നാട്ടുവാര്‍ത്തകള്‍

ജോസഫ് ഗ്രൂപ്പില്‍ തലമുറ മാറ്റം; പി.ജെ ജോസഫിന് പകരം മകന്‍ അപു ജോണ്‍ ജോസഫ്; 8 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു, 5 പുതുമുഖങ്ങള്‍

ഇടുക്കി: തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി. ജെ. ജോസഫ് ഇത്തവണ മത്സരത്തിനില്ല. പകരം മകന്‍ അപു ജോണ്‍ ജോസഫ് മത്സരിക്കും. അര നൂറ്റാണ്ടിലധികമായി പി. ജെ. ജോസഫ് മത്സരിച്ചുവരുന്ന മണ്ഡലമാണ് തൊടുപുഴ. 1970 മുതല്‍ പത്ത് തവണ തൊടുപുഴ മണ്ഡലത്തില്‍ നിന്ന് പി. ജെ. ജോസഫാണ് മത്സരിച്ചിരുന്നത്. പി. ജെ. ജോസഫ് മത്സരിക്കുന്നില്ലെങ്കില്‍ താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അപു നേതൃത്വത്തെ അറിയിച്ചിരുന്നു.

ഏറ്റുമാനൂര്‍, ഇടുക്കി സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കിയിരുന്നു. തൃക്കരിപ്പൂരിന് പകരം കാഞ്ഞങ്ങാട് കേരള കോണ്‍ഗ്രസിന് ലഭിച്ചു. മത്സര രംഗത്ത് നിന്നുള്ള പിന്മാറ്റം പിജെ ജോസഫിന്റെ താല്പര്യ പ്രകാരമാണെന്ന് പിസി തോമസ് പറഞ്ഞു. സീറ്റുകള്‍ വിട്ടുകൊടുത്തത് ഒരു തവണത്തേക്ക് മാത്രമാണ്. അടുത്ത തവണ തിരികെ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കിയെന്ന് അദേഹം വ്യക്തമാക്കി.

തിരുവല്ല- അഡ്വ.വര്‍ഗീസ് മാമ്മന്‍
കുട്ടനാട്-റെജി ചെറിയാന്‍
ചങ്ങനാശേരി- വിനു ജോബ്
കടുത്തുരുത്തി-അഡ്വ. മോന്‍സ് ജോസഫ്
തൊടുപുഴ- അപു ജോണ്‍ ജോസഫ്
കോതമംഗലം- ഷിബു തെക്കുംപുറം
ഇരിങ്ങാലക്കുട-അഡ്വ. തോമസ് ഉണ്ണിയാടന്‍
കാഞ്ഞങ്ങാട്-ഷൈജി ഓട്ടപ്പള്ളി

  • കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി
  • കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 9-ന്, വോട്ടെണ്ണല്‍ മെയ് 4-ന്
  • സംഭവിച്ചത് ലൗ ജിഹാദെന്ന്; മൊണാലിസയുടെ പിതാവ് പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചു
  • എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി ഹൈക്കോടതി; തുഷാറും പുറത്ത്
  • അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ജി സുധാകരന്‍
  • ഇന്ത്യയിലേക്ക് വരുകയായിരുന്ന കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ ആക്രമിച്ചു; കപ്പലിന് തീപിടിച്ചു
  • 13 വര്‍ഷമായി കോമയില്‍; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി
  • നടിയെ ആക്രമിച്ച കേസ്: അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവര്‍ക്ക് നോട്ടീസ്
  • 'പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം'; ഇയാള്‍ മന്ത്രിസഭയ്ക്ക് പുഴുക്കുത്ത്'- വെള്ളാപ്പള്ളി നടേശന്‍
  • 'കോംപ്രമൈസാക്കി'; ​ഗണേഷ്കുമാര്‍ ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി; ഇനി വിവാദത്തിനില്ലെന്ന് ബിന്ദു മേനോന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions