌മെന്റ് കുറയ്ക്കാനാണ് ഗവണ്‍മെന്റ് പ്ലാന്‍. എന്നാല്‍ ഇത് അമിത പ്രതീക്ഷയാണെന്ന് അന്വേഷണം പറയുന്നു. നിലവില്‍ വിദേശ ജീവനക്കാരെ ഹെല്‍ത്ത് സര്‍വീസ് ആശ്രയിക്കുന്ന തോതാണ് ഇതിന് കാരണം.

'ആ തരത്തില്‍ എന്‍എച്ച്എസ് പ്രവര്‍ത്തിച്ചിട്ട് ദശകങ്ങളായി', അന്വേഷണത്തിന്റെ ചെയര്‍, മുന്‍ ഡെവലപ്‌മെന്റ് മന്ത്രി ആന്‍ഡ്രൂ മിച്ചല്‍ പറഞ്ഞു. യുകെയിലെ 36 ശതമാനം ഡോക്ടര്‍മാരും, 24 ശതമാനം നഴ്‌സുമാരും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പരിശീലനം നേടിയവരാണ്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്ക് അനുവദിച്ച വിസകളുടെ എണ്ണത്തില്‍ സാരമായി കുറവ് വന്നിട്ടുണ്ട്. വിദൂരമായ ഭാവിയിലേക്ക് വിദേശ ജീവനക്കാരെ ആശ്രയിക്കുന്നത് ഒഴിവാക്കാനും കഴിയില്ല, എപിപിജി പറഞ്ഞു.

'സ്വന്തം വര്‍ക്ക്‌ഫോഴ്‌സിനെ വളര്‍ത്തിയെടുക്കണം. ഹെല്‍ത്ത് വര്‍ക്ക്‌ഫോഴ്‌സ് ദേശീയ ആസ്തിയായി കാണുന്നത് ഇനി ശരിയാകില്ല. വിദേശത്ത് നിന്നെത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ട് ഗുണമുണ്ടെങ്കില്‍ അവര്‍ വരുന്ന സിസ്റ്റം മെച്ചപ്പെടുത്താനും ഉത്തരവാദിത്വമുണ്ട്', മിച്ചല്‍ പറഞ്ഞു. വിദേശ ജീവനക്കാരുടെ കുറവ് എന്‍എച്ച്എസിലെ കാത്തിരിപ്പ് വീടിനും ഉയര്‍ത്തുമെന്നാണ് മുന്നറിയിപ്പ്.

  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  • എംപ്ലോയീസ് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കാമെന്നു വെസ് സ്ട്രീറ്റിംഗ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions